Sunday, December 2, 2012

വിമര്ശിക്കുന്നവര്‍ വേദപാഠക്ലാസ് നക്ഷ്ടമാക്കിയവര്‍ - മാര്‍ മൂലക്കാട്ട്

ന്യൂയോര്‍ക്ക്‌: നിലവിലുള്ള സഭാസംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ കുഞ്ഞുനാളില്‍ ചില വേദപാഠക്ലാസ്സുകള്‍ നക്ഷ്ടമാക്കിയവര്‍ ആയിരിക്കും എന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്.

ചിട്ടയായ പ്രവര്‍ത്തനങ്ങളുള്ള കത്തോലിക്കാസഭയുടെ കെട്ടുറപ്പ് തന്നെ സഭാനേതൃത്തോടുള്ള അനുസരണവും കൂറുമാണ്‍. ചെറുപ്പത്തിലേ നല്‍കുന്ന വേദപാഠക്ലാസ്സുകളില്‍ ഏതൊരു വിശ്വാസിയേയും ഇതു പഠിപ്പിക്കുന്നു.

ഈ ക്ലാസ്സുകള്‍ നക്ഷ്ടമാക്കിയവര്‍ മാത്രമേ സഭാസംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാദ്ധ്യതയുള്ളുവെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി

(വാര്‍ത്ത: മലയാളം പത്രം Dec .05, 2012.)

വേദപാഠ ക്ലാസ്സുകള്‍ - പാപ്പച്ചി വല്യപ്പന്‍


വേദപാഠ ക്ലാസ്സുകള്‍ നഷ്ടമാക്കി കണ്ടവന്റെ -
മാവില്‍ എറിഞ്ഞു നടന്നവര്‍ ക്നാനായക്കാര്‍
ചിട്ടയില്ലാതെ കട്ടു കൊണ്ടുവന്ന് ചട്ടിയില്‍ -
മോന്തിക്കുടിച്ചവര്‍ ക്നാനായക്കാര്‍

പള്ളിയില്‍ പോകാതെ വട്ടു കളിച്ച്
കോലും കളിച്ച് നടന്നവര്‍ ക്നാനായക്കാര്‍
കുര്‍ബാന കാണാതെ റബ്ബറ് വെട്ടി ഇഞ്ചി നട്ട്
കപ്പ നട്ട് വിത്ത്‌ വിതച്ചവര്‍ ക്നാനായക്കാര്
പള്ളിതന്ന കാഞ്ഞഎണ്ണയും പുഴുപിടിച്ച ഉപ്പുമാവും
വലിച്ചുവാരി തിന്നവര്‍ ക്നാനായക്കാര്‍
അനുസരണംകെട്ടവര്‍ കൂറില്ലാത്തവര്‍
മോതിരം മുത്താത്തവര്‍ ക്നാനായക്കാര്‍

ചൊല്ലിടുന്നു നമ്മുടെ പിതാമഹന്‍ വാക്കിലൂടെ-
വേദനിപ്പിക്കുന്നു പഴയ കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ട്

മഴ നനഞ്ഞ് വെയിലുകൊണ്ട് വിളവെടുത്ത്
പടുത്തുയര്‍ത്തിയ പള്ളികള്‍ ആര്‍ക്കുവേണ്ടി എന്ന് -
ഓര്‍ത്തിടാതെ തിളപ്പിക്കുന്നു ഞങ്ങളെ!
മറന്നിതോ! കഷ്ടപ്പെട്ടൊരു പൂര്‍വ ജനതയെ!

കമകമാന്ന്‍ മിണ്ടാത്ത വിശ്വാസിയെ
പഠിപ്പിക്കുന്നവര്‍ ഓര്‍ത്തിടേണം
യുഎസ്സില്‍ വെടിയിട്ട് പൊട്ടിച്ച ക്നാനായ പാറയില്‍
പണിയുന്ന പള്ളികള്‍ ആര്‍ക്കുവേണ്ടിയെന്ന്‍!!!

പാപ്പിച്ചി വല്യപ്പന്‍

No comments:

Post a Comment