Friday, August 31, 2012

Sneha Sandesham (സ്നേഹ സന്ദേശം) സെപ്റ്റംബര്‍ 2012 ലക്കം


കത്തോലിക്കാസഭ ആത്മീയരംഗത്ത്‌ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷരംഗത്തും വിലയേറിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. നിരവധി കത്തോലിക്കാസ്ഥാപനങ്ങള്‍ ഇതിനു മതിയായ തെളിവാണ്. കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ വേണ്ട വിധത്തില്‍ വളരുന്നുണ്ടോ? അരനൂറ്റാണ്ടു പിന്നിടുന്ന കാരിത്താസ്‌ ആശുപത്രിയുടെ വളര്‍ച്ച സംതൃപ്തികരമായിരുന്നോ?

സമുദായംഗങ്ങളുടെ സ്വപ്നമായിരുന്നു ഒരു മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടും മുമ്പോട്ട്‌ പോകണമോ എന്നറിയാതെ സഭാനേതൃത്വം തീരുമാനത്തിലെത്താനാവാതെ നില്‍ക്കുന്നു. ഇതിനെക്കുറിച്ച്‌ സമുദായംഗങ്ങളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച ഉണ്ടാകുന്നില്ല.

അവഗണിക്കപ്പെടുന്നു എന്ന തോന്നലുമായാണ് മലങ്കര കത്തോലിക്കരില്‍ ചിലരെങ്കിലും കോട്ടയം അതിരൂപതയുടെ ഭാഗമായി കഴിഞ്ഞ തൊണ്ണൂറു വര്ഷം കഴിഞ്ഞത്. അവര്‍ വിട പറയാനൊരുങ്ങുകയാണ്. അതിന്റെ പശ്ചാത്തലം ഞങ്ങള്‍ പരിശോധിക്കുന്നു.

ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടയില്‍ ഇതാ സ്നേഹ സന്ദേശത്തിന്റെ സെപ്റ്റംബര്‍ ലക്കം ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ക്കായി തയ്യാറായിരിക്കുന്നു.


Thursday, August 30, 2012

ഉഴവൂര്‍ പ്രാഞ്ചിയേട്ടന്മാര്ക്കു സുവര്ണാവസരം


ഉഴവൂര്‍ പള്ളി പരിഷ് യോഗം പുതിയ ബജറ്റ് അവതരിപ്പിച്ചു. നാല് കോടി എഴുപതു ലക്ഷം രൂപ ചെലവും അഞ്ചര കോടി വരവും ഉള്ള ബജറ്റ്. (വാര്‍ത്തക്ക് ഉഴവൂര്‍ ബീറ്റ്‌സ്  നോക്കുക). അങ്ങനെ ലാഭം 80 ലക്ഷം പള്ളിക്ക്. 

എങ്ങനെ വന്നാലും നേട്ടം പള്ളിക്ക്. കൊട്ട്  ചെണ്ടക്കും   പണം മാരാര്‍ക്കും


നിലവിലുള്ള സ്കൂള്‍ പൊളിച്ചുപണിയണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം. അതിന്റെ തടികൊണ്ടുള്ള തട്ട് മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടു  പഴയ കെട്ടിടം എങ്ങനെ ഉപയോഗ്യമാക്കാം എന്ന് ചിന്തിച്ചാല്‍ എന്താണ് തെറ്റ്?. ഇതുപോലെ പണ്ട് പഴയ പള്ളിമുറിക്കു പകരം പുതിയത് വന്നു. ഇപ്പോഴത്തെ വികാരിയച്ചന്‍ വന്നുകഴിഞ്ഞു പഴയ പള്ളിമുറി വീണ്ടും പണം മുടക്കി അടിപൊളിയാക്കി. എന്ത്കൊണ്ട് ഈ ബുദ്ധി നിലവിലുള്ള സ്കൂള്‍ കാര്യത്തില്‍ ഇല്ല എന്ന് അറിയില്ല.

പിരിവിനു പോകുമ്പോള്‍ ഓരോ കാരണം വേണമല്ലോ?

നാട്ടിലുള്ളവര്‍ ജോലി തേടി വിദേശത്ത് പോയി. ബാക്കി ഉള്ള വിശ്വാസികള്‍ മക്കളെയും കൂട്ടി ഇന്ഗ്ലിഷ് മീഡിയം സ്കൂള്‍ തേടി പോകുന്നു.

ഇനി പുറത്തുനിന്നും വന്ന തൊഴിലാളികളുടെയും  മറ്റു മതക്കാരുടെയും മക്കളെ പഠിപ്പിക്കുവാന്‍ നമ്മള്‍ സ്കൂള്‍ പണി തീര്‍ക്കണം. സ്കൂള്‍ നടത്തുന്നതും ജോലിക്ക് ആളെ വയ്ക്കുന്നവരും തന്നെ സ്കൂള്‍ പണിയണം കാരണം പണം വാങ്ങി നിയമനം നടത്തുന്നു. വിശ്വാസിക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല എന്ന് തീര്‍ത്തു പറയുവാന്‍ കഴിയും ഇനി സ്കൂള്‍ പള്ളി തന്നെ പണിയണം എന്ന് ആര്‍ക്കെങ്കിലും വാശി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ‍പള്ളി ലോണെടുത്തു പണി തീര്‍ത്തു കൂടാ? ലോണ്‍ തുകയും പലിശയും കാലാകാലങ്ങളില്‍ പള്ളിയുടെ വരുമാനത്തില്‍ നിന്നും അടച്ചു തീര്‍ക്കണം.

അതിനു പകരം പിരിവിനു വിശ്വാസിയുടെ മുകളില്‍ കയറുന്നത് എന്ത് നീതിയാണ്, ബേബിസാറെ? വിശ്വാസികളും ലോണ്‍ എടുത്തും കടം വാങ്ങിയും ഒക്കെ അല്ലെ കാര്യങ്ങള്‍ നടത്തുന്നത്. അതുമല്ലെങ്കില്‍ പണം ഉള്ള വിശ്വസികളോട് പലിശ ഇല്ലാതെ പള്ളി ലോണ്‍ വാങ്ങി പണം പള്ളിക്ക് ഉണ്ടാകുന്ന മുറക്ക് പണം വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ട് എടുത്തു ഓരോരുത്തര്‍ക്കും കൊടുത്തു തീര്‍ത്തു കൂടെ? കൈ നനയാതെ മീന്‍ പിടിക്കുന്നത്‌ ഇനി ഉള്ള കാലം വിജയിക്കുമോ, അതുമല്ലങ്കില്‍ നീതിക്ക് നിരക്കുന്നതാണോ?

അതോ കിടങ്ങൂര്‍ നിവാസികളുടെ അടുത്ത് പയറ്റിയ  അടവ് ഉഴവൂരിലും നടത്തി പിതാവിന്റെ നല്ല പുസ്തകത്തില്‍ പേര് ഒന്ന് കൂടി ഉറപ്പിക്കുവാന്‍  വികാരി അച്ചന്‍ നോക്കുന്നതോ ഇതിന്റെ പുറകില്‍?

