Sunday, December 2, 2012

മാണി സാറും പ്രാഞ്ചിയും പിന്നെ പുണ്യാളനും


അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ തെരഞ്ഞെടുപ്പും ആഘോഷവും ഒക്കെ നമ്മുടേതു വച്ച് നോക്കുമ്പോള്‍ ഒന്നും അല്ല. അതിന്റെ വിജയാഘോഷവും ക്നാനായതെരെഞ്ഞെടുപ്പും വിജയാഘോഷവും വച്ച് നോക്കുമ്പോള്‍ കടലും കടലാടിയും പോലുള്ള അന്തരം ഉണ്ട്.

ഇന്നലെ വിജയശ്രീലാളിതനായ സാക്ഷാല്‍ ജോര്‍ജ് ആന്‍ഡ്‌ ടീം ഒരു കലക്ക് കലക്കി. ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളി ജയിക്കുന്ന ടീം ഷാംപയിന്‍ പൊട്ടിക്കും എന്നാല്‍ വാറ്റ് ചാരായം കുടിച്ചു തഴമ്പിച്ച പാരമ്പര്യം ഉള്ള ക്നാനായമക്കള്‍ മുന്തിയ ഇനം കണ്ടിട്ടില്ലാത്ത കുപ്പി വരെ പൊട്ടിച്ചു. ഇതാണ് നമ്മുടെ തനിമ. ഗോലിയാത്തിനെ എറിഞ്ഞു വീഴിച്ച ദാവീദ് രാജാവിനെ പോലെ ജോര്‍ജ് ഇന്നലെ ക്നാനായ മക്കളുടെ ഹീറോ ആയിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ വയര്‍ നിറയെ തീറ്റി. എന്നിട്ടും പന്ത്രണ്ട് കുട്ട നിറയെ മിച്ചം എന്നതുപോലെ ജോര്‍ജ് ജയിച്ചു എന്ന് മാത്രമല്ല പിരിച്ച പണം പിന്നെയും മിച്ചം. വയര്‍ നിറയെ തിന്നതും കുടിച്ചതും വേറെ. തോറ്റവന്‍ എവിടെ എന്ന് ആരും തിരക്കിയില്ല. അവര്‍ക്ക് പണനഷ്ടവും മാനഹാനിയും മാത്രം ഫലം. ജയിച്ചവരുടെ കൂടെ നിന്നിരുന്നുവെങ്കില്‍ ‍ഇന്നലെ അടിപൊളി ആയി വീക്ക്‌എന്‍ട് ആഘോഷം നടത്താമായിരുന്നു എന്ന് ഓര്‍ത്ത് വിലപിക്കുന്നവരും ഉണ്ട്.

തോറ്റു എന്ന് മാത്രമല്ല പാളയത്തില്‍ പട കൂടി തുടങ്ങിയാലോ? എങ്ങനെ സഹിക്കും?. എല്ലാത്തിനും കാരണം ചിലര്‍ക്ക് ഒറ്റ വോട്ട് കിട്ടിയതാണ്. വിവരം ഇല്ലാത്ത പ്രാഞ്ചികള്‍ക്ക് കുരുട്ടുബുദ്ധി ഉണ്ട് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ഇവിടെയും സ്വന്തക്കാരുടെ വിജയത്തിന് അവര് ഒരു ശ്രമം നടത്തി. വീട്ടുകാരെയും സ്വന്തക്കാരെയും രക്ഷിചിട്ടല്ലേ നാട്ടുകാരെ നോക്കുന്നത്. നമ്മുടെ പൂര്‍വ പിതാവായ നോഹ പോലും ഭാര്യയേയും മക്കളെയും കപ്പലില്‍ കയറ്റി. പിന്നെയല്ലെ പ്രഞ്ചികള്‍.

എങ്കിലും പ്രാഞ്ചികളില്‍ ചിലര്‍ക്ക് ഒരു വിഷമം. വലിയ നേതാവ് തോറ്റതില്‍ അല്ല. ഡിസംബര്‍ മാസം നാട്ടില്‍ പോകുമ്പോള്‍ യു.ഡി.ഫ് നേതാവ് തങ്കച്ചനോടും മാണിസാറിനോടും എന്ത് പറയും. അവര്‍ ഈ വാര്‍ത്ത കേട്ടാല്‍ ഞെട്ടുകയും ചുമക്കുകയും ചെയ്യും. പണ്ടേ മാണി സാറിന് ശ്വാസം മുട്ടല്‍ ഉണ്ട് തന്നെയുമല്ല ജോസ്മോന്‍ കേന്ദ്രമന്ത്രി ആകാത്തതില്‍ വിഷമിച്ച് ഇരിക്കുന്ന സമയം. തങ്ങളെ കാണുമ്പോള്‍ ചിക്കാഗോ കാര്യം ചോദിച്ചാല്‍ എന്ത് ഉത്തരം പറയും? അതാണ്‌ പ്രാഞ്ചിയിലെ കേമന്മാരെ അലട്ടുന്ന പ്രശ്നം. കാരണം ഈ തോല്‍വി കേന്ദ്ര സര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ ആക്കുമോ എന്നാണ് പ്രാഞ്ചികളുടെ ഭയം. ഓര്‍ത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉഴവൂര്‍ പള്ളിയിലെ പുണ്യാളാ ഞാന്‍ ഒരു തിരുനാള്‍ കൂടി കഴിച്ചുകൊള്ളാം എന്ന് കള്ള് കുടിച്ച് ബോധം പോയപ്പോള്‍ പറഞ്ഞു. (അല്ലങ്കില്‍ തന്നെ അത് കമ്മി ആണന്ന് നാട്ടുകാര്‍ക്ക് അറിയാം). എങ്കിലും ഞങ്ങടെ മാണിസാറിന് ഒന്നും വരുത്തരുതേ എന്നാണ് പ്രാര്‍ത്ഥന.

