Thursday, May 31, 2012

പൂഴിക്കോല്‍ സംഗമം ജൂണ്‍ 2-ന് കേംബ്രിഡ്ജില്‍


കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തുനിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ആറാമത് ഒത്തുചേരല്‍ ജൂണ്‍ 2-ന് രാവിലെ 10 മുതല്‍ 5.30 വരെ കേംബ്രിഡ്ജില്‍ വച്ചു നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

"എന്‍റെ ഗ്രാമം" എന്ന വിഷയത്തെ ആസ്പദമാക്കി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരം ഉണ്ടായിരിക്കും.

"പ്രവാസി ഭാരതീയരുടെ ജന്മനാടിനോടുള്ള കടമ" എന്ന വിഷയത്തെ ആസ്പദമാക്കി ബിജു മടക്കക്കുഴി പ്രബന്ധം അവതരിപ്പിക്കും.

സിറില്‍ പടപ്പുരയ്ക്കല്‍ (കെന്റ്) ബിലി ഇടക്കര (മാന്ചെസ്റ്റെര്‍) ബോബി കൊല്ലാപറമ്പില്‍ (ലെസ്റ്റര്‍) എബി സൈമണ്‍ മടക്കക്കുഴി (ഡെര്‍ബി) എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.

അനീഷ്‌ - ബീന മണലേല്‍, നിഷ കുര്യന്‍ എന്നിവരാണ് ഇത്തവണത്തെ സംഗമത്തിന്  നേതൃത്വം നല്‍കുന്നത്.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.

സംഗമവേദി

Cohenham Club, 1 Lmps Lane, Cambridge CB24 8TA

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0798 529 2810 ,0786 849 3896

(വാര്‍ത്ത അയച്ചുതന്നത് എബി സൈമണ്‍)

പൂഴിക്കോല്‍ സംഗമം ജൂണ്‍ 2-ന് കേംബ്രിഡ്ജില്‍


കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തുനിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ആറാമത് ഒത്തുചേരല്‍ ജൂണ്‍ 2-ന് രാവിലെ 10 മുതല്‍ 5.30 വരെ കേംബ്രിഡ്ജില്‍ വച്ചു നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

"എന്‍റെ ഗ്രാമം" എന്ന വിഷയത്തെ ആസ്പദമാക്കി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരം ഉണ്ടായിരിക്കും.

"പ്രവാസി ഭാരതീയരുടെ ജന്മനാടിനോടുള്ള കടമ" എന്ന വിഷയത്തെ ആസ്പദമാക്കി ബിജു മടക്കക്കുഴി പ്രബന്ധം അവതരിപ്പിക്കും.

സിറില്‍ പടപ്പുരയ്ക്കല്‍ (കെന്റ്) ബിലി ഇടക്കര (മാന്ചെസ്റ്റെര്‍) ബോബി കൊല്ലാപറമ്പില്‍ (ലെസ്റ്റര്‍) എബി സൈമണ്‍ മടക്കക്കുഴി (ഡെര്‍ബി) എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.

അനീഷ്‌ - ബീന മണലേല്‍, നിഷ കുര്യന്‍ എന്നിവരാണ് ഇത്തവണത്തെ സംഗമത്തിന്  നേതൃത്വം നല്‍കുന്നത്.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.

സംഗമവേദി

Cohenham Club, 1 Lmps Lane, Cambridge CB24 8TA

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0798 529 2810 ,0786 849 3896

(വാര്‍ത്ത അയച്ചുതന്നത് എബി സൈമണ്‍)

ക്നാനായ സമുദായത്തിന് മരണമണിയോ?

യുകെയിലെ ക്നാനായ സഹോദരങ്ങളെ,

ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുള്ള ഒരു സമുദായം വേറെയില്ലന്നു തന്നെ പറയാം. അന്നൊക്കെ ശത്രുക്കള്‍ പുറത്തുനിന്നുമായിരുന്നെങ്കില്‍ ഇന്നത്‌ അകത്തുനിന്നുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വേലിതന്നെ വിളവു തിന്നുന്നു. ഇതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ടിരിക്കുന്ന അല്‍മായസംഘടനയെ നോക്കി നേതൃത്വം പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇതെല്ലാം, കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന യുകെയിലെ ക്നാനായ സഹോദരങ്ങളെ ഉണരുക, വല്ല്മീകം ഭേദിച്ച് പുറത്തു വരിക. ഇന്നേക്ക് മുപ്പതാംനാള്‍, നമ്മുടെ ദിവസമാണ്. UKKCA യുടെ കണ്‍വെന്‍ഷന്‍. നമ്മുടെ പ്രതിക്ഷേധം പരമാവധി കാര്യക്ഷമതയോടെ പ്രകടിപ്പിക്കുവാനുള്ള അസുലഭസന്ദര്‍ഭം ഉപയോഗിക്കൂഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ജന്മംകൊണ്ട് മാത്രം പോരാ, കര്‍മ്മംകൊണ്ടും ക്നാനായക്കാരനാവണം എന്ന് ആണയിട്ടുപറയുക. നമ്മടെ പൂര്‍വപിതാക്കളെ വിഡ്ഢികളാക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്, കര്‍ത്തവ്യമാണ് .

കുടുംബങ്ങളുടെ കൂട്ടായ്മയാണ് സഭഒരു കുടുംബത്തെതന്നെ രണ്ടു തട്ടിലാക്കി, കടയ്ക്കുതന്നെ കത്തിവെക്കുന്ന ഒരു ഫോര്‍മുലയും നമുക്കു വേണ്ട. Endogamy എന്ന ക്നനയക്കാരന്‍റെ മൂലമന്ത്രത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒന്നും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. Endogamy ഉണ്ടെങ്കിലേ ക്നാനായ സമുദായമുള്ളൂ;  ക്നാനായ സമുദായമുണ്ടെങ്കിലേ UKKCA യുള്ളൂ; UKKCA ഉണ്ടെങ്കിലേ മഞ്ചെസ്റ്റര്‍, വിഗന്‍ യൂണിറ്റുകള്‍ക്ക് പ്രസക്തിയുള്ളൂ. തല്ക്കാലം വിഗന്‍ പ്രശ്നം മാറ്റിവച്ച് സമുദായത്തിന്‍റെ നിലനില്‍പ്പിനായി പ്രയത്നിക്കാം. മാല്‍വേണ്‍ മലനിരകളില്‍ തട്ടി നമ്മുടെ പ്രതിക്ഷേധം പേമാരിയായി പെയ്തിറങ്ങട്ടെ.

യുകെയില്‍ കാര്യമായ പ്രതിക്ഷേധങ്ങള്‍ ഒന്നും ഇതുവരെ കാണുന്നില്ല. കാരണം നമുക്ക് വേദനിച്ചില്ല, നമ്മള്‍ പള്ളികള്‍ വാങ്ങിയില്ല. അമേരിക്കയിലുള്ള നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം, ഇന്നല്ലങ്കില്‍ നാളെ നാമും വേട്ടയാടപ്പെടും. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും വിട്ടൊഴിയാതെയുള്ള വികടസരസ്വതിക്ക് തടയിടാന്‍ നമുക്കാവുമെന്നു പ്രത്യാശിക്കാം. സഭ്യത ഭേദിക്കാതെയുള്ള നമ്മുടെ പ്രതിക്ഷേധം നേതൃത്വത്തിന്‍റെ കണ്ണ് തുറപ്പിക്കും, തീര്‍ച്ച.

സണ്ണി ജോസഫ്‌ രാഗമാലിക
Derby Unit 

ക്നാനായ സമുദായത്തിന് മരണമണിയോ?

യുകെയിലെ ക്നാനായ സഹോദരങ്ങളെ,

ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുള്ള ഒരു സമുദായം വേറെയില്ലന്നു തന്നെ പറയാം. അന്നൊക്കെ ശത്രുക്കള്‍ പുറത്തുനിന്നുമായിരുന്നെങ്കില്‍ ഇന്നത്‌ അകത്തുനിന്നുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വേലിതന്നെ വിളവു തിന്നുന്നു. ഇതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ടിരിക്കുന്ന അല്‍മായസംഘടനയെ നോക്കി നേതൃത്വം പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇതെല്ലാം, കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന യുകെയിലെ ക്നാനായ സഹോദരങ്ങളെ ഉണരുക, വല്ല്മീകം ഭേദിച്ച് പുറത്തു വരിക. ഇന്നേക്ക് മുപ്പതാംനാള്‍, നമ്മുടെ ദിവസമാണ്. UKKCA യുടെ കണ്‍വെന്‍ഷന്‍. നമ്മുടെ പ്രതിക്ഷേധം പരമാവധി കാര്യക്ഷമതയോടെ പ്രകടിപ്പിക്കുവാനുള്ള അസുലഭസന്ദര്‍ഭം ഉപയോഗിക്കൂഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ജന്മംകൊണ്ട് മാത്രം പോരാ, കര്‍മ്മംകൊണ്ടും ക്നാനായക്കാരനാവണം എന്ന് ആണയിട്ടുപറയുക. നമ്മടെ പൂര്‍വപിതാക്കളെ വിഡ്ഢികളാക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്, കര്‍ത്തവ്യമാണ് .

കുടുംബങ്ങളുടെ കൂട്ടായ്മയാണ് സഭഒരു കുടുംബത്തെതന്നെ രണ്ടു തട്ടിലാക്കി, കടയ്ക്കുതന്നെ കത്തിവെക്കുന്ന ഒരു ഫോര്‍മുലയും നമുക്കു വേണ്ട. Endogamy എന്ന ക്നനയക്കാരന്‍റെ മൂലമന്ത്രത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒന്നും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. Endogamy ഉണ്ടെങ്കിലേ ക്നാനായ സമുദായമുള്ളൂ;  ക്നാനായ സമുദായമുണ്ടെങ്കിലേ UKKCA യുള്ളൂ; UKKCA ഉണ്ടെങ്കിലേ മഞ്ചെസ്റ്റര്‍, വിഗന്‍ യൂണിറ്റുകള്‍ക്ക് പ്രസക്തിയുള്ളൂ. തല്ക്കാലം വിഗന്‍ പ്രശ്നം മാറ്റിവച്ച് സമുദായത്തിന്‍റെ നിലനില്‍പ്പിനായി പ്രയത്നിക്കാം. മാല്‍വേണ്‍ മലനിരകളില്‍ തട്ടി നമ്മുടെ പ്രതിക്ഷേധം പേമാരിയായി പെയ്തിറങ്ങട്ടെ.

യുകെയില്‍ കാര്യമായ പ്രതിക്ഷേധങ്ങള്‍ ഒന്നും ഇതുവരെ കാണുന്നില്ല. കാരണം നമുക്ക് വേദനിച്ചില്ല, നമ്മള്‍ പള്ളികള്‍ വാങ്ങിയില്ല. അമേരിക്കയിലുള്ള നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം, ഇന്നല്ലങ്കില്‍ നാളെ നാമും വേട്ടയാടപ്പെടും. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും വിട്ടൊഴിയാതെയുള്ള വികടസരസ്വതിക്ക് തടയിടാന്‍ നമുക്കാവുമെന്നു പ്രത്യാശിക്കാം. സഭ്യത ഭേദിക്കാതെയുള്ള നമ്മുടെ പ്രതിക്ഷേധം നേതൃത്വത്തിന്‍റെ കണ്ണ് തുറപ്പിക്കും, തീര്‍ച്ച.

സണ്ണി ജോസഫ്‌ രാഗമാലിക
Derby Unit 

തെക്കുംഭാഗ സമുദായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി


തെക്കുംഭാഗസമുദായം പ്രതിസന്ധികളിലൂടെയാണ് കടന്നുവന്നിട്ടുള്ളതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. ആ പ്രതിസന്ധി എന്തായിരുന്നു എന്നുപറഞ്ഞാല്‍,  സമുദായം പിന്തുടരുന്ന സ്വവംശവിവാഹനിഷ്ഠ നിലനിര്‍ത്തുന്നതിന് പുറമേനിന്നുള്ള തടസ്സങ്ങളും എതിര്‍പ്പുകളും ആയിരുന്നു. അതിനെയൊക്കെ സമുദായം അതിജീവിച്ചു. ഇന്നു നേരിടുന്ന പ്രതിസന്ധി എന്താണെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അതും എന്‍ഡോഗമി തന്നെയാണ് പ്രശ്‌നമായി വന്നിരിക്കുന്നത്. യേശുക്രിസ്തു ഒരു നല്ല മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് എല്ലാവരുംതന്നെ. ചിലര്‍ പ്രവാചകനായി അദ്ദേഹത്തെ കാണുന്നു.  ഒരുവലിയവിഭാഗംമനുഷ്യരും യേശു മരിച്ച് ഉത്ഥാനം ചെയ്തു എന്നും അവന്‍ ദൈവമായിരുന്നു എന്നും അംഗീകരിക്കുന്നില്ല. അവര്‍ക്കത് മനസ്സിലാകുന്നില്ലാ എന്നാണ് പറയുക. ക്രിസ്ത്യാനികള്‍ മാത്രം യേശുവിനെ ദൈവമായി അംഗീകരിക്കുന്നു. ഉത്ഥാനം ചെയ്തില്ലായിരുന്നു എങ്കില്‍ യേശു ഒരു ചരിത്രപുരുഷന്‍ ആകുമായിരുന്നില്ല. ക്‌നാനായക്കാരെ എല്ലാവരും അംഗീകരിക്കുന്നു അവരെ ഇഷ്ടവുമാണ് എന്നാല്‍ സ്വവംശവിവാഹനിഷ്ഠ അവര്‍ക്കു മനസ്സിലാകുന്നില്ല. വിവിധ മതസ്ഥരുടെ യോഗത്തില്‍ യേശുവിന്റെ ദൈവത്വം മറന്ന് പ്രസംഗിക്കുന്ന ക്രൈസ്തവരുണ്ട്. ഇതുപോലെ സമുദായത്തിന്റെ എന്‍ഡോഗോമിയെ തള്ളിപറയുന്ന സമുദായനേതാക്കള്‍ തലപ്പത്ത് വന്നിരിക്കുന്നു എന്നതാണ് സമുദായം ഇന്നു നേരിടുന്ന പ്രതിസന്ധി.