ഇനി പ്രാഞ്ചിയേട്ടന്മാര്‍ ആയിട്ടുള്ള ഉഴവൂര്‍ക്കാരെ സമീപിക്കുക.. അവരുടെ ഫോട്ടോ സ്കൂളിന്റെ ഭിത്തിയില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഒപ്പം വക്കും എന്ന് പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ കെണിയില്‍ വീഴും.

ചില പ്രാഞ്ചിയേട്ടന്മാര്‍  പഠിച്ചപ്പോള്‍ ഒത്തിരി വിവരം ഉള്ളതുകൊണ്ട് ഹൈസ്കൂളില്‍ എത്തികാണില്ല അല്ലങ്കില്‍ സ്കൂളില്‍ ഒത്തിരി വര്ഷം കിടന്നും ഇഴഞ്ഞും പഠിച്ചവര്‍ ആയിരിക്കും അതിന്റെ ഓര്‍മയ്ക്ക് അവരുടെ ഫോട്ടോ ഭിത്തിയില്‍ വക്കുന്നത് എന്തുകൊണ്ടും ഭൂഷണം ആയിരിക്കും.

Stephen Thom

നിങ്ങള്ക്ക് വേണ്ടാത്ത ഞാന്‍; എനിക്ക് വേണ്ടാത്ത നിങ്ങള്‍.... - - ജോയിപ്പാന്‍


സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനിലെ ഒരു രാജകുടുംബാംഗം യാതൊരുവിധ ചമ്മലും കൂടാതെ തന്റെ ഉടുതുണി ഉരിഞ്ഞെറിഞ്ഞപ്പോള്‍ പത്രക്കാര്‍ക്ക് അത് വാര്‍ത്തയായി. എന്നാല്‍ ചിലരൊക്കെ ചെറുതായി മുറുമുറുത്തു എന്നല്ലാതെ പിന്നീടുള്ള ദിനങ്ങള്‍ അതിനെ അനുകൂലിച്ച് എത്രയോ ജനങ്ങളാണ് മുന്‍പോട്ടു വന്നത്. എന്തിനു, അഫ്ഘാനിസ്ഥാനില്‍ താലിബാനുമായി മരണപ്പോരാട്ടം നടത്തുന്ന പട്ടാളക്കാര്‍ പോലും അതിനെ അനുകൂലിച്ചു തങ്ങളുടെ ഉടുതുണിയുരിഞ്ഞു മാധ്യമശ്രദ്ധ നേടി. ഈശ്വരാ, ഈ നാടിന്റെ ഗതി!

ഭൂമിയിലെ ഏറ്റവും കഴിവുള്ള ജനതയാണെന്ന് സ്വയം വിശേഷിപ്പിച്ച് ലോകത്തിന്റെ നാനഭാഗത്തുമായി കുടിയേറിയിരിക്കുന്ന ക്നാനയമക്കളെ മേല്‍പ്പറഞ്ഞ നാട്ടിലെ തന്നെ മാഞ്ചെസ്റ്ററിലെ ഒരു പറ്റം ക്നാനായക്കാരുടെ ബുദ്ധിശൂന്യമായ നടപടിയെപ്പറ്റി ഈ അവസരത്തില്‍ രണ്ടു വാക്ക്‌ എഴുതുവാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്.

പണ്ടത്തെ കാര്ന്നോന്മാര് പറയുന്നതുപോലെ “കക്കുംതോറും മുടിയും... മുടിയുംതോറും കക്കും...” – എത്ര അര്‍ത്ഥവത്തായ പദങ്ങള്‍.  ന്യൂ ഡല്‍ഹിയില്‍ നിന്ന് മുപ്പത്തിനാല് ബോഗികളുമായി പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ പോലെ നീണ്ടുകിടന്നിരുന്ന ക്നാനായ ജനത .... കഷ്ടം, ഇന്ന് പാളം തെറ്റിതെറ്റി, കേവലം എന്‍ജിനും ഗാര്‍ഡിന്റെ ബോഗിയും മാത്രമായി അവശേഷിച്ചതിന്റെ പിന്നില്‍ ആരുടെ കഴിവുകേടാണ്? ഒന്ന് ചിന്തിക്കൂ...

ഒരു കഥയെഴുതിയെന്ന പേരില്‍ തങ്ങളുടെ സംഘടനയില്‍ നിന്നും ആറ് മാസത്തേയ്ക്ക് വിലക്ക് കല്പ്പിയ്ക്കാന്‍ ഇവര്‍ക്കെന്തധികാരം? ഒരു എഴുത്തുകാരനെ കുരിശില്‍ തറയ്ക്കാന്‍ വേണ്ടി ബഹുമാനപ്പെട്ട പ്രസിഡന്റ്‌ ഒഴികെ ആ കമ്മറ്റിയിലുള്ള എല്ലാവരും കൂടി അദ്ദേഹത്തെ ഒറ്റപ്പെടുത്തി. എന്ത് തിരക്കുപിടിച്ചാണ് നടപടിയെടുത്തത്... അപ്പോള്‍ എവിടെയായിരുന്നു അവരുടെ ക്നാനയത്തനിമ? സ്നാപകയോയന്നാന്റെ ശിരസ്സറത്ത് വെള്ളിത്താലത്തില്‍ വച്ച്തരാന്‍ ആവശ്യപ്പെട്ട ഹെറോദ്യായെപ്പോലെ മുറവിളി കൂട്ടിയ സംവരണക്കാര്‍ എന്ത് വിചാരിച്ചു, ഇതോടെ എല്ലാം അവസാനിച്ചുവെന്നോ? കഴമ്പില്ലാത്ത എന്തെല്ലാം കുപ്രചരണങ്ങളാണ് നിങ്ങള്‍ സാധാരണക്കാരില്‍ അടിചേല്‍പ്പിച്ചത്? പക്ഷെ സത്യമെന്തായിരുന്നു?

ഈയിടെ, വരുന്ന ജനുവരിയില്‍ പുത്തന്‍കുര്‍ബാന ചെല്ലാന്‍ പോവുന്ന ഒരു കൂടപ്പിറപ്പിനെ കാണാനായി വടവാതൂര്‍ സെമിനാരിയില്‍ ചെന്നപ്പോള്‍ മാഞ്ചെസ്റ്ററിലെ കാര്യങ്ങളെപ്പറ്റി സംസാരിക്കാനിടയായി..... അവിടെയെല്ലാം പറഞ്ഞുപരത്തിയിരിക്കുന്നത് “ഇലക്ഷനില്‍ തോറ്റ മൂന്നുനാല്  പേരാണ് പ്രശ്നക്കാര്‍.... അതൊന്നും സംഘടനയെ ബാധിക്കുകയില്ലപോലും...”

പട്ടി കുരച്ചാല്‍ പടി തുറക്കുമോ എന്ന രീതി തന്നെ.

പ്രിയ സുഹൃത്തേ, ഒന്ന് ചോദിച്ചുകൊള്ളട്ടെ – ഇലക്ഷനില്‍ തോറ്റവരാണോ പ്രശ്നക്കാര്‍....? എല്ലാവര്‍ക്കുമത് കണ്‍വെന്‍ഷന്‍ റാലിയില്‍ നിന്നും മനസ്സിലായിട്ടുണ്ടാവുമല്ലോ..