പുണ്യാളന്‍ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം. മദ്യവ്യവസായികളെ സംരക്ഷിക്കണം (പണ്ട് കാലത്ത് നാടന്‍ വാറ്റുകാരെ എക്സൈസില്‍ നിന്നും രക്ഷിച്ച ചരിത്രം ഉണ്ടത്രേ) തട്ടിപ്പ്കാരായ പ്രാഞ്ചികളെ പിടിപ്പിക്കാതിരിക്കണം, സ്കൂള്‍ കെട്ടിടം പണികഴിപ്പിക്കണം, മെത്രാനച്ചനെ നോക്കണം, ഇപ്പോള്‍ പ്രാഞ്ചികളുടെ വക അടുത്ത ആവശ്യം മാണിസാറിനെ നോക്കണം. ഞങ്ങളുടെ പുണ്യാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കും എന്ന് പ്രാഞ്ചി ആണ ഇട്ട് പറഞ്ഞു. അപ്പോള്‍ കത്തോലിക്കാ സഭയിലെ ബാക്കി പുണ്യാളന്മാര്‍ ബധിധരും മൂകരും ആയിരുന്നോ എന്ന് പ്രാഞ്ചികളോട് ആരും ചോദിച്ചില്ല. കാരണം കൂട്ടത്തിലെ ബുദ്ധിയുള്ളവന്‍ പറഞ്ഞാല്‍ ആരെങ്കിലും എതിര്‍ത്ത് ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ സഭാവിരുദ്ധം ആകില്ലേ?

ജയിച്ച തോട്ടപ്പുറവും തോറ്റ കണിയാലിയും ഒരു മുപ്പത് വര്ഷം പിറകിലേക്ക് ചിന്തിച്ചുനോക്കുക. അന്നില്ലായിരുന്ന പണവും പ്രതാപവും നിങ്ങള്ക്ക് ഇന്ന് ഉണ്ട് പക്ഷെ നിങ്ങളിലെ സ്നേഹം വറ്റിയില്ലേ? എന്ത് നേടി നിങ്ങള്‍? കാരണം ആരായാലും അച്ചനായാലും മെത്രാനായാലും മറ്റ് നേതാക്കള്‍ ആയാലും നിങ്ങളിലെ വിടവ് കൂടിയില്ലേ? ഇത് വെറും രണ്ട് വര്‍ഷത്തെ ഇടപാട്. നിങ്ങള്‍ മുടക്കിയ പണവും സമയവും പാവപ്പെട്ട ഒരുവന് വീട് വച്ച് കൊടുക്കുവാന്‍ നിങ്ങള്‍ രണ്ടുപേരും ശ്രമിച്ചിരുന്നു എങ്കില്‍ ആ പാവങ്ങള്‍ നിങ്ങളെ ജീവിതാവസാനം വരെ ഓര്‍ക്കുമായിരുന്നു. ഒപ്പം വരുവാനിരിക്കുന്ന ലോകത്തില്‍ നിത്യസമ്മാനവും.

ക്നാനായമക്കളെ വീര്യം കൂടിയ പാനീയം കുടിപ്പിച്ചതുകൊണ്ട് ഒരു പക്ഷെ അവിടെ ഇത്തിരി വലിയ ഇടം കിട്ടുമോ എന്ന് ഈ പാപിക്ക്‌ അറിയില്ല. മുത്തുക്കുട്ടനും കൂട്ടര്‍ക്കും നിങ്ങള്‍ അല്ലങ്കില്‍ വേറൊരു ഇരയെ കിട്ടും. ഒന്ന് ചീഞ്ഞാല്‍ അടുത്തതിന് വളം...

തിരുനാള്‍ കഴിക്കുന്ന പ്രാഞ്ചികള്‍ കല്ലറ പള്ളിയില്‍ തിരുന്നാള്‍ കഴിച്ച വ്യക്തിയുടെ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അദേഹം ഇപ്പോള്‍ പോലീസിന്റെ നോട്ടപുള്ളി ആണ്. പണ്ടൊക്കെ തമ്പുരാന്‍ പിന്നെ പിന്നെ ഇപ്പോള്‍ തമ്പുരാനും ഓണ്‍ലൈന്‍ സര്‍വീസ് ആക്കി. അതുകൊണ്ട് ആക്ക്ഷന്‍ വേഗത്തില്‍ ആയിരിക്കും.

 കറിയാക്കുട്ടി  

No comments:

Post a Comment