Thursday, June 28, 2012

ശവം വിറ്റ് കാശാക്കുന്നവര്‍.


പഴയകാലത്ത് പള്ളസെമിത്തേരികളില്‍ ശവക്കുഴികളുടെ വിലനിലവാരം ധര്മ്മം, രൂപാ 10, 25, 50, 100 എന്നിങ്ങനെ എഴുതിവച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവര്ക്ക്  ധര്മ്മക്കുഴി, മറ്റുള്ളവര്ക്ക് സാമ്പത്തികനില അനുസരിച്ച് വിവിധ നിരക്കുകളിലുള്ള കുഴികള്‍.

പില്ക്കാലത്ത് മ്ലേച്ഛമായ ഈ ഏര്പ്പാട് നിര്ത്തലാക്കപ്പെട്ടു. (കൂദാശകര്മ്മ്ങ്ങള്ക്കുള്ള വിലനിലവാര ബോര്ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്.) പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്കുരരിശ്. പാവങ്ങള്ക്ക്  ഒരച്ചന്‍ മാത്രം, പണക്കാര്ക്ക് മൂന്നച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. കല്ലറക്ക് പതിനായിരത്തില്‍ തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങളായി. കുഴി വെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, പള്ളിമണിയടിക്കാന്‍ കാശ്, കുരിശിന് കാശ്, മെഴുകുതിരിക്കും മെഴുകുതിരികാലിനും കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്. ഒപ്പീസ്, കുഴിക്കൊപ്പീസ്, അന്നീദ, മരിച്ചവര്ക്കുള്ള ചെറിയ കുര്ബാന, പാട്ടുകുര്ബാന, റാസ എന്നിവയ്‌ക്കൊക്കെ വിവിധ നിരക്കുകളില്‍ കാശ്. ഏഴിന്, പതിനൊന്നിന്, നാല്പത്തിയൊന്നിന്, ആണ്ടിന്, തുടര്ന്ന് എല്ലാ ആണ്ടിനും കുര്ബാന ചൊല്ലിക്കാന്‍ കാശ്.

കത്തോലിക്കാസഭപോലെ ശവത്തിന്റെ പേരില്‍ കാശുണ്ടാക്കുന്ന മറ്റൊരു മതവും ലോകത്തിലില്ല. വിശ്വാസികളുടെ മരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിമാറ്റിയിരിക്കുന്നു. മാമോദീസായോടൊപ്പംതന്നെ മരണാവശ്യങ്ങള്ക്കുള്ള തൂകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്നായാലും മരിക്കണമല്ലൊ. ജീവിച്ചിരിക്കുമ്പോള്തന്നെ മരണാവശ്യത്തിനുള്ള കാശുകൂടി വാങ്ങിയാല്‍ മരണാനന്തരക്രിയകള്ക്കുള്ള പണത്തിനായി ബന്ധുക്കള്‍ പരക്കംപായേണ്ടതില്ലല്ലൊ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‌പോലും അഭിമാനത്തിന്റെ പേരില്‍ ഈ വക കര്മ്മങ്ങള്‍ ചെയ്യും. ചികിത്സിച്ചു മുടിഞ്ഞും ചികിത്സിക്കാന്‍ വകയില്ലാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണൊ, കര്മ്മാദികള്‍ ചെയ്യണൊ വേണ്ട തുകയടച്ചേപറ്റു.

മാമോദീസാക്ക് കാശ്, സ്ഥൈരലേപനത്തിന് കാശ്, ആദ്യകുര്ബാന, അന്ത്യകൂദാശ ഇവക്കെല്ലാം കാശ്. വിവാഹത്തിന് കാശ്. വിവാഹത്തിന് തിരിതെളിയിക്കാന്‍ കാശ്, പള്ളിയില്‍ ലൈറ്റ് തെളിയിക്കാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്ത് വിവാഹം ഒരുമിച്ചാണെങ്കിലും പത്തുകൂട്ടരും കൊടുക്കണം. കുര്ബാനക്കിടയില്‍ പിരിവ്, അമ്പ്, വ്യാകുലം, മുടി തുടങ്ങിയവയുടെ എഴുന്നള്ളിപ്പിന് പിരിവ്, വിവിധ ഭക്തസംഘടനകള്ക്കുവേണ്ടി പിരിവ്, പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും പേരില്‍ പിരിവ്, വിവാഹത്തിന് പതാരം വകയില്‍ പിരിവ്, പള്ളിവക കെട്ടിടങ്ങളുടെ വാടകയിനത്തിലുള്ള പിരിവ്, പള്ളിയുടെ വാര്ഷികപിരിവ്, പള്ളി പണിയാന്‍ പിരിവ്, പള്ളി പുതുക്കി പണിയാന്‍ പിരിവ്, പള്ളിയുടെ അറ്റകുറ്റപണികള്ക്ക് പിരിവ്, പള്ളി പെയിന്റടിക്കാന്‍ പിരിവ്, അള്ത്താരകള്‍ പെയിന്റ് ചെയ്യാന്‍ പ്രത്യേകം പിരിവ്, പള്ളി അലങ്കരിക്കാന്‍ പിരിവ്. ഇങ്ങനെ എന്നും പിരിവ്, എന്തിനും ഏതിനും പിരിവ്, പിരിവ്, പിരിവ്....കാശ്, കാശ്, കാശ്.....