മറ്റൊരു ചോദ്യംകൂടി... ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതുടനടി പരിഹരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളേണ്ടാതാരാണ്? ഇംഗ്ലണ്ടില്‍ പ്രേഷിതവേലയ്ക്ക് അയക്കപ്പെട്ടവര്‍ അത് മാത്രം ചെയ്‌താല്‍ പോരെ (കൊച്ചിനെ എടുക്കാന്‍ പറഞ്ഞാല്‍ കൊച്ചിനെ എടുത്താല്‍ മതി..... എന്ന് പറയുന്നത് പോലെ) അല്ലാതെ വിഗന്റെ ദൂരപരിധി നിര്‍ണ്ണയിക്കുകയാണോ അത്യാവശ്യം?

ഇവിടെ ഏത്തപ്പെട്ടവര്‍ ആരും മോശക്കാരല്ല. അല്ലെങ്കില്‍ അവര്‍ ഇവിടെയെത്തില്ലായിരുന്നു. ആയതിനാല്‍ അവര്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. അതുപോലെ തന്നെ തങ്ങളുടെ നേത്രുത്വനിരയില്‍ ആര് വരണമെന്നു അവര്‍ തീരുമാനിക്കും, അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ UKKCA Election Report.

ക്നാനയക്കാരനായി ജനിച്ച ഞാനും എന്റെ കുടുംബവും എന്നും അതിലുറച്ചു നില്‍ക്കും. ഇംഗ്ലണ്ടിലെത്തി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടത്ത മലയാളം കുര്‍ബ്ബാനയും മലയാളിസമൂഹവുമായി എനിക്ക് ബന്ധങ്ങളുണ്ടായത്. അതല്ലാതെ, നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഇവരാരും എന്റെ കാര്യങ്ങള്‍ നോക്കി നടത്തിതരാമെന്നു ഒരു വാഗ്ദാനവും തന്നിരുന്നില്ല. ആയതിനാല്‍ ഞാനൊന്നും പ്രതീക്ഷിച്ചതുമില്ല. ഇപ്പോള്‍ ആറു മാസത്തെ കഠിനതടവ് കഴിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ ചിലപ്പോള്‍ ശ്രമിച്ചാല്‍ പരോളിനിറങ്ങാന്‍ കഴിയുമായിരിക്കും. ഇതുവരെ അറിയിപ്പുകളോ ഉത്തരവുകളോ ഒന്നും കിട്ടിയിട്ടില്ല. എന്തായാലും സുഹൃത്തുക്കളെ, നിങ്ങളുടെ ഈ ശിക്ഷ ഞാന്‍ സസന്തോഷം സ്വീകരിച്ചു. ഇനിയുള്ള കാലം ഞാന്‍ നിങ്ങളെ തിരിച്ചു വിലക്കുന്നു...

എനിക്ക് നിങ്ങളെയും വേണ്ട!!

ജോയിപ്പാന്‍

Wednesday, August 29, 2012

ഓണം....... അന്നും........ ഇന്നും - പിയോ ഫിലിപ്പ്


(ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തികൊണ്ട് ഒരോണം കൂടെ കടന്നു വരുകയാണ് .സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കാലദേശങ്ങള്‍ക്കതീതമായി നില കൊള്ളുന്നു. നന്മകള്‍ നിറഞ്ഞ ഓണത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്.....)


ഓണം എന്നോര്‍ക്കുമ്പോള്‍ ഓടി വരുന്നെന്റെ
ഓര്‍മയില്‍ ഓണത്തിന്‍ പൂക്കളങ്ങള്‍...
കേട്ട് മറന്നോരാ ഓണത്തിന ശീലുകള്‍
കാതിലായ് കിന്നാരം ചൊല്ലിടുന്നു....

തുമ്പിതന്‍ തുള്ളലും തുമ്പതന്‍ പൂക്കളും
ഓര്‍മ്മകളായിന്നും ഓമനിക്കുന്നു ഞാന്
തെയ്യവും തിറയവും തുള്ളലും തോറ്റവും
ആടി തിമര്‍ക്കുന്നെന്‍ മുന്‍പിലിതാ....

കഥകളിമുദ്രയും കദളിപ്പഴങ്ങളും
മുഖമുദ്രയാണെന്റെ കേരളത്തിന്‍
വള്ളംകളിയുടെ ഈരടി പാട്ടുകള്‍
താളമായ് മേളമായ് കേട്ടിടുന്നു....

തെച്ചിയും പിച്ചിയും തുമ്പയും തുളസിയും
പൂക്കളോ പൂത്തു വിരിഞ്ഞു നില്‍പ്പൂ
പട്ടുപാവാടയും പുത്തന്‍ ഉടുപ്പുമായ്
ഊഞ്ഞാലില്‍ ആടുന്നു ഓമനകള്‍....

തൂശന്‍ ഇലയിലെ തുമ്പപ്പൂ ചോറും
സാമ്പാറും അവിയലും പപ്പടവും
കാളനും ഓലനും തോരനും എല്ലാം എന്‍
നാവില്‍ രുചിയായ് നിറഞ്ഞു നില്‍പ്പൂ....

കാണങ്ങള്‍ വിറ്റന്നു ഓണങ്ങള്‍ ഉണ്ടോരാ
കാലങ്ങള്‍ എങ്ങോ മറഞ്ഞു പോയി
കിട്ടാതെ കിട്ടുന്ന സമൃദ്ധിയില്‍ ഉള്ളൊരു
സന്തോഷം ഒന്നുമേ ആര്‍ക്കും ഇല്ല....

മാവേലി മന്നനും വാമനനും ഇന്ന്
ചാനലില്‍ കോമാളി ആയിടുമ്പോള്‍
"കൊമ്പത്ത്" കാസെറ്റ് ഇറക്കി, കാശുണ്ടാക്കാന്‍
വെമ്പുന്നു വേന്ദ്രന്മാര്‍ വാശിയോടെ.....

ഉമ്മനും അച്ചുവും വിജയനും ചെന്നിയും
ഓണത്തല്ലങ്ങു നടത്തിടുമ്പോള്‍
കേരള മക്കള്‍ ആ പുലികളി കണ്ടങ്ങ്
കോരിത്തരിച്ചങ്ങു ഇരിപ്പുമായി.....

"സ്കെച്" ഇട്ടു തട്ടുന്ന കൊട്ടേഷന്‍ സംഘങ്ങള്‍
വാമനന്‍മാരായി വാണിടുമ്പോള്‍
ചാണ്ടിയാം മാവേലി വാണിടും കാലത്ത്
ആപത്തങ്ങു ആര്‍ക്കാണെന്ന് ആരറിഞ്ഞൂ?

എന്നിലെ വാമനന്‍, മാവേലി ആകുവാന്‍
ആശിപ്പൂ നാളേറെ ആയെങ്കിലും
കാലത്തിനൊത്തോരു കോലവും കെട്ടുകില്‍
വാമനന്‍ ആവുകയാണ് ബുദ്ധി......