1950-കളില്‍ പഠനത്തിനും ഉദ്യോഗത്തിനുമായി അമേരിക്കയില്‍  കുടിയേറിയ  ക്‌നാനായക്കാര്‍ക്ക് പെട്ടെന്ന് ഒരുമിച്ചുചേരുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും അവരുടെ വംശീയനിലപാടുകൊണ്ട് സാധിച്ചിരുന്നു. ക്‌നാനായക്കാര്‍ എന്ന ലേബലാണ് അവര്‍ക്ക് സഹായകരമായത്. സായിപ്പിന്റെ ലത്തീന്‍ പള്ളി കേന്ദ്രീകരിച്ച് വിശ്വാസവളര്‍ച്ച സാധിച്ചിരുന്ന അവര്‍ സ്വന്തം റീത്തിലും സമുദായത്തിലും പെട്ട ഒരു വൈദികനെ ആവശ്യപ്പെട്ടതു പ്രകാരം 1983-ല്‍ ഒരു സമുദായ വൈദികനെ ലഭിച്ചു. ക്‌നാനായ അസോസിയേഷനും  മിഷനുകളും ഇടവകകളും സ്ഥാപിച്ച് സമുദായം പുഷ്ടിപ്പെട്ടുകൊണ്ടേയിരുന്നു.

ക്‌നാനായ ഇടവകകള്‍ സ്ഥാപിച്ചതോടെ ചില പ്രശ്‌നങ്ങളും ആരംഭിച്ചു. പലകാരണങ്ങളാല്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കാതിതിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് ക്‌നാനായ പള്ളികളില്‍ അംഗത്വം ആവശ്യപ്പെടുകയും അത് ലഭിക്കാതായപ്പോള്‍ അവര്‍ റോമിനെ നിരന്തരം സമീപിക്കുകയും അതിന്റെ ഫലമായി റോമില്‍ പൗരസ്ത്യതിരുസംഘത്തില്‍ നിന്നൊരു നിര്‍ദ്ദേശം (റിസ്‌ക്രിപ്റ്റ്) 1986 ല്‍ ചിക്കാഗോ അതിരൂപതാ മെത്രാനു ലഭിക്കുകയും ചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നത്; ക്‌നാനായക്കാര്‍ക്ക് വംശീയഇടവകകള്‍ അനുവദിക്കാനാവില്ല. ക്‌നാനായക്കാര്‍ സ്ഥാപിക്കുന്ന പള്ളികളില്‍ മിശ്രവിവാഹിതരുടെ കുടുംബത്തിനുംകൂടി അംഗത്വം കൊടുക്കണം എന്നാണ്. ഇത് നിലനില്‍ക്കവേ കുന്നശ്ശേരി പിതാവ് അമേരിക്കയിലെത്തിയപ്പോള്‍ സമുദായക്കാരുടെ ആവശ്യപ്രകാരം റോമില്‍ പരാതി കൊടുക്കുകയും റിസ്‌ക്രിപ്റ്റ് മരവിപ്പിച്ചിരിക്കുകയുമായിരുന്നു.

വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ രൂപതകള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാര്യകാരണസഹിതം തിരുസംഘത്തില്‍ ബോധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനുകൂല്യമാണ് റിസ്‌ക്രിപ്റ്റ്. സിംഹാസനകല്പ്പന എന്ന് മലയാളത്തിലും അറിയപ്പെടുന്നു. ഇത് രേഖകളായും വാക്കാലും നല്‍കാറുണ്ട്. അമേരിക്കയില്‍ ക്‌നാനായപള്ളികള്‍ വേറെയും സ്ഥാപിച്ചെങ്കിലും  റിസ്‌ക്രിപ്റ്റ് നിലനില്‍ക്കുന്നതിനാല്‍  ഇടവക രജിസ്റ്റര്‍ ഉണ്ടാക്കിയിരുന്നില്ല, ആരെയും ഇടവകയില്‍ ചേര്‍ത്തിരുന്നുമില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ; മിശ്ര വിവാഹിതര്‍ റോമില്‍ അപേക്ഷ കൊടുത്തപ്പോഴോ റിസ്‌ക്രിപ്റ്റ് ലഭിച്ചുകഴിഞ്ഞോ സമുദായത്തിന്റെ ഭാഗം പറയാനോ അതിന്റെ പുറകേ പോകാനോ ആരും മെനക്കെട്ടില്ല. ഒരുപക്ഷേ റിസ്‌ക്രിപ്റ്റിന്റെ പരിമിതി മനസ്സിലാക്കിയിട്ടായിരിക്കാം അന്നത്തെ സമുദായ നേതൃത്വം അത് കാര്യമാക്കാതിരുന്നത്. ഫാ. ഏബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തിക്കഴിഞ്ഞ് അദ്ദേഹം ഓടിനടന്ന് കൂടുതല്‍ പള്ളികള്‍ വാങ്ങിത്തുടങ്ങി. അതിന് ഒരു ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു. 1999 ല്‍ മാര്‍ മാത്യു മൂലക്കാട്ട് സഹായമെത്രാനായി വന്നതോടെ കാര്യങ്ങള്‍ക്ക് വേഗതകൂടി. അദ്ദേഹം സമുദായത്തിന്റെ എന്‍ഡോഗമിയോടു അനുഭാവമുള്ള മെത്രാനായിരുന്നില്ല. റോമിന്റെ റിസ്‌ക്രിപ്റ്റ് ഒരു വലിയ സാദ്ധ്യതയായി കണ്ടുകൊണ്ട് അതിനെതിരെ ഒന്നും പറയാതെ കഴിഞ്ഞുകൂടി. ലക്ഷ്യം സാധിച്ചെടുക്കുന്നതിനുവേണ്ടി പലപദ്ധതികളും മൂലക്കാട്ട് മെത്രാന്‍ ആസൂത്രണം ചെയ്തു കൊണ്ടിരുന്നു. 2006-നവംബറില്‍ ചൈതന്യയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ മോണ്‍: ജേക്കബ് വെള്ളിയാനെക്കൊണ്ടും, Rev: Dr. ജേക്കബ് മുള്ളൂരിനെ കൊണ്ടും ഓരോ പ്രബന്ധം അവതരിപ്പിച്ചു. വിവാഹം വഴി സമുദായം വിട്ടു പോയവരെ കൂടി ചേര്‍ത്ത് സമുദായം വികസിപ്പിക്കണമെന്നാണ് രണ്ടു പ്രബന്ധത്തിന്റേയും ഉള്ളടക്കം. ഒരു ശതമാനം യഹൂദരക്തമുള്ളവരെ യഹൂദരായി കണക്കാക്കുന്നുണ്ടെന്ന് മുള്ളൂരച്ചന്‍ എടുത്ത് പറയുന്നുണ്ട്. 2011-ല്‍ കാരുണികന്‍ മാസികയില്‍ ക്‌നാനായത്വത്തിന്റെ നിലനില്‍പ് പരുങ്ങലിലാണെന്ന ധാരണപരത്തി മുള്ളൂരച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചത് മാര്‍ മൂലക്കാട്ടിലിനെ സന്തോഷിപ്പിക്കാനായിരുന്നു. മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായയുവാവിന്റെ വിവാഹം ഇടവകപ്പള്ളിയില്‍ വെച്ച് നടത്തികൊടുക്കുവാനുള്ള മാര്‍ മൂലക്കാട്ടിലിന്റെ ഏകപക്ഷീയ തീരുമാനത്തിനും പ്രതിഷേധം ഉണ്ടായപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു. അതിരൂപതാശതാബ്ദിക്കു തൊട്ടുമുന്‍പ് മാറികെട്ടിയവരുടെ ഒരു യോഗവും പ്രകടനവും കോട്ടയം അരമനപ്പടിവഴി കടന്നുപോയി. അവര്‍ മാര്‍മൂലക്കാട്ടിലിനോട് തങ്ങളുടെ ആവശ്യം നേരത്തേ ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ എത്രപേരുണ്ടെന്ന് കാണിച്ച് കൊടുക്കൂ എന്നുപറഞ്ഞതിന്‍ പ്രകാരമാണ് അവര്‍ പ്രകടനവും മറ്റും നടത്തിയതെന്ന് അന്നേ സംസാരമുണ്ടായിരുന്നു.

മൂലക്കാട്ടുമെത്രാന്‍ K.C.Y.L കുട്ടികളോട് പലതവണ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കല്ല്യാണം കഴിക്കാന്‍ ഇവിടെ പെണ്ണുങ്ങള്‍ ഇല്ലല്ലോ അതിന് ഒരു പരിഹാരം വേണ്ടേ എന്ന്. മുതിര്‍ന്നവര്‍ ഇതറിഞ്ഞ് നേരില്‍കണ്ട് പ്രതിഷേധിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലന്നു പറഞ്ഞൊഴിഞ്ഞു. പിതാവ് പ്രതീക്ഷിച്ചതു പോലുള്ള പ്രതികരണം യുവജനങ്ങളില്‍ നിന്നും കിട്ടിയില്ലെന്നു മാത്രമല്ല പിതാവിന്റെ നിലപാടിനെതിരെ ഏപ്രില്‍ 1 ന് അവരാണ് ശക്തിയായി പ്രതിഷേധിച്ചതും. ഇതിനെല്ലാം പുറമെയാണ് മുത്തോലത്തച്ചന്‍ 2011 ജൂലൈ 3-ന് അമേരിക്കയില്‍ മലയാളത്തിലിറക്കിയ പാരീഷ് ബുള്ളറ്റിന്‍. ഇതിലും മൂലക്കാട്ട് മെത്രാന്റെ അറിവുണ്ടായിരുന്നു. ഫാ. മുത്തോലം സമുദായ വഞ്ചകനാണെന്നറിയുന്നത് പ്രസ്തുത രേഖയിലൂടെയാണ്.

നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍ ഇടവകകള്‍ പോലുള്ള സംവിധാനങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നത് വിവേകപൂര്‍വ്വമായ തീരുമാനമായിരിക്കുകയില്ല എന്നാണ് പിതാവ് അപ്നാദേശില്‍ എഴുതിയത്. ഇതിനു തലേആഴ്ച നടന്ന വൈദികരുടെ വിവിധ സമ്മേളനങ്ങളില്‍ പറഞ്ഞത്, മാറി കെട്ടിയ ക്‌നാനായ പുരുഷന്റെ കുടുംബത്തേയും നമ്മുടെ ഇടവകയില്‍ ചേര്‍ക്കേണ്ടി വന്നാല്‍ അമേരിക്കയിലെ മിഷന്‍ പ്രവര്‍ത്തനം മതിയാക്കി തിരികെ പോരും എന്നാണ്. സ്ഥിരമായ ഒരു നിലപാടില്ലാത്ത മാര്‍ മൂലക്കാട്ടിലിന്റെ തരം പോലുള്ള വര്‍ത്തമാനത്തില്‍ ഒന്നാണിത്.

