Monday, December 3, 2012

വിമര്ശിക്കുന്നവര്‍ വേദപാഠ ക്ലാസ്‌ നഷ്ടമാക്കിയവര്‍.....


മലയാളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍.

നിലവിലുള്ള സഭാസംവിധാനത്തോട് എതിര്പ്പ് പ്രകടിപ്പിക്കുന്നവര്‍ കുഞ്ഞുനാളില്‍ ചില വേദപാഠക്ലാസ്സുകള്‍ നഷ്ടമാക്കിയവരായിരിക്കുമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. 

ചിട്ടയായ പ്രവര്ത്തനങ്ങളുള്ള കത്തോലിക്കാസഭയുടെ കെട്ടുറപ്പ് തന്നെ സഭാനേതൃത്വത്തോടുള്ള അനുസരണവും കൂറുമാണ്. ചെറുപ്പത്തിലെ നല്‍കുന്ന വേദപാഠക്ലാസ്സുകള്‍ ഏതൊരു വിശ്വാസിയും ഇത് പഠിപ്പിക്കുന്നു. ഈ ക്ലാസ്സുകള്‍ നഷ്ടമാക്കിയവര്‍ മാത്രമേ സഭാസംവിധാനത്തോട് എതിര്പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളുവെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മുപ്പതാമത്തെയും ക്നാനായ റീജിയണിലെ പതിനൊന്നാമത്തെയും ഇടവകയായ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കാതോലിക്ക് പാരിഷ് ലോംഗ്ഐലണ്ടിലെ ഹെംമ്പ്സ്റ്റഡില്‍ കൂദാശ ചെയ്ത ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കോട്ടയം രൂപതാധ്യക്ഷന്‍. ഈ ഇടവകയുടെ സ്ഥാപനത്തിനുവേണ്ടി മാത്രം എത്തിയതായിരുന്നു അദ്ദേഹം.

ക്നാനായ സമൂഹത്തിന്റെ അനന്യതയും വ്യതിരക്തിതയും പരിശുദ്ധ സിംഹാസനം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളത് ഓര്‍ക്കണമെന്ന് മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. കോട്ടയം ആസ്ഥാനമാക്കി ക്നാനയകാര്‍ക്ക് രൂപത സ്ഥാപിച്ചത് തന്നെ ഇതിനുള്ള തെളിവ്. വംശീയതയും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്ന ക്നാനായസമുദായം ആ ചിട്ടകളോടെ വളരണമെന്ന് താല്പര്യമുള്ളതുകൊണ്ടാണ് നമ്മുടേതായ രൂപത സ്ഥാപിക്കാന്‍ പരിശുദ്ധ  സിംഹാസനം അനുമതി നല്‍കിയത്.

വംശവിശുദ്ധി കൈമോശം വരാതെ കാക്കേണ്ടത് ഓരോ ക്നാനയക്കാരന്റെയും ചുമതലയാണെന്ന് സമുദായത്തിന്റെ ഗോത്രത്തലവനായ മാര്‍ മാത്യു മൂലക്കാട്ട് ഓര്‍മ്മിപ്പിച്ചു. അല്ലാതെ നഷ്ടമായ തനിമയെക്കുറിച്ചോര്‍ത്തു പശ്ചാത്തപിക്കുന്നതില്‍ അര്‍ത്ഥമില്ല.....

No comments:

Post a Comment