പിയോ ഫിലിപ്പ് 

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി


ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി പ്രവാസികളുടെ ഇടയിലും പ്രധിഷേധം ശക്തമാകുന്നു

സിറിള്‍ പനങ്കാല
നോട്ടിംഗം, യു.കെ.

കേരളത്തിന്റെ വികസനം എന്ന് പറഞ്ഞുകൊണ്ട്, ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുവാന്‍, കേരളത്തിന്റൈ സന്തുലിതാവസ്ഥയെയും സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും തച്ചുടച്ചുകൊണ്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രധിഷേധത്തിനു പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണ.

കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ വികസന പദ്ധതികളെ പറ്റി ആലോചിക്കുന്നതിനു പകരം വന്കിട മുതലാളിമാര്ക്കും  രാഷ്ട്രിയകാര്ക്കും  മാത്രം ഉപകാരപെടുന്ന ഈ പദ്ധതിയില്‍ നിന്നും സര്ക്കാര്‍ പിന്തിരിയണമെന്ന് അവര്‍ അഭ്യര്ഥിച്ചു

ഇന്ത്യന്‍ റയില്‍വേപദ്ധതി വിശദമായി പഠിയ്ക്കുകയും ഹൈസ്പീഡ് റെയില്‍ പദ്ധതി പരിഗണിയ്ക്കാവുന്നതാണെന്നും എന്നാല്‍ അതിനായി റെയില്‍വേ മുതല്‍ മുടക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച പദ്ധതി ഏറ്റെടുക്കാവുന്നതാണെന്നും എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ കേന്ദ്രം ധാരാളം മുതല്‍ മുടക്കുകള്‍ നടത്തിയിട്ടുള്ളതിനാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്‍ മുതല്‍മുടക്കുകള്‍ക്കുള്ള ആവശ്യകത ഉയര്‍ന്നു വരുന്നതിനാലും പുറത്തു നിന്നു കടമെടുക്കുന്നതിനു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ നിയന്ത്രണമുള്ളതിനാലും കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ മുതല്‍ മുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയില്‍ അതിവേഗറയില്‍ വരുന്നത് എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിന്റെ കനത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറുമല്ലാത്ത ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്.

എമേര്ജിംഗ്‌കേരള പദ്ധതിയില്‍ ഉള്‌പെ്ട്ട അതിവേഗറെയില്‍ ഇടനാഴി പദ്ധതി പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് കുടിയിറക്കാന്‍ പോകുന്നത്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നീളുന്ന ഈ പാതക്ക് 110 മീറ്റര്‍ വീതയില്‍ 550 കിലോമീറ്റര്‍ ആണ്‌ നീളം ഉള്ളത് അതായതു ഏതാണ്ട് പതിനയ്യായിരത്തോളം ഏക്കെര്‍ ഭൂമിയാണ് ഇതിനായി സര്ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ഒരു ഏക്കറില്‍ നാലു വീട് വച്ച് കണക്കാക്കിയാല്‍ പോലും അറുപതിനായിരത്തോളം വീടുകള്‍ മാത്രം പൊളിച്ചു മാറ്റപ്പെടുന്നു. അതുകൂടാതെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, വിവിധ സ്ഥാപനങ്ങള്‍, എന്തിനേറെ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയായ അല്‌ഫോന്‍സാമ്മയുടെ
ജന്മഗ്രഹം പോലും പൊളിച്ചുമാറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സര്ക്കാര്‍ ശ്രമിക്കുന്നത്. 1.18 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പറഞ്ഞിരിക്കുന്ന ചെലവ്. 2013 ഏപ്രില്‍ ആരംഭിച്ചു രണ്ടു ഘട്ടമായി 2020ല്‍ പൂര്ത്തിയാക്കുവനാണ് തീരുമാനിച്ചിരിക്കുന്നത്.  ഇതില്‍ യാത്ര ചെയ്യുന്നതിനുള്ള യാത്രാകൂലി നിശ്ചയിചിരിക്കുന്നത് കിലോമീറ്ററിനു അഞ്ചു രൂപയാണ് അതായതു 550 കിലോമീറ്റര്‍ യാത്രചെയ്യാന്‍ 2750 രൂപ ചെലവ് വരുന്നു, ഇത് സാധാരണക്കാരന് എത്രത്തോളം പ്രപ്യമെന്നു നമുക്ക് ചിന്തിക്കാവുന്നതെയുളൂ.

ജനത്തിന്റെു സ്വത്തിനും ജീവനും സംരക്ഷണം നല്‌കേണ്ട സര്ക്കാര്‍ സ്വാര്‌ത്ഥതാല്പര്യങ്ങള്ക്ക്  വേണ്ടി അവരുടെ അന്തകരകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യായുസ്സില്‍ അവന്റെ കഷ്ടപടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും നേടിയെടുത്ത സര്വ്വ സ്വത്തും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന അതി ഭീകരമായ കാഴ്ചകളാണ് സര്‍വ്വേ കടന്നു പോയ പദ്ധതിപ്രദേശത്തെ ഓരോ മനുഷ്യന്റെയും മനസിലുള്ളത്. തങ്ങളുടെ ദാരിദ്ര്യത്തില്‍ നിന്നും മിച്ചം പിടിച്ചുകൊണ്ടു തന്റെ മക്കളെ പഠിപ്പിച്ചു നല്ലനിലയിലാക്കി അവരില്‍ നിന്നും തങ്ങളുടെ ജീവിതനിലവാരം അല്പം ഉയര്ന്നു. ഇനിയെങ്കിലും അല്പം സന്തോഷത്തോടുകൂടി ജീവിക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇടിത്തീയായി ഇങ്ങനെയൊരു വാര്ത്ത! ഇവരിലേക്ക് എത്തുന്നത്. പലരുടെയും ഉറക്കം നഷ്ടപ്പെട്ട് മാനസികമായി തളര്ന്നിരിക്കുകയാണ് ഇപ്പോള്‍.

ഈ പദ്ധതിയെപറ്റി താഴെതട്ടിലുള്ള ഒരു ജനപ്രധിനിധിക്കു പോലും ഒന്നും അറിയില്ല എന്നതാണ് രസകരമായ വസ്തുത. സര്വ്വേ നടത്തുന്നതിന് മുന്പായി ജനങ്ങള്ക്ക്  ബോധവല്ക്കരണം നടത്തുന്നതിനുള്ള ഒന്നും സര്ക്കാറിന്റ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബഹുമാനപെട്ട ഉമ്മന്ചാ്ണ്ടി സര്ക്കാരിന്റെ, സാധാരണക്കാരായ ആളുകള്ക്ക് അപ്രാപ്യമായ ഈ  സ്വപ്നപദ്ധതിക്കു വേണ്ടി, സാധാരണക്കാരായ ആളുകളുടെ സ്വപ്നമായ വീടും കൃഷിസ്ഥലങ്ങളും തകര്ത്തു കൊണ്ട് മുന്നോട്ടു പോകാനാണ് സര്ക്കാര്‍ ശ്രമിക്കുന്നത്. ഇത് നീതിബോധവും സമൂഹമനസാക്ഷിയും ഉള്ള കേരള സമൂഹം അഗീകരിക്കില്ല.