17 നൂറ്റാണ്ടിന്റെ ചരിത്രമുള്ള നമുക്ക് സഭാപരമായ സംവിധാനം ലഭിച്ചതിന്റെ 100 വര്‍ഷം തികയുന്ന ശതാബ്ദി വലിയൊരു ആഘോഷമാക്കാവുന്നതായിരുന്നു. അത് എത്രയും ചെറുതാക്കുവാനുള്ള താല്പര്യമാണ് പിതാവിനുണ്ടായിരുന്നത്. ഇന്നുള്ള മെത്രാന്മാരില്‍ നമ്മെ അറിയുന്ന മാര്‍ പവ്വത്തിലിനെ അദ്ദേഹം ക്ഷണിച്ചില്ല, ചിങ്ങവനത്തുള്ള നമ്മുടെ യാക്കോബായ സഹോദരമെത്രാനെ ക്ഷണിച്ചില്ല. വത്തിക്കാനില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആരെയും ക്ഷണിച്ചില്ല, കോട്ടയം മെത്രാസനം പോലുള്ള ഒരു വംശീയ മെത്രാനെ ഇസ്രായേലിലെ യഹൂദ കത്തോലിക്കര്‍ക്കുവേണ്ടി 2003-ല്‍ വത്തിക്കാന്‍ നിയമിച്ചിട്ടുണ്ട് അദ്ദേഹത്തെ ക്ഷണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതും പിതാവ് ചെവിക്കൊണ്ടില്ല. വിവിധ സമ്മേളനങ്ങളില്‍ നമ്മുടെ ഒരാവശ്യവും സീറോ മലബാര്‍ സിനഡിനോട് ആവശ്യപ്പെട്ടിരുന്നില്ല. ഇങ്ങനെ സമുദായത്തെ ഒറ്റപ്പെടുത്തിയില്ലാതാക്കുവാന്‍ മാര്‍ മൂലക്കാട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു എന്നു കാണാവുന്നതാണ്.

മിശ്രവിവാഹം കഴിച്ച പുരുഷന്റെ കുടുംബത്തെ ഒന്നാകെ ക്‌നാനായ ഇടവകയില്‍ ചേര്‍ക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ ഫോര്‍മുലയും, പുരുഷനെ മാത്രം ഇടവകയില്‍ നിലനിര്‍ത്തണമെന്ന മൂലക്കാട്ടു ഫോര്‍മുലയുമാണ് അമേരിക്കയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മൂലക്കാട്ടു ഫോര്‍മുലയുടെ തുടര്‍ച്ച അങ്ങാടിയത്ത് ഫോര്‍മുലയില്‍ ചെന്നുനില്‍ക്കും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങാടിയത്ത് മെത്രാന്‍ അഭിപ്രായം ഒന്നും പറയാത്തത്. അങ്ങാടിയത്ത് ഫോര്‍മുല അംഗീകരിക്കുകയില്ലെന്ന്  മാര്‍ മൂലക്കാട്ട് പരസ്യമായി പറഞ്ഞത് സമുദായക്കാരെ തല്‍ക്കാലം ആശ്വസിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. റിസ്‌ക്രിപ്റ്റ് ഔദ്യോഗികമാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന അങ്ങാടിയത്ത് മെത്രാനെ മാര്‍ മുലക്കാട്ട് ധിക്കരിക്കുകയുമല്ലേ ചെയ്യുന്നത്. വിശുദ്ധ പത്താം പിയൂസ്സ് മാര്‍പാപ്പ നമ്മുക്കനുവദിച്ചു തന്ന സഭാപരമായ സംവിധാനങ്ങളുടെ നിലനില്പ്പിന് ദോഷം വരുത്തുന്ന നടപടികള്‍ എവിടെ നിന്നുണ്ടായാലും അത് അധികാരസ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല അതിരൂപതാ നേതൃത്വത്തിനുണ്ടായിരുന്നു. അവരത് ചെയ്തില്ല. മാത്രമല്ല സ്വന്തമായി ഒരു പരിഹാരം ഉണ്ടാക്കുകയും അത് സ്വയം നടപ്പിലാക്കുവാന്‍ ഓടി നടക്കുകയും ചെയ്യുന്നു. സഭയുടെ ഔദ്യോഗിക സംവിധാനങ്ങളൊന്നും മൂലക്കാട്ടു ഫോര്‍മുല  അംഗീകരിച്ചതായി രേഖകളും ഇല്ല.

തെക്കുംഭാഗസമുദായത്തിന്റെ ഭാവി തകര്‍ക്കുവാന്‍ പുറത്തുള്ള ഒരു ശക്തിക്കും സാധിക്കില്ല, സമുദായത്തിലുള്ള ഒരു വ്യക്തിക്കും അതിനു കഴിയില്ല. എന്നാല്‍ ഒരാള്‍ക്കു മാത്രം അതിനുകഴിയും സമുദായമെത്രാനു മാത്രം. തെക്കുംഭാഗസമുദായത്തിനു ലഭിച്ച സഭാപരമായ സംവിധാനങ്ങള്‍  തകര്‍ക്കുവാനേ മൂലക്കാട്ടു മത്തായി മെത്രാനു കഴിയൂ. അത് മറ്റൊരു മത്തായി മെത്രാന്‍ 100 കൊല്ലം മുന്‍പ് നേടിതന്നതാണല്ലോ! അങ്ങനെ സംഭവിച്ചാല്‍ രൂപതയ്ക്കും മെത്രാനും പ്രസക്തിയില്ലാത്താകും. എന്നാല്‍ സമുദായം പൂര്‍വ്വാധികം ശക്തിയോടെ നിലനില്ക്കുക തന്നെ ചെയ്യും. 1911 നു മുന്‍പുള്ള സ്ഥിതിയിലേയ്ക്ക് മാറും, സ്വവംശവിവാഹനിഷ്ഠ പാലിക്കുന്ന യഥാര്‍ത്ഥ ക്‌നാനായക്കാര്‍ എല്ലാ ഇടവകകളിലും ഉണ്ടായിരിക്കും.

തെക്കുംഭാഗസമുദായത്തിന്റെ ഇന്നത്തെ പ്രതിസന്ധി എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെ പ്രശ്‌നങ്ങളല്ല, അങ്ങാടിയത്ത്പിതാവും പ്രശ്‌നമല്ല. നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സീറോ മലബാര്‍ സിനഡും പ്രശ്‌നമല്ല. പ്രശ്‌നം നമ്മുടെ അഭിവന്ദ്യആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടുതന്നെ.

സമുദായത്തിന്റെ ശക്തമായ പ്രതിഷേധം ഇരമ്പിയിട്ടും നാനാ ഭാഗത്തുനിന്നും വരുംവരായ്കകള്‍ ലേഖനങ്ങളായും പ്രസംഗങ്ങളായും അഭിപ്രായപ്രകടനങ്ങളായും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ മുന്നോട്ടു പോകുന്ന പിതാവിനോട് ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയമായിരിക്കുന്നു. നമ്മള്‍ സന്തോഷത്തോടെ കൊടുക്കുന്ന പണം കൊണ്ടാണ് നമ്മെ ഇല്ലാതാക്കുവാനുള്ള കുന്തമുന കൂര്‍പ്പിക്കുന്നത്. അതിനു തടയിടേണ്ട അവസരമായി. ശതാബ്ദിയുടെ പേരും പറഞ്ഞ് എല്ലാവിധത്തിലും നമ്മെ പിഴിഞ്ഞെടുത്തു. ഇനി അതിനു നിന്നു കൊടുക്കരുത്. ചോദിച്ചാലുടന്‍ എന്തിനെന്നു പോലും ചോദിക്കാതെ  പണം കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. അമേരിക്കയിലെത്തിച്ച് മാമ്മോദീസായും ആദ്യകുര്‍ബ്ബാനയും കല്ല്യാണവും നടത്തി കനത്ത കവറും വിമാനടിക്കറ്റും കൊടുക്കുന്ന ഇടപാട് അവസാനിപ്പിക്കണം. അതിരൂപതാ നേതൃത്വത്തിനു മേല്‍ ഒരു സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചേ മതിയാവൂ. ഇത്തരം ഉപരോധം കൊണ്ടേ നമ്മുക്ക് നിലനില്ക്കാനാകൂ.

സഭയിലെ മറ്റ് മെത്രാന്മാരെല്ലാം അസൂയപ്പെടുന്ന ഒരു ബന്ധമായിരുന്നു കോട്ടയം മെത്രാന്മാരും സമുദായക്കാരുമായി ഉണ്ടായിരുന്നത്. മൂലക്കാട്ടു മെത്രാന്‍ അതിനു കളങ്കം ചാര്‍ത്തി. ഇനി നമ്മുടെ കൈയ്യ് നമ്മുടെ തലക്കുതാഴെ മടങ്ങിയിരിക്കട്ടെ, പരിശുദ്ധ സിംഹാസനം നമ്മുടെ സംരക്ഷകരായി ഉണ്ടായിരിക്കും. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലത്തോളം ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മെ ഇതുവരെ നടത്തിയ ദൈവത്തിനു എന്നുമെന്നും നന്ദി പറയാം.

പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ്‌

(സ്നേഹ സന്ദേശം 2012 ജൂണ്‍ ലക്കത്തില്‍ പ്രസധീകരിച്ചു വന്നത്)

തെക്കുംഭാഗ സമുദായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി


തെക്കുംഭാഗസമുദായം പ്രതിസന്ധികളിലൂടെയാണ് കടന്നുവന്നിട്ടുള്ളതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. ആ പ്രതിസന്ധി എന്തായിരുന്നു എന്നുപറഞ്ഞാല്‍,  സമുദായം പിന്തുടരുന്ന സ്വവംശവിവാഹനിഷ്ഠ നിലനിര്‍ത്തുന്നതിന് പുറമേനിന്നുള്ള തടസ്സങ്ങളും എതിര്‍പ്പുകളും ആയിരുന്നു. അതിനെയൊക്കെ സമുദായം അതിജീവിച്ചു. ഇന്നു നേരിടുന്ന പ്രതിസന്ധി എന്താണെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അതും എന്‍ഡോഗമി തന്നെയാണ് പ്രശ്‌നമായി വന്നിരിക്കുന്നത്. യേശുക്രിസ്തു ഒരു നല്ല മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് എല്ലാവരുംതന്നെ. ചിലര്‍ പ്രവാചകനായി അദ്ദേഹത്തെ കാണുന്നു.  ഒരുവലിയവിഭാഗംമനുഷ്യരും യേശു മരിച്ച് ഉത്ഥാനം ചെയ്തു എന്നും അവന്‍ ദൈവമായിരുന്നു എന്നും അംഗീകരിക്കുന്നില്ല. അവര്‍ക്കത് മനസ്സിലാകുന്നില്ലാ എന്നാണ് പറയുക. ക്രിസ്ത്യാനികള്‍ മാത്രം യേശുവിനെ ദൈവമായി അംഗീകരിക്കുന്നു. ഉത്ഥാനം ചെയ്തില്ലായിരുന്നു എങ്കില്‍ യേശു ഒരു ചരിത്രപുരുഷന്‍ ആകുമായിരുന്നില്ല. ക്‌നാനായക്കാരെ എല്ലാവരും അംഗീകരിക്കുന്നു അവരെ ഇഷ്ടവുമാണ് എന്നാല്‍ സ്വവംശവിവാഹനിഷ്ഠ അവര്‍ക്കു മനസ്സിലാകുന്നില്ല. വിവിധ മതസ്ഥരുടെ യോഗത്തില്‍ യേശുവിന്റെ ദൈവത്വം മറന്ന് പ്രസംഗിക്കുന്ന ക്രൈസ്തവരുണ്ട്. ഇതുപോലെ സമുദായത്തിന്റെ എന്‍ഡോഗോമിയെ തള്ളിപറയുന്ന സമുദായനേതാക്കള്‍ തലപ്പത്ത് വന്നിരിക്കുന്നു എന്നതാണ് സമുദായം ഇന്നു നേരിടുന്ന പ്രതിസന്ധി.

1950-കളില്‍ പഠനത്തിനും ഉദ്യോഗത്തിനുമായി അമേരിക്കയില്‍  കുടിയേറിയ  ക്‌നാനായക്കാര്‍ക്ക് പെട്ടെന്ന് ഒരുമിച്ചുചേരുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും അവരുടെ വംശീയനിലപാടുകൊണ്ട് സാധിച്ചിരുന്നു. ക്‌നാനായക്കാര്‍ എന്ന ലേബലാണ് അവര്‍ക്ക് സഹായകരമായത്. സായിപ്പിന്റെ ലത്തീന്‍ പള്ളി കേന്ദ്രീകരിച്ച് വിശ്വാസവളര്‍ച്ച സാധിച്ചിരുന്ന അവര്‍ സ്വന്തം റീത്തിലും സമുദായത്തിലും പെട്ട ഒരു വൈദികനെ ആവശ്യപ്പെട്ടതു പ്രകാരം 1983-ല്‍ ഒരു സമുദായ വൈദികനെ ലഭിച്ചു. ക്‌നാനായ അസോസിയേഷനും  മിഷനുകളും ഇടവകകളും സ്ഥാപിച്ച് സമുദായം പുഷ്ടിപ്പെട്ടുകൊണ്ടേയിരുന്നു.