ഈ പിരിവുകളില്‌നിന്ന് ഒരു പൈസപോലും പാവങ്ങളായ ഇടവകക്കാര്ക്കുവേണ്ടി ചെലവു ചെയ്യുന്നില്ല. പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്റെ വഴി കമ്മിറ്റിയില്‌നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകയുടെ സ്വത്ത് ഇടവകക്കാരുടേതല്ല. പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്റേതാക്കിയിരിക്കുന്നു.

പള്ളിസ്വത്തിന്റെ ഭരണാവകാശം ഇടവകക്കാര്ക്ക് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ ഒരു പള്ളിനിയമം സര്ക്കാരിലേക്ക് ശൂപാര്ശ ചെയ്തിട്ടുണ്ട്. യാതൊരു കാരണവശാലും ഈ നിയമം പാസ്സാക്കാന്‍ അനുവദിക്കില്ലെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതരുടെയും നിലപാട്. പള്ളിസ്വത്തിന്റെ ഭരണാവകാശം അതിന്റെ യഥാര്ത്ഥ ഉടമകളായ വിശ്വാസികളെ ഏല്പ്പിക്കുന്നത് സഭക്ക് ദോഷമാകുമെന്നാണ് മെത്രാന്മാരും അവരുടെ 'കൈമുത്തികളും' പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ദോഷകരമാകുന്നത് ആരോടും കണക്കുബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്ക്കും പുരോഹിതര്ക്കുമാണ്.

കര്ത്താവിനെന്തിനാ കാശ്? മെത്രാന്മാരും പുരോഹിതരുമാണ് കാശിന്റെ ആവശ്യക്കാര്‍. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളിക്ക് നേര്ച്ചയായൊ സംഭാവനയായൊ കൊടുക്കരുത്. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ ചോരനീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്ക് സംഭാവനയായി നല്കിയത് പള്ളി അവരേല്പ്പിക്കുന്ന പണം സമൂഹനന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന വ്യാമോഹത്തിലാണ്. പള്ളി നിര്ധനനരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. അതൊക്കെ അതാതുകാലത്ത് ദരിദ്രര്ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്പക്കത്തു പോലും വരില്ല.

യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടഭക്തര്‍, കപടനാട്യക്കാര്‍, സര്പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ കുഴിമാടങ്ങള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്ക്ക് ചാര്ത്തി ക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്ക്കും  പുരോഹിതര്ക്കും എതിരെ ഇതേ വാക്കുകള്തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് വിമോചനത്തിന്റെ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്ക്ക് മോചനം നല്കാന്‍, മര്ദ്ദിതര്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് യേശു തച്ചന്റെ മകനായി പുല്‌ത്തൊട്ടിയില്‍ ജനിച്ച്, പാവങ്ങളോടൊത്ത് ജീവിച്ച്, ഒടുവില്‍ കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്‌നേഹവും നീതിയും പുലര്ന്നിരുന്ന യേശുവിന്റെ മാതൃകാസമൂഹം രാഷ്ട്രീയനേട്ടങ്ങള്ക്കായി ചക്രവര്ത്തിമാരും രാജാക്കന്മാരും നുഴഞ്ഞുകയറി വികൃതമാക്കി. ക്രിസ്തുദര്ശനത്തിലില്ലാത്ത മെത്രാന്‍, പുരോഹിതന്‍, അല്‌മേ്‌നി എന്നിങ്ങനെയുള്ള വര്ഗ്പരവും അധികാരപരവും ക്രൈസ്തവവിരുദ്ധവുമായ വിഭജനം നടപ്പിലാക്കി. പുരോഹിതനേതൃത്വം ഭൗതികനേട്ടങ്ങള്ക്കായി ക്രിസ്തുവിനെ മറന്ന് മാമോനെ (ധനത്തെ) പൂജിക്കാന്‍ തുടങ്ങി.

ക്രിസ്തു മര്ദ്ദിതരുടെ പക്ഷംചേര്‌ന്നെങ്കില്‍ പുരോഹിതശ്രേണി മര്ദ്ദകരുടെ പക്ഷത്തേക്ക് കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളേയും ജനമര്ദ്ദകരേയും മാത്രമേ പിന്തുണച്ചിട്ടുള്ളു.

(കേരള കാത്തലിക്‌ ഫെഡറേഷന്‍ തയ്യാറാക്കിയ ലഘുലേഖ – അത്മായ ശബ്ദം എന്ന ബ്ലോഗില്‍ പ്രസധീകരിച്ചത്)

No comments:

Post a Comment