വിദേശരാജ്യങ്ങളിലെ വികസനം കണ്ട് ഇതിനെ അനുകൂലിക്കുന്നവര്‍ അവിടെ വികസനത്തിന് വേണ്ടി ആരെയും കുടിയൊഴിപ്പിക്കുന്നില്ല എന്ന യാഥാര്ത്ഥ്യം മനപൂര്‍വ്വം വിസ്മരിക്കുകയാണ്. കേരളത്തിലെ ഇപ്പോളുള്ള റോഡുകളുടെയും ഹൈവേകളുടെയും അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. അതിനു ഒരു പരിഹാരം കാണുവാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല??. നാട്ടിലെ റോഡ് നന്നാക്കാത്തതിനു   മഴയെയും വെയിലിനേയും കുറ്റം പറയുന്നവര്‍ മറ്റു രാജ്യങ്ങളിലും മഴയും വെയിലും ഉണ്ട് എന്നകാര്യം മറക്കുന്നു.

ഇന്ന് പദ്ധതിക്കെതിരെ  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രധിഷേധം ഉയര്ന്നു കഴിഞ്ഞു കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ശക്തമായ പ്രധിഷേധപരിപാടികളാണ് നടന്നു വരുന്നത്. കോട്ടയം ജില്ലയില്‍ തന്നെ പതിനായിരത്തിലധികം കുടുംബങ്ങള്‍ ആണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കടുത്തുരുത്തിയില്‍ നടന്ന പ്രധിഷേധ റാലിയിലും കോട്ടയം കളക്ടറേറ്റില്‍ നടന്ന ധര്ണ്ണ യിലും,ഓണം ഉപേഷിച്ചുകൊണ്ട് കോട്ടയം ഗാന്ധി പ്രതിമയുടെ മുന്പില്‍ നടത്തിയ നിരാഹാര സമരത്തിലും ആയിരങ്ങളാണ് പങ്കെടുത്തത് . ഇത് കൂടാതെ കോഴിക്കോട് ജില്ലയിലും തൃശൂര്ജില്ലയിലും ചെങ്ങന്നൂരും സമരത്തിന്റെ അലയടികള്‍ ഉയര്ന്നു കഴിഞ്ഞു. ഈ പദ്ധതിയുടെ സര്വ്വേ  പൂര്ത്തിയായി കഴിയുമ്പോള്‍ കേരളം മുഴുവന്‍ ആഞ്ഞടിക്കുന്ന ജനകിയ സമരങ്ങള്‍ ഉണ്ടാകും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.



Tuesday, August 28, 2012

ഓണാശംസകള്‍


കോട്ടയം അതിരൂപത വിദ്യാഭ്യാസ ഫണ്ട്


2008-09 മുതല്‍ കോട്ടയം അതിരൂപത വിദ്യാഭ്യാസഫണ്ടിലേയ്ക്ക് സമാഹരിച്ച തുകയുടെ സംക്ഷിപ്തവിവരം അപ്നാദേശ് വെബ്സൈറ്റില്‍ പ്രസധീകരിച്ചിട്ടുണ്ട്.

ലഭ്യമായ വിവരമനുസരിച്ച് നാലേമുക്കാല്‍ കോടി രൂപ ഫണ്ടിലേയ്ക്ക് ലഭിച്ചു. അമേരിക്കയില്‍ നിന്ന് ഒരു കോടി അറുപത്തിനാല് ലക്ഷം രൂപ പിരിഞ്ഞുകിട്ടിയപ്പോള്‍ യു.കെ.യില്‍ നിന്ന് വെറും ആറു ലക്ഷം രൂപയാണ് ലഭിച്ചത്. പയ്യാവൂര്‍ പള്ളി പണിയുവാനായി പിരിവിനു വന്ന വൈദികന് ഇതിന്റെ പല മടങ്ങ്‌ തുക ലഭിച്ചിരുന്നു എന്നാണു ഓര്‍മ്മ.

കഴിഞ്ഞവര്‍ഷം 124 ഇടവകകളിലെ 247 കുട്ടികള്‍ക്കായി Rs. 59,35,000 സ്കോളര്‍ഷിപ്പ്‌ ആയി നല്‍കിയിട്ടുണ്ട്‌.

സ്കോളര്‍ഷിപ്പ്‌ ലഭിച്ച കുട്ടികളുടെ പേരുവിവരം പറയാത്തത് അവര്‍ക്ക് അവമാനം വന്നുഭവിക്കും എന്നത് കൊണ്ടായിരിക്കാം. എന്നിരുന്നാലും, ഓരോ ഇടവകയില്‍ നിന്നും എത്ര പേര്‍ക്ക് വീതം തുക നല്‍കി എന്ന് പരസ്യപ്പെടുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.

കത്തോലിക്കാസഭയുടെ പ്രവര്‍ത്തനശൈലി വച്ച് നോക്കുമ്പോള്‍, ഇത്രയുമെങ്കിലും പരസ്യമാക്കിയത് ശ്ലാഘനീയമാണ്.  സാധാരണഗതിയില്‍ “കാശ് തന്നിട്ട് സ്ഥലം വിട്ടോ, കൂടുതല്‍ ചോദ്യമൊന്നും വേണ്ട” എന്നതാണല്ലോ സഭാധികൃതരുടെ നിലപാട്.

സ്വകാര്യ മാധ്യമങ്ങളുടെയും ബ്ലോഗുകളുടെയും നിരന്തര ഇടപെടലുകള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് കാരണമായിട്ടുണ്ട് എന്ന് വിശ്വസിക്കാം.

എളിയ തുടക്കം എന്ന നിലയില്‍ അധികൃതര്‍ക്ക്‌ അഭിനന്ദനങ്ങള്‍.

ലിങ്കുകള്‍::



IKCC General Body Resolution


IKCC General Body held on August 25, 2012 unanimously passed
the following resolution:

Consistent with the centuries old tradition of the Knanayites and the practices followed in Kottayam Archdiocese, membership in North American Knanaya Missions and Knanaya Associations must be exclusively for Knanaya Catholics born to both Knanaya parents and if married, their spouses must also be born to both Knanaya parents. We will not accept any definition which is inconsistent with the above criteria.

IKCC is in full support of the resolutions passed and initiatives taken by Knanya Catholic Congress (KCC) in Kottayam, during the emergency pastoral committee meeting held on March 29, 2012 and during the meeting on April 01, 2012, to protect and promote the heritage and core values of the Knanaya Catholic Community so that our customs and traditions practiced in the Archdiocese of Kottayam could be followed globally.

IKCC demand KCCNA to lead North American Knananyites and join the initiatives taken by Knanaya Catholic Congress to preserve and promote the centuries old heritage, traditions, culture and practices followed by the Knanaya Catholics, no matter where they reside.