ക്‌നാനായ ഇടവകകള്‍ സ്ഥാപിച്ചതോടെ ചില പ്രശ്‌നങ്ങളും ആരംഭിച്ചു. പലകാരണങ്ങളാല്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കാതിതിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് ക്‌നാനായ പള്ളികളില്‍ അംഗത്വം ആവശ്യപ്പെടുകയും അത് ലഭിക്കാതായപ്പോള്‍ അവര്‍ റോമിനെ നിരന്തരം സമീപിക്കുകയും അതിന്റെ ഫലമായി റോമില്‍ പൗരസ്ത്യതിരുസംഘത്തില്‍ നിന്നൊരു നിര്‍ദ്ദേശം (റിസ്‌ക്രിപ്റ്റ്) 1986 ല്‍ ചിക്കാഗോ അതിരൂപതാ മെത്രാനു ലഭിക്കുകയും ചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നത്; ക്‌നാനായക്കാര്‍ക്ക് വംശീയഇടവകകള്‍ അനുവദിക്കാനാവില്ല. ക്‌നാനായക്കാര്‍ സ്ഥാപിക്കുന്ന പള്ളികളില്‍ മിശ്രവിവാഹിതരുടെ കുടുംബത്തിനുംകൂടി അംഗത്വം കൊടുക്കണം എന്നാണ്. ഇത് നിലനില്‍ക്കവേ കുന്നശ്ശേരി പിതാവ് അമേരിക്കയിലെത്തിയപ്പോള്‍ സമുദായക്കാരുടെ ആവശ്യപ്രകാരം റോമില്‍ പരാതി കൊടുക്കുകയും റിസ്‌ക്രിപ്റ്റ് മരവിപ്പിച്ചിരിക്കുകയുമായിരുന്നു.

വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ രൂപതകള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാര്യകാരണസഹിതം തിരുസംഘത്തില്‍ ബോധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനുകൂല്യമാണ് റിസ്‌ക്രിപ്റ്റ്. സിംഹാസനകല്പ്പന എന്ന് മലയാളത്തിലും അറിയപ്പെടുന്നു. ഇത് രേഖകളായും വാക്കാലും നല്‍കാറുണ്ട്. അമേരിക്കയില്‍ ക്‌നാനായപള്ളികള്‍ വേറെയും സ്ഥാപിച്ചെങ്കിലും  റിസ്‌ക്രിപ്റ്റ് നിലനില്‍ക്കുന്നതിനാല്‍  ഇടവക രജിസ്റ്റര്‍ ഉണ്ടാക്കിയിരുന്നില്ല, ആരെയും ഇടവകയില്‍ ചേര്‍ത്തിരുന്നുമില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ; മിശ്ര വിവാഹിതര്‍ റോമില്‍ അപേക്ഷ കൊടുത്തപ്പോഴോ റിസ്‌ക്രിപ്റ്റ് ലഭിച്ചുകഴിഞ്ഞോ സമുദായത്തിന്റെ ഭാഗം പറയാനോ അതിന്റെ പുറകേ പോകാനോ ആരും മെനക്കെട്ടില്ല. ഒരുപക്ഷേ റിസ്‌ക്രിപ്റ്റിന്റെ പരിമിതി മനസ്സിലാക്കിയിട്ടായിരിക്കാം അന്നത്തെ സമുദായ നേതൃത്വം അത് കാര്യമാക്കാതിരുന്നത്. ഫാ. ഏബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തിക്കഴിഞ്ഞ് അദ്ദേഹം ഓടിനടന്ന് കൂടുതല്‍ പള്ളികള്‍ വാങ്ങിത്തുടങ്ങി. അതിന് ഒരു ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു. 1999 ല്‍ മാര്‍ മാത്യു മൂലക്കാട്ട് സഹായമെത്രാനായി വന്നതോടെ കാര്യങ്ങള്‍ക്ക് വേഗതകൂടി. അദ്ദേഹം സമുദായത്തിന്റെ എന്‍ഡോഗമിയോടു അനുഭാവമുള്ള മെത്രാനായിരുന്നില്ല. റോമിന്റെ റിസ്‌ക്രിപ്റ്റ് ഒരു വലിയ സാദ്ധ്യതയായി കണ്ടുകൊണ്ട് അതിനെതിരെ ഒന്നും പറയാതെ കഴിഞ്ഞുകൂടി. ലക്ഷ്യം സാധിച്ചെടുക്കുന്നതിനുവേണ്ടി പലപദ്ധതികളും മൂലക്കാട്ട് മെത്രാന്‍ ആസൂത്രണം ചെയ്തു കൊണ്ടിരുന്നു. 2006-നവംബറില്‍ ചൈതന്യയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ മോണ്‍: ജേക്കബ് വെള്ളിയാനെക്കൊണ്ടും, Rev: Dr. ജേക്കബ് മുള്ളൂരിനെ കൊണ്ടും ഓരോ പ്രബന്ധം അവതരിപ്പിച്ചു. വിവാഹം വഴി സമുദായം വിട്ടു പോയവരെ കൂടി ചേര്‍ത്ത് സമുദായം വികസിപ്പിക്കണമെന്നാണ് രണ്ടു പ്രബന്ധത്തിന്റേയും ഉള്ളടക്കം. ഒരു ശതമാനം യഹൂദരക്തമുള്ളവരെ യഹൂദരായി കണക്കാക്കുന്നുണ്ടെന്ന് മുള്ളൂരച്ചന്‍ എടുത്ത് പറയുന്നുണ്ട്. 2011-ല്‍ കാരുണികന്‍ മാസികയില്‍ ക്‌നാനായത്വത്തിന്റെ നിലനില്‍പ് പരുങ്ങലിലാണെന്ന ധാരണപരത്തി മുള്ളൂരച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചത് മാര്‍ മൂലക്കാട്ടിലിനെ സന്തോഷിപ്പിക്കാനായിരുന്നു. മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായയുവാവിന്റെ വിവാഹം ഇടവകപ്പള്ളിയില്‍ വെച്ച് നടത്തികൊടുക്കുവാനുള്ള മാര്‍ മൂലക്കാട്ടിലിന്റെ ഏകപക്ഷീയ തീരുമാനത്തിനും പ്രതിഷേധം ഉണ്ടായപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു. അതിരൂപതാശതാബ്ദിക്കു തൊട്ടുമുന്‍പ് മാറികെട്ടിയവരുടെ ഒരു യോഗവും പ്രകടനവും കോട്ടയം അരമനപ്പടിവഴി കടന്നുപോയി. അവര്‍ മാര്‍മൂലക്കാട്ടിലിനോട് തങ്ങളുടെ ആവശ്യം നേരത്തേ ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ എത്രപേരുണ്ടെന്ന് കാണിച്ച് കൊടുക്കൂ എന്നുപറഞ്ഞതിന്‍ പ്രകാരമാണ് അവര്‍ പ്രകടനവും മറ്റും നടത്തിയതെന്ന് അന്നേ സംസാരമുണ്ടായിരുന്നു.

മൂലക്കാട്ടുമെത്രാന്‍ K.C.Y.L കുട്ടികളോട് പലതവണ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കല്ല്യാണം കഴിക്കാന്‍ ഇവിടെ പെണ്ണുങ്ങള്‍ ഇല്ലല്ലോ അതിന് ഒരു പരിഹാരം വേണ്ടേ എന്ന്. മുതിര്‍ന്നവര്‍ ഇതറിഞ്ഞ് നേരില്‍കണ്ട് പ്രതിഷേധിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലന്നു പറഞ്ഞൊഴിഞ്ഞു. പിതാവ് പ്രതീക്ഷിച്ചതു പോലുള്ള പ്രതികരണം യുവജനങ്ങളില്‍ നിന്നും കിട്ടിയില്ലെന്നു മാത്രമല്ല പിതാവിന്റെ നിലപാടിനെതിരെ ഏപ്രില്‍ 1 ന് അവരാണ് ശക്തിയായി പ്രതിഷേധിച്ചതും. ഇതിനെല്ലാം പുറമെയാണ് മുത്തോലത്തച്ചന്‍ 2011 ജൂലൈ 3-ന് അമേരിക്കയില്‍ മലയാളത്തിലിറക്കിയ പാരീഷ് ബുള്ളറ്റിന്‍. ഇതിലും മൂലക്കാട്ട് മെത്രാന്റെ അറിവുണ്ടായിരുന്നു. ഫാ. മുത്തോലം സമുദായ വഞ്ചകനാണെന്നറിയുന്നത് പ്രസ്തുത രേഖയിലൂടെയാണ്.

നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍ ഇടവകകള്‍ പോലുള്ള സംവിധാനങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നത് വിവേകപൂര്‍വ്വമായ തീരുമാനമായിരിക്കുകയില്ല എന്നാണ് പിതാവ് അപ്നാദേശില്‍ എഴുതിയത്. ഇതിനു തലേആഴ്ച നടന്ന വൈദികരുടെ വിവിധ സമ്മേളനങ്ങളില്‍ പറഞ്ഞത്, മാറി കെട്ടിയ ക്‌നാനായ പുരുഷന്റെ കുടുംബത്തേയും നമ്മുടെ ഇടവകയില്‍ ചേര്‍ക്കേണ്ടി വന്നാല്‍ അമേരിക്കയിലെ മിഷന്‍ പ്രവര്‍ത്തനം മതിയാക്കി തിരികെ പോരും എന്നാണ്. സ്ഥിരമായ ഒരു നിലപാടില്ലാത്ത മാര്‍ മൂലക്കാട്ടിലിന്റെ തരം പോലുള്ള വര്‍ത്തമാനത്തില്‍ ഒന്നാണിത്.

17 നൂറ്റാണ്ടിന്റെ ചരിത്രമുള്ള നമുക്ക് സഭാപരമായ സംവിധാനം ലഭിച്ചതിന്റെ 100 വര്‍ഷം തികയുന്ന ശതാബ്ദി വലിയൊരു ആഘോഷമാക്കാവുന്നതായിരുന്നു. അത് എത്രയും ചെറുതാക്കുവാനുള്ള താല്പര്യമാണ് പിതാവിനുണ്ടായിരുന്നത്. ഇന്നുള്ള മെത്രാന്മാരില്‍ നമ്മെ അറിയുന്ന മാര്‍ പവ്വത്തിലിനെ അദ്ദേഹം ക്ഷണിച്ചില്ല, ചിങ്ങവനത്തുള്ള നമ്മുടെ യാക്കോബായ സഹോദരമെത്രാനെ ക്ഷണിച്ചില്ല. വത്തിക്കാനില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആരെയും ക്ഷണിച്ചില്ല, കോട്ടയം മെത്രാസനം പോലുള്ള ഒരു വംശീയ മെത്രാനെ ഇസ്രായേലിലെ യഹൂദ കത്തോലിക്കര്‍ക്കുവേണ്ടി 2003-ല്‍ വത്തിക്കാന്‍ നിയമിച്ചിട്ടുണ്ട് അദ്ദേഹത്തെ ക്ഷണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതും പിതാവ് ചെവിക്കൊണ്ടില്ല. വിവിധ സമ്മേളനങ്ങളില്‍ നമ്മുടെ ഒരാവശ്യവും സീറോ മലബാര്‍ സിനഡിനോട് ആവശ്യപ്പെട്ടിരുന്നില്ല. ഇങ്ങനെ സമുദായത്തെ ഒറ്റപ്പെടുത്തിയില്ലാതാക്കുവാന്‍ മാര്‍ മൂലക്കാട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു എന്നു കാണാവുന്നതാണ്.

മിശ്രവിവാഹം കഴിച്ച പുരുഷന്റെ കുടുംബത്തെ ഒന്നാകെ ക്‌നാനായ ഇടവകയില്‍ ചേര്‍ക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ ഫോര്‍മുലയും, പുരുഷനെ മാത്രം ഇടവകയില്‍ നിലനിര്‍ത്തണമെന്ന മൂലക്കാട്ടു ഫോര്‍മുലയുമാണ് അമേരിക്കയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മൂലക്കാട്ടു ഫോര്‍മുലയുടെ തുടര്‍ച്ച അങ്ങാടിയത്ത് ഫോര്‍മുലയില്‍ ചെന്നുനില്‍ക്കും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങാടിയത്ത് മെത്രാന്‍ അഭിപ്രായം ഒന്നും പറയാത്തത്. അങ്ങാടിയത്ത് ഫോര്‍മുല അംഗീകരിക്കുകയില്ലെന്ന്  മാര്‍ മൂലക്കാട്ട് പരസ്യമായി പറഞ്ഞത് സമുദായക്കാരെ തല്‍ക്കാലം ആശ്വസിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. റിസ്‌ക്രിപ്റ്റ് ഔദ്യോഗികമാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന അങ്ങാടിയത്ത് മെത്രാനെ മാര്‍ മുലക്കാട്ട് ധിക്കരിക്കുകയുമല്ലേ ചെയ്യുന്നത്. വിശുദ്ധ പത്താം പിയൂസ്സ് മാര്‍പാപ്പ നമ്മുക്കനുവദിച്ചു തന്ന സഭാപരമായ സംവിധാനങ്ങളുടെ നിലനില്പ്പിന് ദോഷം വരുത്തുന്ന നടപടികള്‍ എവിടെ നിന്നുണ്ടായാലും അത് അധികാരസ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല അതിരൂപതാ നേതൃത്വത്തിനുണ്ടായിരുന്നു. അവരത് ചെയ്തില്ല. മാത്രമല്ല സ്വന്തമായി ഒരു പരിഹാരം ഉണ്ടാക്കുകയും അത് സ്വയം നടപ്പിലാക്കുവാന്‍ ഓടി നടക്കുകയും ചെയ്യുന്നു. സഭയുടെ ഔദ്യോഗിക സംവിധാനങ്ങളൊന്നും മൂലക്കാട്ടു ഫോര്‍മുല  അംഗീകരിച്ചതായി രേഖകളും ഇല്ല.

