Monday, September 3, 2012

ജറുസലേമും, സാന്‍ ഫ്രാന്സിസ്കോയും പിന്നെ കോത്താഴവും – ജോയ്പ്പാന്‍


ഒരുവന്‍ ജറുസലേമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍,ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട്മനസ്‌സലിഞ്ഞ്,അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടുദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.

കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?

വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമ.

Bishop Salvatore Cordileone
(Picture Courtesy: Daily Mail)
കഴിഞ്ഞ ദിവസം അമേരിക്കയില്‍ അരങ്ങേറിയത് മറ്റൊരു സംഭവമായിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് പോലീസ് പിടിച്ചത് സാന്‍ ഫ്രാന്‍സിസ്കോയില്‍ മേത്രാപോലീത്ത ആയി സ്ഥാനമേല്‍ക്കാനിരിക്കുന്ന Bishop Salvatore Cordileone!

തന്റെ തെറ്റ് മനസ്സിലാക്കിയ ആ ശ്രേഷ്ടനായ തിരുമേനി സ്വന്തം കുറ്റമേറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു. ഈ പദവി അലങ്കരിക്കുന്ന ഞാന്‍ ഒരു കാരണവശാലും മദ്യപിച്ചു വാഹനമോടിക്കാന്‍ പാടില്ലായിരുന്നു എന്ന് ഏറ്റുപറഞ്ഞ അദ്ദേഹം ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതിപുരുഷന്‍ തന്നെ. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാനോ, അദ്ദേഹത്തെ സോക്സ് അണിയിക്കുവാനോ  യോഗ്യതയുള്ള എത്രപേരുണ്ട് നമ്മുടെ അരമനകളില്‍?

തെറ്റ് ചെയ്യാത്തവന്‍ ആരാണ്... അത് മനസ്സിലാക്കി തിരുത്തുക... തന്റെ കുറ്റം സമ്മതിക്കുക.... യേശുക്രിസ്തു സുഖപെടുത്തിയതും പാപികളെത്തന്നെയാണല്ലോ.


ഇത് അമേരിക്കയില്‍ നടന്ന സംഭവമാണെങ്കില്‍ കേരളത്തിലെ പല ശ്രേഷ്ഠന്മാരും ചെയ്യുന്നതോ? കയ്യുംകാലുമുള്ള അഹങ്കാരത്തിനെ ഒരു ളോഹയുമിടീച്ചു അരയില്‍ ഒരു പട്ടയും കെട്ടി, കയില്‍ ഒരു വടീം കൊടുത്ത് മുന്തിയയിനം കാറുകളുടെ പിന്‍സീറ്റില്‍ മലര്‍ന്നു കിടന്നു ലോകം ചുറ്റുന്ന ഈ കൂട്ടര്‍ കാട്ടികൂട്ടുന്ന ലീലാവിലാസങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ അറപ്പുളവാകും.

ഈയടുത്ത നാളില്‍ കോത്താഴം അരമനയിലെ തിരുമേനിയുടെ ഡ്രൈവര്‍ മദ്യപിചാണോ വാഹനമോടിച്ചതെന്ന സംശയത്താല്‍ ഊതിപ്പിച്ചതിനു ബലിയാടാകേണ്ടിവന്ന ഒരു സാധു പോലീസുകാരന്റെ കാര്യം ആരെയും ദുഖത്തിലാഴ്ത്തുന്നതാണ്.

സര്‍ക്കാരിലെ ഏറ്റവും ഉന്നതര്‍ നേരിട്ടിടപെട്ടാണ് പാവം ആ പോലീസുകാരനെ കേരളാതിര്ത്തിയിലെ നത്തുപാറയിലേയ്ക്ക് സ്ഥലം മാറ്റിയത്.... അത് ഭരിക്കുന്നവന്റെ കസേര തെറിക്കാതിരിക്കാന്‍.... നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് മനസ്സിലായോ?

ലിവര്പൂളില്‍ ലിമയുടെ പരിപാടിയില്‍ (അതോ ലിംകയുടെയോ?) പരിപാടിയില്‍ പാര ബോംബ് വച്ച സുഹൃത്തേ... നിന്നെ സാഷ്ടാംഗം നമിക്കുന്നു. നിന്റെ ഭാവി പ്രവചനാതീതമായ നിലയില്‍ ശോഭനമാണ്.

മാഞ്ചെസ്ടരിലെ സംവരണ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെട്ട വീറും വാശിയുമുള്ള ചേച്ചീ..... എന്തായാലും ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാന്‍ കഴിയില്ല... ഇനി ശോഭിക്കണമെങ്കില്‍ ഇതാ പുതിയ ഒരു വഴി. ജനത്തെ സേവിക്കണമെന്ന ഉറച്ച തീരുമാനവുമായി ഇറങ്ങ്ത്തിരിച്ചിരിക്കുന്ന നിങ്ങളെ യാക്കോബായ സഭ മാടി വിളിക്കുന്നു..... അതും കന്യാസ്ത്രീയായ്‌..

ഈശ്വരാ... ഇനി എല്ലാം നോക്കിയിരുന്നു കാണാം....


ജോയ്പ്പാന്‍ 

No comments:

Post a Comment