Starling Pachikara, IKCC Secretary

Monday, August 27, 2012

അല്പം ഓണക്കാല ചിന്തകള്‍


1972-ലെ വേനല്‍ക്കാലത്ത് പുതിയതായി ഉദ്യോഗം കിട്ടി ഡല്‍ഹിയില്‍ ..ചെന്ന കാലത്ത് കാണുന്നതെല്ലാം അത്ഭുതം. ഗോള്‍മാര്‍ക്കറ്റിലെ ശ്രീധരന്‍ ഹോട്ടലില്‍ നിന്ന് വൈകിട്ടത്തെ ഭക്ഷണവും കഴിച്ച് താമസസ്ഥലത്തെയ്ക്ക് സഹമുറിയനുമൊത്ത് നടക്കുമ്പോള്‍ വലിയ ഘോഷയാത്ര എതിരെ വരുന്നു. മൊത്തം സര്‍ദാര്‍ജിമാര്‍.. വഴിസൈഡില്‍ ഒഴിഞ്ഞു നിന്നു നോക്കുമ്പോള്‍ വലിയ താലത്തില്‍ മധുരപലഹാരങ്ങള്‍ -വഴിപോക്കാര്‍ക്ക് വിതരണം ചെയ്യുന്നു. “കാലാമദ്രാസികളായ” ഞങ്ങള്‍ക്കും കിട്ടി ആവശ്യം പോലെ. - താലത്തില്‍ നിന്നു ഇഷ്ടം പോലെ എടുക്കാം.

ഇരുപത്തിരണ്ടു വര്ഷം ക്രിസ്തീയ അന്തരീക്ഷത്തില്‍ വളര്‍ന്ന എനിക്ക് അത്രയും “ക്രിസ്തീയമായ” മറ്റൊരനുഭവം ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞും അത്തരമൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

ഓണം മനോഹരമായ ഒരു മിത്താണ്. ത്യാഗമാണ് ആ മിത്തിന്റെ കാതല്‍. സ്വന്തം വാക്ക് പാലിക്കാന്‍ തയ്യാറായി, പാതാളത്തിലേയ്ക്ക് പോകാന്‍ തയാറാകുന്ന മഹത്തായ ബലിയുടെ ഓര്‍മ്മയാണ് നമ്മള്‍ കൊണ്ടാടുന്നത്.

ഈ വര്ഷം കേരള സര്‍ക്കാര്‍ ഒരു നല്ല കാര്യം ചെയ്യുന്നു – കേരളത്തിലുള്ള അന്യസംസ്ഥാനക്കാരായ ഒട്ടേറെ തൊഴിലാളികളെയും ഓണാഘോഷത്തില്‍ കൂട്ടാനായി സര്‍ക്കാര്‍ അവര്‍ക്ക് ഓണക്കിറ്റ് നല്‍കുകയാണ്. ഇതിനെക്കുറിച്ച്‌ മാതൃഭൂമിയിലെ മുഖപ്രസംഗത്തില്‍ ഇങ്ങനെ കണ്ടു:

പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാനക്കാര്‍ക്കെതിരെ ദ്വേഷത്തിന്റെ സന്ദേശങ്ങള്‍ വ്യാപകമാകുന്ന സമയമാണിത്. അരക്ഷിതത്വബോധം മൂലം പലരും അവരുടെ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങിപ്പോകുകയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഈ നടപടി ഇവിടെയുള്ള അന്യസംസ്ഥാനക്കാര്‍ക്ക് സുരക്ഷിതത്വബോധം നല്‍കുമെന്നുറപ്പാണ്. അന്യദേശങ്ങളില്‍ നിന്നെത്തി ഇവിടെ കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവരെ നാം കൂടെക്കൂട്ടുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന കൊച്ചുസമ്മാനപ്പൊതിയില്‍ എന്താണ് വെച്ചിട്ടുള്ളത് എന്നതല്ല ഇവിടെ പ്രധാനം. അവരെ നമ്മുടെ ഉത്സവവേളയില്‍ പങ്കാളികളാക്കുന്നതിന്റെ പ്രതീകമാണ് ഈ ഓണക്കിറ്റ്. നാട്ടുകാരെയെല്ലാം ഒരു പോലെ കണ്ട ഒരു ഭരണാധിപന്റെ കാലത്തെ ഓര്‍മിക്കുന്ന ഓണാഘോഷം ഇവിടെ എല്ലാ അര്‍ഥത്തിലും ദേശീയോത്സവമാവുകയാണ്

ലോകമെമ്പാടുമുള്ള ക്നാനയക്കാര്‍ മറ്റു പ്രവാസിമലയാളികളെപ്പോലെ ഓണമാഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനായി നമ്മില്‍ പലരും പട്ടും പൊന്നും നാട്ടില്‍ നിന്നു കൊണ്ടുവന്നിട്ടുണ്ട്. പതിവ്പോലെ തിന്നു കുടിച്ചു ഒരു വടംവലിയും നടത്തിയതിനു ശേഷം നമ്മള്‍ സ്വഗൃഹത്തിലേയ്ക്ക് മടങ്ങും. താല്പര്യമില്ലാത്ത നമ്മുടെ കുട്ടികളെ വേഷം കെട്ടിച്ചു വേദിയില്‍ എത്തിക്കും. അത്രതന്നെ.

തലേന്ന് കഴിച്ചതില്‍ നിന്നു ഒട്ടും വ്യതസ്തമല്ലാത്ത ഭക്ഷണം ഓണദിവസത്തിലും കഴിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് അശരണര്‍ നമ്മുടെ കേരളത്തില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍, ഇന്നും ഉണ്ട്. അനാഥാലയങ്ങള്‍, ചില നല്ല മനുഷ്യര്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍.

നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍, അത്തരം ഒരു സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ നമ്മളില്‍ എത്ര വ്യക്തികള്‍, യുനിറ്റുകള്‍ തയ്യാറാകും?

ഇടനിലക്കാരില്ലാതെ അത്തരം നന്മകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് നമ്മള്‍ മാവേലിമന്നനെ സ്മരിക്കാന്‍ അര്‍ഹരാകുന്നത്.

അലക്സ്‌ കണിയാംപറമ്പില്‍ 

കോട്ടയം അതിരൂപതാ സ്ഥാപനദിനം


കോട്ടയം അതിരൂപതാ സ്ഥാപനദിനം 
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ആചരിച്ചു.

2012 ഓഗസ്റ്റ് 26-ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ചുങ്കം ഫോറോനാ പള്ളിയില്‍ വച്ച് കെ.സി.സി. ഫോറോനാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ (ഇ ജെ ലൂക്കോസ് നഗറില്‍) ആചരിച്ചു.