തെക്കുംഭാഗസമുദായത്തിന്റെ ഭാവി തകര്‍ക്കുവാന്‍ പുറത്തുള്ള ഒരു ശക്തിക്കും സാധിക്കില്ല, സമുദായത്തിലുള്ള ഒരു വ്യക്തിക്കും അതിനു കഴിയില്ല. എന്നാല്‍ ഒരാള്‍ക്കു മാത്രം അതിനുകഴിയും സമുദായമെത്രാനു മാത്രം. തെക്കുംഭാഗസമുദായത്തിനു ലഭിച്ച സഭാപരമായ സംവിധാനങ്ങള്‍  തകര്‍ക്കുവാനേ മൂലക്കാട്ടു മത്തായി മെത്രാനു കഴിയൂ. അത് മറ്റൊരു മത്തായി മെത്രാന്‍ 100 കൊല്ലം മുന്‍പ് നേടിതന്നതാണല്ലോ! അങ്ങനെ സംഭവിച്ചാല്‍ രൂപതയ്ക്കും മെത്രാനും പ്രസക്തിയില്ലാത്താകും. എന്നാല്‍ സമുദായം പൂര്‍വ്വാധികം ശക്തിയോടെ നിലനില്ക്കുക തന്നെ ചെയ്യും. 1911 നു മുന്‍പുള്ള സ്ഥിതിയിലേയ്ക്ക് മാറും, സ്വവംശവിവാഹനിഷ്ഠ പാലിക്കുന്ന യഥാര്‍ത്ഥ ക്‌നാനായക്കാര്‍ എല്ലാ ഇടവകകളിലും ഉണ്ടായിരിക്കും.

തെക്കുംഭാഗസമുദായത്തിന്റെ ഇന്നത്തെ പ്രതിസന്ധി എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെ പ്രശ്‌നങ്ങളല്ല, അങ്ങാടിയത്ത്പിതാവും പ്രശ്‌നമല്ല. നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സീറോ മലബാര്‍ സിനഡും പ്രശ്‌നമല്ല. പ്രശ്‌നം നമ്മുടെ അഭിവന്ദ്യആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടുതന്നെ.

സമുദായത്തിന്റെ ശക്തമായ പ്രതിഷേധം ഇരമ്പിയിട്ടും നാനാ ഭാഗത്തുനിന്നും വരുംവരായ്കകള്‍ ലേഖനങ്ങളായും പ്രസംഗങ്ങളായും അഭിപ്രായപ്രകടനങ്ങളായും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ മുന്നോട്ടു പോകുന്ന പിതാവിനോട് ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയമായിരിക്കുന്നു. നമ്മള്‍ സന്തോഷത്തോടെ കൊടുക്കുന്ന പണം കൊണ്ടാണ് നമ്മെ ഇല്ലാതാക്കുവാനുള്ള കുന്തമുന കൂര്‍പ്പിക്കുന്നത്. അതിനു തടയിടേണ്ട അവസരമായി. ശതാബ്ദിയുടെ പേരും പറഞ്ഞ് എല്ലാവിധത്തിലും നമ്മെ പിഴിഞ്ഞെടുത്തു. ഇനി അതിനു നിന്നു കൊടുക്കരുത്. ചോദിച്ചാലുടന്‍ എന്തിനെന്നു പോലും ചോദിക്കാതെ  പണം കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. അമേരിക്കയിലെത്തിച്ച് മാമ്മോദീസായും ആദ്യകുര്‍ബ്ബാനയും കല്ല്യാണവും നടത്തി കനത്ത കവറും വിമാനടിക്കറ്റും കൊടുക്കുന്ന ഇടപാട് അവസാനിപ്പിക്കണം. അതിരൂപതാ നേതൃത്വത്തിനു മേല്‍ ഒരു സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചേ മതിയാവൂ. ഇത്തരം ഉപരോധം കൊണ്ടേ നമ്മുക്ക് നിലനില്ക്കാനാകൂ.

സഭയിലെ മറ്റ് മെത്രാന്മാരെല്ലാം അസൂയപ്പെടുന്ന ഒരു ബന്ധമായിരുന്നു കോട്ടയം മെത്രാന്മാരും സമുദായക്കാരുമായി ഉണ്ടായിരുന്നത്. മൂലക്കാട്ടു മെത്രാന്‍ അതിനു കളങ്കം ചാര്‍ത്തി. ഇനി നമ്മുടെ കൈയ്യ് നമ്മുടെ തലക്കുതാഴെ മടങ്ങിയിരിക്കട്ടെ, പരിശുദ്ധ സിംഹാസനം നമ്മുടെ സംരക്ഷകരായി ഉണ്ടായിരിക്കും. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലത്തോളം ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മെ ഇതുവരെ നടത്തിയ ദൈവത്തിനു എന്നുമെന്നും നന്ദി പറയാം.

പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ്‌

(സ്നേഹ സന്ദേശം 2012 ജൂണ്‍ ലക്കത്തില്‍ പ്രസധീകരിച്ചു വന്നത്)

സ്വര്ഗ്ത്തിലേയ്ക്കുള്ള നിങ്ങളുടെ രഥയാത്ര സുഗമമാക്കാന്‍.....


ക്നാനായ വിശേഷങ്ങളില്‍, എന്തിനും ഏതിനും അച്ചന്മാരെയും മെത്രാന്മാരെയും വിമര്‍ശിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വിമര്‍ശകര്‍ മഞ്ഞുമലയുടെ അറ്റം മാത്രം കണ്ടിട്ടാണ് ഘോരഘോരം വിമര്‍ശനശരങ്ങള്‍  തൊടുത്തു വിടുന്നത്. വിമര്‍ശകരെ, നിങ്ങള്‍ ഇത്രയും മനസ്സിലാക്കുക – വത്തിക്കാനില്‍ വാഴുന്ന നമ്മുടെ മാര്‍പാപ്പയുടെ ചുറ്റും ഏതു ലോകരാഷ്ട്രത്തലവന്റെ ചുറ്റുമുള്ളതിനേക്കാള്‍ നല്ല ഉപദേശകര്‍ ഉണ്ട്. അവിടെ ഒരു കാര്യവും വേണ്ടവണ്ണം ആലോചിക്കാതെ ചെയ്യാറില്ല.

ഒരു മെത്രാനെ തെരഞ്ഞെടുക്കുന്നതിനൊക്കെ വളരെ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ ഉണ്ട്. യാതൊരു കാരണവശാലും ഒരു കഴിവുകെട്ടവനോ, മന്ദബുദ്ധിയോ തിരുമേനിയായി വാഴിക്കപ്പെടാറില്ല. ഒരു മെത്രാന്റെ പ്രവര്‍ത്തനശൈലി കാണുമ്പോള്‍, പലപ്പോഴും അതിന്റെ ശരിയായ കാരണം മനസ്സിലാക്കാതയാണ് നിങ്ങള്‍ അതും ഇതും പറയുന്നത്.

നമ്മുടെ പിതാക്കന്മാരുടെ കാര്യം എടുക്കാം. അവര്‍ കാശ് സമ്പാദിക്കുന്നത് അവര്‍ക്ക് ആട്ടിറച്ചി കൂട്ടി ചോറുണ്ണാന്‍ മാത്രമല്ല. നിങ്ങള്‍ക്ക്  മനസ്സിലാകാത്ത ഒരു പാട് ചെലവുകള്‍ അവര്‍ക്കുണ്ട്. അതൊന്നും നിങ്ങളോട് പറയാന്‍ സാധിക്കുകയില്ല പറയുകയുമില്ല. കത്തോലിക്കാസഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. വിശ്വാസം ഉള്ള എന്നെപ്പോലുള്ളവര്‍ തിരുമേനിമാരെ വിശ്വസിക്കും. വിശ്വാസം ഇല്ലാത്തവന് ഗുഡ്‌ ബൈ! നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.

ഒരുദാഹരണം പറയാം. ന്യൂ യോര്‍ക്ക്‌ ടൈംസില്‍ ഇന്ന് വന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് അമേരിക്കയില്‍ ഇചീച്ചി പണികള്‍ കാണിച്ച അച്ചന്മാരെ സഭയ്ക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാക്കാതെ ഒതുക്കത്തില്‍ പറഞ്ഞു വിടാന്‍ ഒരാള്‍ക്ക്‌ രണ്ടു ലക്ഷം ഡോളര്‍ വച്ച് കൊടുത്തുവത്രെ! (വാര്‍ത്ത‍ വയ്ക്കണമെങ്കില്‍, ഇതാ വായിച്ചുകൊള്‍ക).

ഈ അവസ്ഥ നാളെ നമ്മുടെ ഇടയിലും സംഭവിക്കുമെന്ന് നമ്മുടെ പിതാക്കന്മാര്‍ക്കറിയാം. (സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്). അവര്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. ഇതും പറഞ്ഞു അവര്‍ക്ക് ഇറങ്ങി നടന്നു പിരിക്കാന്‍ പറ്റുമോ? ഏത്, മനസ്സിലായില്ലേ?

സമച്നെ വാലേ സമച് ഗയേ ജോ നാ സമചേ വോ അനാഡി  ഹേ!

അപ്പോള്‍ പറഞ്ഞു വരുന്നതിതാണ് – തിരുമേനിമാര്‍ ഭാവിയിലും അവരുടെ കളക്ഷന്‍ ഏജന്റ്മാരെ നമ്മുടെ ഇടയിലേയ്ക്ക് പറഞ്ഞുവിടും – പല പേരും പറഞ്ഞു അവര്‍ വരും.  അവിടെ പള്ളി പണിയണം, വിദ്യാഭാസ ഫണ്ട്, ആരോഗ്യ ഫണ്ട്, കണ്‍വെന്‍ഷന്‍ കിഴി, അങ്ങനെ പലതും.

നിങ്ങള്‍ കൂടുതലൊന്നും ആലോചിക്കേണ്ട. ഉദാരമായി സംഭാവന ചെയ്യുക. അനുസരിക്കുക, നേര്‍ച്ചയിടുക, പ്രാര്‍ഥിക്കുക.... അത്രതന്നെ. 

നമ്മുടെ തിരുമെനിമാര്ക്ക് കൊടുക്കുന്ന ഓരോ ചില്ലിക്കാശിനും മുകളില്‍ കണക്കുണ്ട്, നിങ്ങളുടെ സ്വര്‍ഗത്തിലേയ്ക്കുള്ള രഥയാത്ര അത് സുഗമമാക്കും.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.......

സ്വര്ഗ്ത്തിലേയ്ക്കുള്ള നിങ്ങളുടെ രഥയാത്ര സുഗമമാക്കാന്‍.....


ക്നാനായ വിശേഷങ്ങളില്‍, എന്തിനും ഏതിനും അച്ചന്മാരെയും മെത്രാന്മാരെയും വിമര്‍ശിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വിമര്‍ശകര്‍ മഞ്ഞുമലയുടെ അറ്റം മാത്രം കണ്ടിട്ടാണ് ഘോരഘോരം വിമര്‍ശനശരങ്ങള്‍  തൊടുത്തു വിടുന്നത്. വിമര്‍ശകരെ, നിങ്ങള്‍ ഇത്രയും മനസ്സിലാക്കുക – വത്തിക്കാനില്‍ വാഴുന്ന നമ്മുടെ മാര്‍പാപ്പയുടെ ചുറ്റും ഏതു ലോകരാഷ്ട്രത്തലവന്റെ ചുറ്റുമുള്ളതിനേക്കാള്‍ നല്ല ഉപദേശകര്‍ ഉണ്ട്. അവിടെ ഒരു കാര്യവും വേണ്ടവണ്ണം ആലോചിക്കാതെ ചെയ്യാറില്ല.

ഒരു മെത്രാനെ തെരഞ്ഞെടുക്കുന്നതിനൊക്കെ വളരെ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ ഉണ്ട്. യാതൊരു കാരണവശാലും ഒരു കഴിവുകെട്ടവനോ, മന്ദബുദ്ധിയോ തിരുമേനിയായി വാഴിക്കപ്പെടാറില്ല. ഒരു മെത്രാന്റെ പ്രവര്‍ത്തനശൈലി കാണുമ്പോള്‍, പലപ്പോഴും അതിന്റെ ശരിയായ കാരണം മനസ്സിലാക്കാതയാണ് നിങ്ങള്‍ അതും ഇതും പറയുന്നത്.

നമ്മുടെ പിതാക്കന്മാരുടെ കാര്യം എടുക്കാം. അവര്‍ കാശ് സമ്പാദിക്കുന്നത് അവര്‍ക്ക് ആട്ടിറച്ചി കൂട്ടി ചോറുണ്ണാന്‍ മാത്രമല്ല. നിങ്ങള്‍ക്ക്  മനസ്സിലാകാത്ത ഒരു പാട് ചെലവുകള്‍ അവര്‍ക്കുണ്ട്. അതൊന്നും നിങ്ങളോട് പറയാന്‍ സാധിക്കുകയില്ല പറയുകയുമില്ല. കത്തോലിക്കാസഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. വിശ്വാസം ഉള്ള എന്നെപ്പോലുള്ളവര്‍ തിരുമേനിമാരെ വിശ്വസിക്കും. വിശ്വാസം ഇല്ലാത്തവന് ഗുഡ്‌ ബൈ! നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.

ഒരുദാഹരണം പറയാം. ന്യൂ യോര്‍ക്ക്‌ ടൈംസില്‍ ഇന്ന് വന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് അമേരിക്കയില്‍ ഇചീച്ചി പണികള്‍ കാണിച്ച അച്ചന്മാരെ സഭയ്ക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാക്കാതെ ഒതുക്കത്തില്‍ പറഞ്ഞു വിടാന്‍ ഒരാള്‍ക്ക്‌ രണ്ടു ലക്ഷം ഡോളര്‍ വച്ച് കൊടുത്തുവത്രെ! (വാര്‍ത്ത‍ വയ്ക്കണമെങ്കില്‍, ഇതാ വായിച്ചുകൊള്‍ക).

ഈ അവസ്ഥ നാളെ നമ്മുടെ ഇടയിലും സംഭവിക്കുമെന്ന് നമ്മുടെ പിതാക്കന്മാര്‍ക്കറിയാം. (സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്). അവര്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. ഇതും പറഞ്ഞു അവര്‍ക്ക് ഇറങ്ങി നടന്നു പിരിക്കാന്‍ പറ്റുമോ? ഏത്, മനസ്സിലായില്ലേ?

സമച്നെ വാലേ സമച് ഗയേ ജോ നാ സമചേ വോ അനാഡി  ഹേ!

അപ്പോള്‍ പറഞ്ഞു വരുന്നതിതാണ് – തിരുമേനിമാര്‍ ഭാവിയിലും അവരുടെ കളക്ഷന്‍ ഏജന്റ്മാരെ നമ്മുടെ ഇടയിലേയ്ക്ക് പറഞ്ഞുവിടും – പല പേരും പറഞ്ഞു അവര്‍ വരും.  അവിടെ പള്ളി പണിയണം, വിദ്യാഭാസ ഫണ്ട്, ആരോഗ്യ ഫണ്ട്, കണ്‍വെന്‍ഷന്‍ കിഴി, അങ്ങനെ പലതും.

നിങ്ങള്‍ കൂടുതലൊന്നും ആലോചിക്കേണ്ട. ഉദാരമായി സംഭാവന ചെയ്യുക. അനുസരിക്കുക, നേര്‍ച്ചയിടുക, പ്രാര്‍ഥിക്കുക.... അത്രതന്നെ. 

നമ്മുടെ തിരുമെനിമാര്ക്ക് കൊടുക്കുന്ന ഓരോ ചില്ലിക്കാശിനും മുകളില്‍ കണക്കുണ്ട്, നിങ്ങളുടെ സ്വര്‍ഗത്തിലേയ്ക്കുള്ള രഥയാത്ര അത് സുഗമമാക്കും.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.......

Wednesday, May 30, 2012

UKKCA-യിലെ വല്ല്യേട്ടന്മാരോട് ഒരു ചോദ്യം – ജോയിപ്പാന്‍

പ്രിയ സഹോദരന്മാരേ,

ഏകദേശം പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നു എല്ലാ വര്‍ഷവും വീമ്പിളക്കുന്ന നിങ്ങളുടെ കണ്‍വന്‍ഷന്‍ ഇത്തവണയും നടത്താന്‍ തയ്യാറെടുക്കുകയാണല്ലോ. ഓരോ പ്രാവശ്യവും അധികാരത്തില്‍ വരുന്നവര്‍ എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കുന്നത്! അത് ചെയ്യും, ഇത് ചെയ്യും..... നയന്‍താരയുടെ അമ്മയെ കൊണ്ടുവരും... പോപ്പിനെ കൊണ്ടുവരും..... ജനം വരുന്നു പോകുന്നു. ഈ ക്നാനയമക്കളുടെ കൂട്ടായ്മ ഇന്നെവിടെ? എല്ലാവര്ക്കും ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ഇതുവരെ നിങ്ങള്‍ക്കാര്ക്കെങ്കിലും കഴിഞ്ഞോ?

ആരെങ്കിലും എതുതരത്തിലെങ്കിലുമുള്ള അത്യാഹിതത്തില്‍ പെട്ട് മരണാസന്നനാകുമ്പോള്‍ ഇടയശ്രേഷ്ടന്റെ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെടും – രോഗിയുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക! ആ അവസ്ഥയില്‍ രക്ഷിക്കാന്‍ സാക്ഷാല്‍ യേശുക്രിസ്തു നേരിട്ടുവന്ന് ലാസ്സറിനോട്ടു ചെയ്ത അത്ഭുതം തന്നെ പ്രവര്‍ത്തിക്കണം!

മരിച്ചുകഴിഞ്ഞാല്‍ അടുത്ത സന്ദേശം എത്തുകയായി.... ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട നമ്മുടെ സഹോദരന്റെ (അല്ലെങ്കില്‍ സഹോദരിയുടെ) കുടുംബത്തിനായും, സംസ്ക്കാരചടങ്ങുകള്‍ക്കായും കഴിയുംവിധം സഹായിക്കുക....

പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ ഈ രാജ്യത്ത് ജോലിയ്ക്ക് വന്നിട്ട് മാസാമാസം വാങ്ങിക്കൊണ്ടിരുന്നത് പുളിങ്കുരു ആയിരുന്നില്ലല്ലോ.... നല്ല ജൂബിലിചിരിയുമായി നില്‍ക്കുന്ന എലിസബത്ത്‌ രാജ്ഞിയുടെ പടമുള്ള പൌണ്ടല്ലായിരുന്നോ? അത് കിട്ടാവുന്നിടത്തോളം വാങ്ങി നാട്ടില്‍ സ്ഥലം വാങ്ങുകയും മണിമന്ദിരങ്ങള്‍ പണിയുകയും ചെയ്യുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു..... നമുക്കെന്തെങ്കിലും സംഭവിച്ചാല്‍???

ഈ രാജ്യത്ത് എത്രയോ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം ഒരു കുപ്പി ബക്കാര്‍ഡിയുടെ വിലയുടെ പകുതി അടച്ചാല്‍, ഒരു അത്യാഹിതത്തില്‍ പെടുമ്പോള്‍ കുടുംബത്തിന് കൈതാങ്ങാകാന്‍ ഒരു നല്ല തുക ലഭിക്കുമെന്ന സത്യം എന്തേ നമ്മള്‍ ഓര്‍ക്കാത്തത്? തെണ്ടല്‍ ഒരു ശീലമാക്കിയ സമുദായശ്രേഷ്ട്ട്ന്മാര്‍ക്കും വൈദികര്‍ക്കും ഇതിലൊന്നും യാതൊരു ജാള്യതയും ഇല്ലെന്ന സത്യം അത്യാവശ്യം കുറച്ചുപേര്‍ക്കെങ്കിലും അറിയാമെന്നത് നല്ലത് തന്നെ.

ഇത്രയും അംഗബലമുള്ള ഒരു സമുദായത്തിന്റെ നേതൃത്വം വേണമെന്ന് വിചാരിച്ച് ശ്രമിച്ചാല്‍ എന്താണ് അവരുടെ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഇവിടെ ചെയ്യാന്‍ കഴിയാത്തത്? അതിനു മുലപ്പാലോ പശുവിന്പാലോ കുടിച്ച കുഞ്ഞുങ്ങളാവണം..... അല്ലാതെ വെറുതെ അമേരിക്കയില്‍ നിന്ന് വന്ന പാല്‍പ്പൊടി ചൂടുവെള്ളത്തിലിട്ടു കലക്കികുടിച്ചവനെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല.

മൂന്നു നാല് ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടു നമ്മുടെ മുഴുവന്‍ കുടുംബങ്ങളെയും ചേര്‍ക്കാമെന്ന് പറഞ്ഞാല്‍, അമ്മയാണെ സത്യം, കമ്പനികളുടെ ചെയര്‍മാന്‍ തന്നെ നേരിട്ട് നമ്മുടെയടുത്തു വന്നു പറ്റിയ പോളിസി ഉണ്ടാക്കിത്തരും. ഇതിനൊന്നും ശ്രമിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് നേരമില്ല. അങ്ങനെ ചെയ്‌താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരാപത്തു വന്നാല്‍ ചുരുങ്ങിയത് ഒരു അമ്പതിനായിരം പൌണ്ടെങ്കിലും കുടുമ്പത്തിനു ലഭിക്കാന്‍ പറ്റുന്ന ഒരു സ്‌കീം അവര്‍ നല്കും എന്ന കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അതിനായി ഒരു കുടുംബത്തിനു മാസംതോറും അടക്കേണ്ടി വരുന്ന തുക കേവലം അഞ്ചോ എട്ടോ പൌണ്ടോടടുത്തു മാത്രമായിരിക്കും.

എന്നാല്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോയി എന്ന കാര്യത്തില്‍ സംശയമില്ല.... അവര്‍ തല പുകഞാലോചിചിട്ടാണ് എങ്ങനെ വിഗാന്‍ യുണിറ്റ്‌ അനുവദിക്കാതിരിക്കാം, എങ്ങനെ വെല്‍ക്കംഡാന്‍സ് ചിട്ടപ്പെടുത്താം.... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മരമണ്ടാന്മാരെ എങ്ങനെ നാട്ടില്‍നിന്ന് ഇവിടെ കൊണ്ടു വരാം... ഇതെനെല്ലാം ആവശ്യമായ തുക എങ്ങനെ സംഘടിപ്പിക്കാം.... മുനിരയിലും വേദിയിലും ടൈയും കെട്ടി കോട്ടുമിട്ട് അവരോടൊപ്പം എങ്ങനെ ഞെളിഞ്ഞു നില്‍ക്കാം, വിഡ്ഢിവേഷം കെട്ടിയ മായാമോഹിനിമാരെ എങ്ങനെ അണിനിരത്താം.... അതിനെല്ലാമുപരി എങ്ങനെയെല്ലാം വിമതശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെയും മാധ്യമങ്ങളെയും ഒതുക്കാം.... കഴിഞ്ഞ തവണ ഒരുത്തന്‍ ആനപ്പുറത്തെഴുന്നുള്ളിയെങ്കില്‍ ഇത്തവണ ശബരിമല ശാസ്താവ് വരുന്നമാതിരി പുലിപ്പുറത്തിരുന്നു വരാന്‍ പറ്റുമോ........

വിഡ്ഢികുഷ്മാണ്ടങ്ങളേ.... സാധാരണ ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിക്കുക. തനിമയില്‍, ഒരുമയില്‍ വിശ്വാസനിറവില്‍ തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാക്കുകള്‍ അലറിക്കൂവാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കുക.

ജയ് മാര്‍ത്തോമ്മന്‍!


ജോയിപ്പാന്‍ 

UKKCA-യിലെ വല്ല്യേട്ടന്മാരോട് ഒരു ചോദ്യം – ജോയിപ്പാന്‍

പ്രിയ സഹോദരന്മാരേ,

ഏകദേശം പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നു എല്ലാ വര്‍ഷവും വീമ്പിളക്കുന്ന നിങ്ങളുടെ കണ്‍വന്‍ഷന്‍ ഇത്തവണയും നടത്താന്‍ തയ്യാറെടുക്കുകയാണല്ലോ. ഓരോ പ്രാവശ്യവും അധികാരത്തില്‍ വരുന്നവര്‍ എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കുന്നത്! അത് ചെയ്യും, ഇത് ചെയ്യും..... നയന്‍താരയുടെ അമ്മയെ കൊണ്ടുവരും... പോപ്പിനെ കൊണ്ടുവരും..... ജനം വരുന്നു പോകുന്നു. ഈ ക്നാനയമക്കളുടെ കൂട്ടായ്മ ഇന്നെവിടെ? എല്ലാവര്ക്കും ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ഇതുവരെ നിങ്ങള്‍ക്കാര്ക്കെങ്കിലും കഴിഞ്ഞോ?

ആരെങ്കിലും എതുതരത്തിലെങ്കിലുമുള്ള അത്യാഹിതത്തില്‍ പെട്ട് മരണാസന്നനാകുമ്പോള്‍ ഇടയശ്രേഷ്ടന്റെ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെടും – രോഗിയുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക! ആ അവസ്ഥയില്‍ രക്ഷിക്കാന്‍ സാക്ഷാല്‍ യേശുക്രിസ്തു നേരിട്ടുവന്ന് ലാസ്സറിനോട്ടു ചെയ്ത അത്ഭുതം തന്നെ പ്രവര്‍ത്തിക്കണം!