മന്ത്രി പി. ജെ. ജോസഫ്‌ പ്രസംഗിക്കുന്നു
കെ.സി.സി. അതിരൂപതാ പ്രസിഡന്റ് പ്രെഫ: ജോയി മുപ്രാപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അതിരൂപതാ ചാപ്ലിന്‍ മോണ്‍: മാത്യൂ ഇളപാനിക്കല്‍ അനുഗ്രഹപ്രസംഗം നടത്തി. ജലസേജന വകുപ്പു മന്ത്രി ശ്രി പി. ജെ. ജോസഫ് ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, ഫോറോനാ വികാരി ഫാ: ഈഴാറാത്ത്, യു.കെ.സി.സി പ്രിസിഡന്റ് ലേവി പടപ്പുരയ്ക്കല്‍, ഷെവലിയര്‍ ഔസേപ്പ് ചാക്കോ പുളിമൂട്ടില്‍, തമ്പി എരുമേലിക്കര തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
  
കെ.സി.സി. മുന്‍കൈ എടുത്തു നടത്തുന്ന രൂപതാ ജന്മദിനത്തില്‍ വൈദീകരും മെത്രാന്മാരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രഫസര്‍ മുപ്രാപള്ളി നടത്തിയ  അദ്ധ്യക്ഷപ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പരിഹാരമുണ്ടാകുമെന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
   
നമ്മള്‍ ഇതുവരെ പണിതുയര്‍ത്തിയതെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നും നാറാണത്തു ഭ്രാന്തന്റെ പണി നടത്തുന്നവര്‍ അതവസാനിപ്പിക്കണമെന്നും, അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ തിരിച്ചറിയണമെന്നും നാം എവിടെനിന്നും വന്നു എന്നും എവിടേക്കു പോകണമെന്നും നമ്മള്‍ അറിഞ്ഞിരിക്കണമെന്നും മോണ്‍: ഇളപാനിക്കല്‍ തന്റെ അനുഗ്രഹഭാഷണത്തില്‍ ഉണര്‍ത്തിച്ചു.
  
മാക്കീല്‍ അച്ചന്റെ ചങ്കിന്റെ വേദനയാണ് ഈ രൂപതയെന്നും കോട്ടയം രൂപത സമുദായത്തിനുവേണ്ടി നിലകൊള്ളണമെന്നും സമുദായത്തില്‍ നിന്നും തന്നെ ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന വെല്ലുവിളി സമുദായം ഇനിയും തുടരുമെന്നു തീര്‍ച്ചയുണ്ടെന്നും ഫോറോനാ ചാപ്ലിന്‍ ഫാ: ഈഴാറാത്ത് ആശംസാപ്രസംഗത്തില്‍ അറിയിച്ചു.
  
10 കല്പ്പനയും 7 കൂദാശയും സ്വവംശവിവാഹനിഷ്ഠയും പിന്തുടരും എന്നും, എസ്രാ പ്രവാചകന്റെ ശവകൂടീരത്തില്‍വെച്ച് സത്യം ചെയ്ത് കടന്നുവന്ന സമൂഹമാണ് ക്‌നാനായക്കാരെന്നും ലേവി പടപ്പുരയ്ക്കല്‍ അനുസ്മരിച്ചു. രൂപതയുടെ 101-ാം സ്ഥാപനദിനത്തില്‍ ഇത്രയും ആളുകള്‍ ഉണ്ടായിരുന്നാല്‍ പോരായിരുന്നു എന്നും സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം ഇനിയും നിര്‍വ്വഹിക്കാനുണ്ടെന്നും ശ്രി പടപ്പുരയ്ക്കല്‍ നിര്‍ദ്ദേശിച്ചു.
   
രൂപത ലഭിച്ചു കഴിഞ്ഞാണ് നമുക്കു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ഇടയായതെന്നും കെ.സി.സി മുന്‍ പ്രസിഡന്റ് ഇ.ജെ. ലൂക്കോസ് മുന്‍കൈ എടുത്താണ് രൂപതാജന്മദിനം ആചരിച്ചു തുടങ്ങിയതെന്നും മെത്രാന്മാരും വൈദീകരും ഈ കാര്യത്തില്‍ താല്പര്യം പ്രകടിപ്പിക്കണമെന്നും കെ.സി.സി. മുന്‍ഭാരവാഹി തമ്പി എരുമേലിക്കര ആശംസാപ്രസംഗത്തില്‍ അനുസ്മരിച്ചു.

പ്രമുഖ ക്‌നാനായ വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പുളിമൂട്ടിലിനെ ജോസഫ് വാഴയ്ക്കന്‍ പൊന്നാട അണിയിച്ചും മന്ത്രി പി.ജെ ജോസഫ് മൊമെന്റോ നല്‍കിയും ആദരിച്ചു.
   
ഇ.ജെ. ലൂക്കോസിനെ അനുസ്മരിച്ചുകൊണ്ട് അഡ്വക്കേറ്റ് മാത്യു തോട്ടുങ്കല്‍ നന്ദി പറഞ്ഞ് സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു. അഞ്ഞൂറോളം ആളുകള്‍ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്തു.

റിപ്പോര്‍ട്ടര്‍ സ്‌നേഹസന്ദേശം

Saturday, August 25, 2012

കള്ളോളം നല്ലൊരു വസ്തു.......


ചെറുപ്പത്തിലെന്നല്ലഇപ്പോഴുംഏറ്റവും പ്രയാസമേറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച്ചോദിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട് - തെങ്ങിന്റെ ചൊട്ടയില്‍ നിന്ന് കള്ള് ഊറ്റിയെടുക്കുന്ന വിദ്യ!

കരിക്കും തേങ്ങയും കുലനിറഞ്ഞു നില്‍ക്കുന്ന തെങ്ങിന്റെ തലപ്പില്‍ നിന്ന് കള്ള് ഊറ്റിയെടുക്കാമെന്ന് കണ്ടുപിടിച്ചു കളഞ്ഞില്ലേ ഏതോ ഒരു പഹയന്‍! എത്ര ആലോചിച്ചിട്ടും അതൊരു അതിശയം തന്നെയാണ് എനിക്കിപ്പോഴും.  ഈ വിദ്യ കണ്ടുപിടിച്ചവന്‍ ഒരു ഭയങ്കരന്‍ തന്നെ. പൈതഗോറസിനെപ്പോലെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെപ്പോലെപുതിയത്കണ്ടെത്താന്‍ അസാധാരണമായ കഴിവുള്ള ഒരു ബുദ്ധിരാക്ഷസന്‍.

തെങ്ങിന്റെ ചൊട്ടയുടെ ഒരറ്റം ചെത്തിക്കളയുക, അവിടെ ചെളിതേയ്ക്കുക, നാല്ക്കാലിയുടെ കാലിലെ എല്ലുകൊണ്ട്ചൊട്ടയില്‍ അടിച്ച് പതം വരുത്തുക, ചൊട്ടയുടെ അറ്റത്ത് പ്രത്യേക രീതിയില്‍കലം കമഴ്ത്തിവച്ച് കള്ള് ഊറ്റിയെടുക്കുക. അങ്ങനെ അതിവിചിത്രമായ നടപടികളിലൂടെയാണ് കള്ളിന്റെ ജനനം. ഇതിനായി തലപുകച്ച് തെങ്ങില്‍ കയറിയമഹാനും മഹാപാപിയുമായ ആ 'ശാസ്തജ്ഞന്‍' നല്ല മധുരക്കരിക്ക് കുടിച്ചിട്ട്സന്തോഷത്തോടെ ഇറങ്ങിപ്പോന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, ആറ്റം ബോംബ് പോലെ, കള്ളുചെത്തുന്ന വിദ്യയും യാഥാര്‍ത്ഥ്യമായി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...................