മരിച്ചുകഴിഞ്ഞാല്‍ അടുത്ത സന്ദേശം എത്തുകയായി.... ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട നമ്മുടെ സഹോദരന്റെ (അല്ലെങ്കില്‍ സഹോദരിയുടെ) കുടുംബത്തിനായും, സംസ്ക്കാരചടങ്ങുകള്‍ക്കായും കഴിയുംവിധം സഹായിക്കുക....

പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ ഈ രാജ്യത്ത് ജോലിയ്ക്ക് വന്നിട്ട് മാസാമാസം വാങ്ങിക്കൊണ്ടിരുന്നത് പുളിങ്കുരു ആയിരുന്നില്ലല്ലോ.... നല്ല ജൂബിലിചിരിയുമായി നില്‍ക്കുന്ന എലിസബത്ത്‌ രാജ്ഞിയുടെ പടമുള്ള പൌണ്ടല്ലായിരുന്നോ? അത് കിട്ടാവുന്നിടത്തോളം വാങ്ങി നാട്ടില്‍ സ്ഥലം വാങ്ങുകയും മണിമന്ദിരങ്ങള്‍ പണിയുകയും ചെയ്യുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു..... നമുക്കെന്തെങ്കിലും സംഭവിച്ചാല്‍???

ഈ രാജ്യത്ത് എത്രയോ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം ഒരു കുപ്പി ബക്കാര്‍ഡിയുടെ വിലയുടെ പകുതി അടച്ചാല്‍, ഒരു അത്യാഹിതത്തില്‍ പെടുമ്പോള്‍ കുടുംബത്തിന് കൈതാങ്ങാകാന്‍ ഒരു നല്ല തുക ലഭിക്കുമെന്ന സത്യം എന്തേ നമ്മള്‍ ഓര്‍ക്കാത്തത്? തെണ്ടല്‍ ഒരു ശീലമാക്കിയ സമുദായശ്രേഷ്ട്ട്ന്മാര്‍ക്കും വൈദികര്‍ക്കും ഇതിലൊന്നും യാതൊരു ജാള്യതയും ഇല്ലെന്ന സത്യം അത്യാവശ്യം കുറച്ചുപേര്‍ക്കെങ്കിലും അറിയാമെന്നത് നല്ലത് തന്നെ.

ഇത്രയും അംഗബലമുള്ള ഒരു സമുദായത്തിന്റെ നേതൃത്വം വേണമെന്ന് വിചാരിച്ച് ശ്രമിച്ചാല്‍ എന്താണ് അവരുടെ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഇവിടെ ചെയ്യാന്‍ കഴിയാത്തത്? അതിനു മുലപ്പാലോ പശുവിന്പാലോ കുടിച്ച കുഞ്ഞുങ്ങളാവണം..... അല്ലാതെ വെറുതെ അമേരിക്കയില്‍ നിന്ന് വന്ന പാല്‍പ്പൊടി ചൂടുവെള്ളത്തിലിട്ടു കലക്കികുടിച്ചവനെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല.

മൂന്നു നാല് ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടു നമ്മുടെ മുഴുവന്‍ കുടുംബങ്ങളെയും ചേര്‍ക്കാമെന്ന് പറഞ്ഞാല്‍, അമ്മയാണെ സത്യം, കമ്പനികളുടെ ചെയര്‍മാന്‍ തന്നെ നേരിട്ട് നമ്മുടെയടുത്തു വന്നു പറ്റിയ പോളിസി ഉണ്ടാക്കിത്തരും. ഇതിനൊന്നും ശ്രമിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് നേരമില്ല. അങ്ങനെ ചെയ്‌താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരാപത്തു വന്നാല്‍ ചുരുങ്ങിയത് ഒരു അമ്പതിനായിരം പൌണ്ടെങ്കിലും കുടുമ്പത്തിനു ലഭിക്കാന്‍ പറ്റുന്ന ഒരു സ്‌കീം അവര്‍ നല്കും എന്ന കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അതിനായി ഒരു കുടുംബത്തിനു മാസംതോറും അടക്കേണ്ടി വരുന്ന തുക കേവലം അഞ്ചോ എട്ടോ പൌണ്ടോടടുത്തു മാത്രമായിരിക്കും.

എന്നാല്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോയി എന്ന കാര്യത്തില്‍ സംശയമില്ല.... അവര്‍ തല പുകഞാലോചിചിട്ടാണ് എങ്ങനെ വിഗാന്‍ യുണിറ്റ്‌ അനുവദിക്കാതിരിക്കാം, എങ്ങനെ വെല്‍ക്കംഡാന്‍സ് ചിട്ടപ്പെടുത്താം.... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മരമണ്ടാന്മാരെ എങ്ങനെ നാട്ടില്‍നിന്ന് ഇവിടെ കൊണ്ടു വരാം... ഇതെനെല്ലാം ആവശ്യമായ തുക എങ്ങനെ സംഘടിപ്പിക്കാം.... മുനിരയിലും വേദിയിലും ടൈയും കെട്ടി കോട്ടുമിട്ട് അവരോടൊപ്പം എങ്ങനെ ഞെളിഞ്ഞു നില്‍ക്കാം, വിഡ്ഢിവേഷം കെട്ടിയ മായാമോഹിനിമാരെ എങ്ങനെ അണിനിരത്താം.... അതിനെല്ലാമുപരി എങ്ങനെയെല്ലാം വിമതശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെയും മാധ്യമങ്ങളെയും ഒതുക്കാം.... കഴിഞ്ഞ തവണ ഒരുത്തന്‍ ആനപ്പുറത്തെഴുന്നുള്ളിയെങ്കില്‍ ഇത്തവണ ശബരിമല ശാസ്താവ് വരുന്നമാതിരി പുലിപ്പുറത്തിരുന്നു വരാന്‍ പറ്റുമോ........

വിഡ്ഢികുഷ്മാണ്ടങ്ങളേ.... സാധാരണ ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിക്കുക. തനിമയില്‍, ഒരുമയില്‍ വിശ്വാസനിറവില്‍ തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാക്കുകള്‍ അലറിക്കൂവാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കുക.

ജയ് മാര്‍ത്തോമ്മന്‍!


ജോയിപ്പാന്‍ 

മേലധികാരികളുടെയും നേതാക്കളുടെയും അസഹിഷ്ണുത

മാധ്യമങ്ങളെ എക്കാലത്തും അധികൃതര്‍ ശത്രുക്കളായാണ് കണ്ടിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ രാജാവ് മുതല്‍, സി.പി. മുതല്‍ മൂലക്കാടന്‍, UKKCA വരെയുള്ളവരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ അപവാദങ്ങള്‍ ഇല്ല.

ഈ വൈരാഗ്യത്തിന്റെ കാരണം, മാധ്യമങ്ങള്‍ സത്യം വിളിച്ചു പറയും എന്നതാണ്. അവര്‍ പറയുന്നതിന് പലപ്പോഴും തെളിവുകള്‍ ഹാജരാക്കും. നുണയുടെ കോട്ടകെട്ടി അതിനുള്ളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ക്ക് ജീവിതം സുഖകരമല്ലാതാകും. എങ്ങിനെ സഹിക്കും!

മൂലക്കാട്ട് പിതാവിന്റെ ഭര്‍ത്സനവും, മുത്തോലത്തച്ചന്റെ “ഇമെയില്‍ കൃമി” പ്രയോഗവും, UKKCA ഭാരവാഹികളുടെ  മാധ്യമങ്ങളോടുള്ള മനോഭാവത്തിന്റെ പിന്നിലുമുള്ള മനശാസ്ത്രം ഇതൊക്കെ തന്നെ.

ഇന്ന് ക്നാനായ വിശേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമെന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ, ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്ത “എന്തോ വലിയ സാധനം ആണ് UKKCA എന്നാണല്ലോ എല്ലാവരും പറയുന്നത്.”

ഇതിന്റെ നിജസ്ഥിതി അറിയുവാനായി, യു.കെ. ചാരിറ്റി കമ്മീഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു നോക്കി.  ഈ സൈറ്റില്‍ നമ്മുടെ പ്രിയ സംഘടനയുടെ വിശദ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കണ്ടു വിശ്വസിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അതില്‍ ലഭ്യമായ വിവരം അനുസരിച്ച്,

Activities:
No Information Recorded

Financial History:
No Information Available

Compliance History:
No Information Available

Financial Summary:

Accounts Received:
Not received (120 days overdue)

Annual Return/Annual Update received:
Not received (120 days overdue)

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു – വളരെ പണ്ട്.  ആ കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിട്ടു യാതൊരു കാര്യവുമില്ല, മക്കളെ.

മേലധികാരികളുടെയും നേതാക്കളുടെയും അസഹിഷ്ണുത

മാധ്യമങ്ങളെ എക്കാലത്തും അധികൃതര്‍ ശത്രുക്കളായാണ് കണ്ടിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ രാജാവ് മുതല്‍, സി.പി. മുതല്‍ മൂലക്കാടന്‍, UKKCA വരെയുള്ളവരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ അപവാദങ്ങള്‍ ഇല്ല.

ഈ വൈരാഗ്യത്തിന്റെ കാരണം, മാധ്യമങ്ങള്‍ സത്യം വിളിച്ചു പറയും എന്നതാണ്. അവര്‍ പറയുന്നതിന് പലപ്പോഴും തെളിവുകള്‍ ഹാജരാക്കും. നുണയുടെ കോട്ടകെട്ടി അതിനുള്ളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ക്ക് ജീവിതം സുഖകരമല്ലാതാകും. എങ്ങിനെ സഹിക്കും!

മൂലക്കാട്ട് പിതാവിന്റെ ഭര്‍ത്സനവും, മുത്തോലത്തച്ചന്റെ “ഇമെയില്‍ കൃമി” പ്രയോഗവും, UKKCA ഭാരവാഹികളുടെ  മാധ്യമങ്ങളോടുള്ള മനോഭാവത്തിന്റെ പിന്നിലുമുള്ള മനശാസ്ത്രം ഇതൊക്കെ തന്നെ.

ഇന്ന് ക്നാനായ വിശേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമെന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ, ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്ത “എന്തോ വലിയ സാധനം ആണ് UKKCA എന്നാണല്ലോ എല്ലാവരും പറയുന്നത്.”

ഇതിന്റെ നിജസ്ഥിതി അറിയുവാനായി, യു.കെ. ചാരിറ്റി കമ്മീഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു നോക്കി.  ഈ സൈറ്റില്‍ നമ്മുടെ പ്രിയ സംഘടനയുടെ വിശദ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കണ്ടു വിശ്വസിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അതില്‍ ലഭ്യമായ വിവരം അനുസരിച്ച്,

Activities:
No Information Recorded

Financial History:
No Information Available

Compliance History:
No Information Available

Financial Summary:

Accounts Received:
Not received (120 days overdue)

Annual Return/Annual Update received:
Not received (120 days overdue)

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു – വളരെ പണ്ട്.  ആ കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിട്ടു യാതൊരു കാര്യവുമില്ല, മക്കളെ.

Tuesday, May 29, 2012

വികാരിയും വിജാഗിരിയും


സന്യാസത്തിന്റെ വറുതിയില്‍ നിന്നും മാര്‍ മൂലക്കാട്ട് സമുദായമെത്രാന്റെ പട്ടുമെത്തയിലേയ്ക്കാണ് വന്നു വീണത്. കത്തോലിക്കാ സഭകൊടുത്ത വടിയും മുടിയും അരപ്പട്ടയും അണിഞ്ഞ് അമേരിക്കയിലൂടെ നടന്ന് ഒരു ക്നാനായകൊച്ചിനെ മാമ്മോദീസാ മുക്കിയാല്‍ അയ്യായിരമോ അതിലധികമോ ഡോളര്‍ തടയുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കല്യാണത്തിനും മരിച്ചടക്കിനും അതിലും കൂടുതലാണത്രേ റേറ്റ്.

ഈ ഡോളറുകളൊന്നും (കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ലഭിക്കുന്ന "കിഴി" ഉള്‍പ്പടെ) അതിരൂപതയില്‍ കൊണ്ടുവന്ന് മുതല്‍ കൂട്ടുന്നില്ല. എല്ലാം മൂലക്കാട്ടു വീട്ടിലേക്കാണ് പോകുന്നതെന്നു വേണമെങ്കില്‍ വിശ്വസിക്കാം. മുന്‍ പിതാക്കന്മാര്‍ക്ക് ഈ വഴി കിട്ടിയിരുന്ന ചെറുതും വലുതുമായ തുകകള്‍ സമുദായക്കാരുടെ ക്ഷേമത്തിനായി മുതല്‍ കൂട്ടിയിരുന്നു. അങ്ങനെ ഇന്നു കാണുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ടായി. മാര്‍ മൂലക്കാട്ടാക്കട്ടെ ഒരു കല്ലിനു മുകളില്‍ ഒന്നു കൂടി വയ്ക്കാന്‍ താല്പര്യം കാട്ടാതെ ഉണ്ടായിരുന്ന മൂലക്കല്ലുകൂടി മാന്തികൊണ്ടിരിക്കുന്നു. ആ കല്ലെടുത്ത് സമുദായക്കാരെ എറിയുകയും ചെയ്യുന്നു.

അദ്ദേഹം അധികാരിയായി വന്ന കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ സമുദായത്തിന്‌യാതൊരു നേട്ടവും ഉണ്ടാക്കാന്‍ ശ്രദ്ധിക്കാതെ ഉണ്ടായിരുന്നതെല്ലാം ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ്. മൂലക്കാട്ട് തിരുമേനിയുടെ ഭരണകാലത്ത് സമുദായത്തിന് പ്രയോജനകരമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതിയതായി ഉണ്ടായോ എന്ന് ചിന്തിച്ചു നോക്കുക. കാള വിളവില്‍ കയറിയതു പോലെ ഒരറ്റം മുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

സമുദായത്തിന്റെ അടിക്കല്ലിളക്കുന്ന മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കാതെ നിന്ന ബഹുഭൂരിപക്ഷം വൈദീകരെയും പാട്ടിലാക്കാന്‍ അദ്ദേഹം രാഷ്ട്രീയതന്ത്രം പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൊടുക്കുന്നതു പോലെ 30 ശതമാനം ശബള വര്‍ദ്ധനവാണ് വൈദീകര്‍ക്കു കൊടുക്കാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്. അരമനയില്‍ നിന്നോ അമേരിക്കയില്‍ നിന്നും കിട്ടുന്നതു കൊണ്ടല്ല ഇതു കൊടുക്കുന്നത് ഇടവകയില്‍ നിന്നും കൊടുത്തുകൊള്ളണം. ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ബഹു: വൈദീകരെ തനിക്കു മാത്രം ശുശ്രൂഷ ചെയ്യുവാനായി, തന്റെ വാലാട്ടികളാക്കാനായി, മാര്‍ മൂലക്കാട്ട് ഉപയോഗിച്ചിരിക്കുന്ന തന്ത്രമാണിത്. അതുവഴി വികാരി എന്ന പദവിയില്‍ നിന്നും അവരെ കട്ടിളയില്‍ ഇടംവലം തിരിയുന്ന വിജാഗിരിപോലെ മൂലക്കാട്ട് ഇംഗിതത്തില്‍ ഊന്നിനിന്ന് തിരിയുന്ന വെറും വിജാഗിരിയാക്കിയിരിക്കുന്നു.

കപ്യാരുമാരുടെ ശബളവും 30 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. KCC യുടെ നോട്ടീസ് പള്ളിയില്‍ കൊടുക്കാതിരിക്കാനും മറ്റാരെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുമാണ് കപ്യാരുമാര്‍ക്കും ശബളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിയാനി ഹോമിലെ അന്തേവാസികളായ വൈദീകര്‍ക്കും ഉണ്ട് ആനുകൂല്യങ്ങള്‍. അവരുടെ മുറികളില്‍സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ മുറികള്‍ പണിയാനും തീരുമാനമുണ്ട്. അതിനുള്ള പണവും വിശ്വാസികളുടെ ഇടയില്‍നിന്നും തന്നെ കണ്ടെത്തണമെന്നാണ് തീരുമാനം. കൂടാതെ അവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കൂടി ഇറച്ചിക്കറികൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ടെന്ന് പറയുന്നു. സമുദായനേതാക്കന്മാരെ നാലു തെറിപറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് അരമനയില്‍ ചെന്നാല്‍ അവന്റെ ഇടവകയില്‍ നിന്നും ഒരു തെറിക്ക് നൂറുരൂപ വെച്ചു പള്ളിചെലവില്‍ കൊടുക്കാന്‍ വിജാഗിരി അച്ചനോട് മാര്‍ മൂലക്കാട്ട് നിര്‍ദ്ദേശിച്ചെന്നും വരാം.

സമുദായ അന്തകനായി വന്ന മാര്‍മൂലക്കാട്ടിലിനെ ജനം കൂവി ഇരുത്തിയപ്പോള്‍ അത് രാഷ്ട്രീയശൈലിയായി തരം താണതായി. അദ്ദേഹത്തിന് രാഷ്ട്രീയതന്ത്രത്തിലൂടെ അച്ചന്മാരെ പിടിച്ചു കൂടെ നിര്‍ത്താം, എന്താ ചെയ്ക!

അടുത്ത ഞായറാഴ്ച്ചത്തെ സ്‌തോത്രക്കാഴ്ച്ച അരമനയിലെത്തിക്കണമെന്ന് ചില പള്ളികളില്‍ അറിയിച്ചിരിക്കുന്നതായി കേള്‍ക്കുന്നു എന്തിനാണെന്നൊന്നും പറയുന്നില്ല. മാര്‍ മൂലക്കാട്ട് വന്നതില്‍പിന്നെ പലതവണയായി ഒരോന്നും പറഞ്ഞ് ഇടവകകളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചുകൊണ്ടു പോകുന്നു. മിഷന്‍ ഞായര്‍ പിരിവാണ് പണ്ടൊക്കെ ആകെകൊണ്ടുപോയിരുന്നത് ഇന്നിതാ മെത്രാന്റെ തന്നിഷ്ടത്തിനായി പള്ളികളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചു കൊണ്ടു പോകുന്നു.

ഇതൊക്കെ തടഞ്ഞേ മതിയാകൂ. അരമനക്കാരുടെ ധൂര്‍ത്തിന് തടയിടുവാന്‍ സമുദായക്കാര്‍ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തന്നെ വേണം.

പേരകിടാവ്

വികാരിയും വിജാഗിരിയും


സന്യാസത്തിന്റെ വറുതിയില്‍ നിന്നും മാര്‍ മൂലക്കാട്ട് സമുദായമെത്രാന്റെ പട്ടുമെത്തയിലേയ്ക്കാണ് വന്നു വീണത്. കത്തോലിക്കാ സഭകൊടുത്ത വടിയും മുടിയും അരപ്പട്ടയും അണിഞ്ഞ് അമേരിക്കയിലൂടെ നടന്ന് ഒരു ക്നാനായകൊച്ചിനെ മാമ്മോദീസാ മുക്കിയാല്‍ അയ്യായിരമോ അതിലധികമോ ഡോളര്‍ തടയുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കല്യാണത്തിനും മരിച്ചടക്കിനും അതിലും കൂടുതലാണത്രേ റേറ്റ്.

ഈ ഡോളറുകളൊന്നും (കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ലഭിക്കുന്ന "കിഴി" ഉള്‍പ്പടെ) അതിരൂപതയില്‍ കൊണ്ടുവന്ന് മുതല്‍ കൂട്ടുന്നില്ല. എല്ലാം മൂലക്കാട്ടു വീട്ടിലേക്കാണ് പോകുന്നതെന്നു വേണമെങ്കില്‍ വിശ്വസിക്കാം. മുന്‍ പിതാക്കന്മാര്‍ക്ക് ഈ വഴി കിട്ടിയിരുന്ന ചെറുതും വലുതുമായ തുകകള്‍ സമുദായക്കാരുടെ ക്ഷേമത്തിനായി മുതല്‍ കൂട്ടിയിരുന്നു. അങ്ങനെ ഇന്നു കാണുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ടായി. മാര്‍ മൂലക്കാട്ടാക്കട്ടെ ഒരു കല്ലിനു മുകളില്‍ ഒന്നു കൂടി വയ്ക്കാന്‍ താല്പര്യം കാട്ടാതെ ഉണ്ടായിരുന്ന മൂലക്കല്ലുകൂടി മാന്തികൊണ്ടിരിക്കുന്നു. ആ കല്ലെടുത്ത് സമുദായക്കാരെ എറിയുകയും ചെയ്യുന്നു.

അദ്ദേഹം അധികാരിയായി വന്ന കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ സമുദായത്തിന്‌യാതൊരു നേട്ടവും ഉണ്ടാക്കാന്‍ ശ്രദ്ധിക്കാതെ ഉണ്ടായിരുന്നതെല്ലാം ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ്. മൂലക്കാട്ട് തിരുമേനിയുടെ ഭരണകാലത്ത് സമുദായത്തിന് പ്രയോജനകരമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതിയതായി ഉണ്ടായോ എന്ന് ചിന്തിച്ചു നോക്കുക. കാള വിളവില്‍ കയറിയതു പോലെ ഒരറ്റം മുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

സമുദായത്തിന്റെ അടിക്കല്ലിളക്കുന്ന മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കാതെ നിന്ന ബഹുഭൂരിപക്ഷം വൈദീകരെയും പാട്ടിലാക്കാന്‍ അദ്ദേഹം രാഷ്ട്രീയതന്ത്രം പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൊടുക്കുന്നതു പോലെ 30 ശതമാനം ശബള വര്‍ദ്ധനവാണ് വൈദീകര്‍ക്കു കൊടുക്കാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്. അരമനയില്‍ നിന്നോ അമേരിക്കയില്‍ നിന്നും കിട്ടുന്നതു കൊണ്ടല്ല ഇതു കൊടുക്കുന്നത് ഇടവകയില്‍ നിന്നും കൊടുത്തുകൊള്ളണം. ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ബഹു: വൈദീകരെ തനിക്കു മാത്രം ശുശ്രൂഷ ചെയ്യുവാനായി, തന്റെ വാലാട്ടികളാക്കാനായി, മാര്‍ മൂലക്കാട്ട് ഉപയോഗിച്ചിരിക്കുന്ന തന്ത്രമാണിത്. അതുവഴി വികാരി എന്ന പദവിയില്‍ നിന്നും അവരെ കട്ടിളയില്‍ ഇടംവലം തിരിയുന്ന വിജാഗിരിപോലെ മൂലക്കാട്ട് ഇംഗിതത്തില്‍ ഊന്നിനിന്ന് തിരിയുന്ന വെറും വിജാഗിരിയാക്കിയിരിക്കുന്നു.

കപ്യാരുമാരുടെ ശബളവും 30 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. KCC യുടെ നോട്ടീസ് പള്ളിയില്‍ കൊടുക്കാതിരിക്കാനും മറ്റാരെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുമാണ് കപ്യാരുമാര്‍ക്കും ശബളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിയാനി ഹോമിലെ അന്തേവാസികളായ വൈദീകര്‍ക്കും ഉണ്ട് ആനുകൂല്യങ്ങള്‍. അവരുടെ മുറികളില്‍സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ മുറികള്‍ പണിയാനും തീരുമാനമുണ്ട്. അതിനുള്ള പണവും വിശ്വാസികളുടെ ഇടയില്‍നിന്നും തന്നെ കണ്ടെത്തണമെന്നാണ് തീരുമാനം. കൂടാതെ അവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കൂടി ഇറച്ചിക്കറികൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ടെന്ന് പറയുന്നു. സമുദായനേതാക്കന്മാരെ നാലു തെറിപറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് അരമനയില്‍ ചെന്നാല്‍ അവന്റെ ഇടവകയില്‍ നിന്നും ഒരു തെറിക്ക് നൂറുരൂപ വെച്ചു പള്ളിചെലവില്‍ കൊടുക്കാന്‍ വിജാഗിരി അച്ചനോട് മാര്‍ മൂലക്കാട്ട് നിര്‍ദ്ദേശിച്ചെന്നും വരാം.

സമുദായ അന്തകനായി വന്ന മാര്‍മൂലക്കാട്ടിലിനെ ജനം കൂവി ഇരുത്തിയപ്പോള്‍ അത് രാഷ്ട്രീയശൈലിയായി തരം താണതായി. അദ്ദേഹത്തിന് രാഷ്ട്രീയതന്ത്രത്തിലൂടെ അച്ചന്മാരെ പിടിച്ചു കൂടെ നിര്‍ത്താം, എന്താ ചെയ്ക!

അടുത്ത ഞായറാഴ്ച്ചത്തെ സ്‌തോത്രക്കാഴ്ച്ച അരമനയിലെത്തിക്കണമെന്ന് ചില പള്ളികളില്‍ അറിയിച്ചിരിക്കുന്നതായി കേള്‍ക്കുന്നു എന്തിനാണെന്നൊന്നും പറയുന്നില്ല. മാര്‍ മൂലക്കാട്ട് വന്നതില്‍പിന്നെ പലതവണയായി ഒരോന്നും പറഞ്ഞ് ഇടവകകളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചുകൊണ്ടു പോകുന്നു. മിഷന്‍ ഞായര്‍ പിരിവാണ് പണ്ടൊക്കെ ആകെകൊണ്ടുപോയിരുന്നത് ഇന്നിതാ മെത്രാന്റെ തന്നിഷ്ടത്തിനായി പള്ളികളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചു കൊണ്ടു പോകുന്നു.

ഇതൊക്കെ തടഞ്ഞേ മതിയാകൂ. അരമനക്കാരുടെ ധൂര്‍ത്തിന് തടയിടുവാന്‍ സമുദായക്കാര്‍ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തന്നെ വേണം.

പേരകിടാവ്