കുട്ടനാട്ടിലെ കള്ളിനെയും കള്ളുകുടിയെയുംകുറിച്ച് മനോഹരമായ ഒരു റിപ്പോര്‍ട്ട്‌. മാതൃഭൂമി പ്രസധീകരിച്ചത്.

Friday, August 24, 2012

മദ്യവില്‌പന: മാതൃഭൂമി മുഖപ്രസംഗം

മദ്യോപയോഗത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ കേരളം അതിന്റെ ദുഷ്ഫലങ്ങള്‍ നേരിടാനാവാതെ വിഷമിക്കുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നടക്കമുള്ള മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം പുതുതലമുറയില്‍ വ്യാപകമായിരിക്കുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്ന വസ്തുത. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്പന ശാലകള്‍ക്കുമുന്നിലെ അവസാനിക്കാത്ത ക്യൂ സാമൂഹികക്ഷേമം ആഗ്രഹിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ്. മദ്യം നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ഉണര്‍വും ആരോഗ്യവും ധാര്‍മികതയും കാര്‍ന്നു തിന്നുന്നു. ബോധവത്കരണവും മറ്റ് പ്രചാരണവും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പര്യാപ്തമായിട്ടില്ലെന്നാണ് ദിവസേനയെന്നോണം കൂടി വരുന്ന വില്പന തെളിയിക്കുന്നത്. നാശത്തിലേക്കുള്ള ഈ ഒഴുക്കിന് തടയിടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. വൈകിട്ട് അഞ്ച് വരെ മദ്യപാനം നിരോധിച്ചു കൂടേയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു പിന്നിലും ഈ സദുദ്ദേശ്യമാണുള്ളത്.

കേരളത്തില്‍ മദ്യവില്പനവഴി സര്‍ക്കാറിന് വന്‍വരുമാനം ലഭിക്കുന്നു. മദ്യവില്പനയിലൂടെ ലഭിക്കുന്ന വരുമാനം അത് സമൂഹത്തിനുണ്ടാക്കുന്ന നഷ്ടത്തെ ആശ്രയിച്ചുനോക്കുമ്പോള്‍ നിസ്സാരമാണെന്ന് രാഷ്ട്രപിതാവായ ഗാന്ധിജി ഭരണാധികാരികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഉടന്‍ സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കരുതുന്നതെങ്കില്‍ ആ ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. അതിനാദ്യം വേണ്ടത് മദ്യപാനം കുറയ്ക്കാനുതകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ ജോലിസമയത്ത് മദ്യപിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് അപ്പോള്‍ ബാറുകള്‍ തുറന്നിരിക്കുന്നതാണെന്ന് കോടതി പറയുന്നു. അതുകൊണ്ടാണ്, ബാറുകളും ബാര്‍ഹോട്ടലുകളും വൈകിട്ട് അഞ്ചുമണിയോടെയേ തുറക്കാവൂ എന്ന് വ്യവസ്ഥ ചെയ്യേണ്ടതാണെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. മദ്യത്തിന് അടിമകളായവരാണ് പൊതുവേ രാവിലെ തന്നെ മദ്യപാനം തുടങ്ങുന്നതെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. പഠനങ്ങളില്‍ വ്യക്തമായിട്ടുള്ള വസ്തുതയാണിത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ മുതല്‍ ബാര്‍ തുറന്നിരിക്കുന്നത് ഇത്തരക്കാരെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കും. മദ്യപാനം സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്, ബോധവത്കരണമാണ് ഈ രംഗത്ത് ആവശ്യം എന്നൊക്കെ കരുതുന്നവരുണ്ട്. ഇത് ഒരു പരിധിവരെയേ ഫലം ചെയ്യൂ. മദ്യപാനം ശീലമെന്ന നിലവിട്ട് രോഗാവസ്ഥയിലെത്തിയവര്‍ കേരളത്തില്‍ ഒട്ടേറേയുണ്ട്. അതുകൊണ്ടുതന്നെ, ബോധവത്കരണത്തിനപ്പുറം ചില നിയന്ത്രണങ്ങളും ഈ രംഗത്ത് അനിവാര്യമായിരിക്കുന്നു. മദ്യം എപ്പോഴും ലഭ്യമാകുന്ന സ്ഥിതി മദ്യോപയോഗവും മദ്യപരുടെ എണ്ണവും കൂട്ടാന്‍ ഇടയാക്കും.

തുടര്‍ന്ന് വായിക്കുക>>>> 

KCCNA Convention 2012 - Chicago KCS Cultural Program


Thursday, August 23, 2012

ഹര്ത്താല്‍ വീരന്മാര്‍ ഇത് കണ്ടു നാണിക്കുക. ഇങ്ങനെയും ആകാം പ്രതിക്ഷേധം

ഇംഗ്ലണ്ടില്‍ ക്നാനായ ബാലന്റെ അത്യുജ്വല വിജയം

ഇംഗ്ലണ്ടിലെ ജി.സി.സി.(കേരളത്തിലെ SSLC-യ്ക്ക് സമാനം) ഫലം പുറത്തു വന്നപ്പോള്‍ കിടങ്ങൂര്‍ ഇടവകാംഗം കോയിത്തറ ഷാജുവിന്റെയും ആനിയുടെയും മക്കള്‍ ഉന്നത വിജയം നേടി.

ഇരട്ട സഹോദരന്മാരില്‍ ഒരാളും, ജന്മനാ കാഴ്ചശക്തി ഇല്ലാത്തവനും വിഗാന്‍ മലയാളികളുടെയെല്ലാം പ്രിയങ്കരനുമായ ടോയല്‍ പൊതുപരീക്ഷയിലെ എല്ലാ (പതിനൊന്നു) വിഷയങ്ങള്‍ക്കും A* (A-Star) വാങ്ങി യു.കെ.യിലെ മൊത്തം മലയാളികള്‍ക്ക് പൊതുവിലും, ക്നാനായസമുദായത്തിന് പ്രത്യേകിച്ചും അഭിമാനിക്കാനുള്ള വകയാണ് നല്‍കിയിരിക്കുന്നത്.

താന്‍ പഠിച്ചിരുന്ന വിഗാന്‍ St Peters RC High School ലെ എല്ലാ വിഷയങ്ങള്‍ക്കും A* ലഭിച്ച  നാല് കുട്ടികളില്‍ ഒരാളായ ടോയല്‍  മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, വിധിയെപോലും തോല്‍പ്പിച്ചാണ്  ഈ ഉന്നത വിജയം നേടിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ക്നാനയസമുദായംഗങ്ങളുടെ പേരില്‍ ക്നാനായ വിശേഷങ്ങള്‍ ടോയലിനു അകംനിറഞ്ഞ അനുമോദനങ്ങള്‍ നല്‍കുന്നു.

ടോയലിന്റെ മാതാവ് വിഗാന്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന ആനി മേമ്മുറി എടാട്ടുകാലയില്‍ കുടുംബാംഗം ആണ്. ടോയലിന്റെ സഹോദരന്‍ ജോയല്‍.

കോയിത്തറ ഷാജുവിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍. ഒപ്പം ടോയലിനും സഹോദരനും എല്ലാ നന്മകളും. 
From Left: Joyal, Toyal


From Left: Toyal, Joel Shaju & Annie