Wednesday, February 8, 2012

അമേരികയിലെ ക്നാനായ വികാരി ജനറല്‍ മുത്തോലത്തച്ചന്റെ സമുദായ വഞ്ചന, ആമുഖം.

അമേരിക്കയില്‍ നമുക്ക്, ക്നാനായക്കാര്‍ക്ക് വേണ്ടി സേവനം അര്‍പ്പിച്ചിട്ടുള്ള നമ്മുടെ വൈദികരോടുള്ള ചിക്കാഗോ ക്നായുടെ അകൈതവം ആയ സ്നേഹാദരങ്ങള്‍ ഒന്ന് കൂടി ഞങ്ങള്‍ വ്യക്തമാക്കുക ആണ്.ഇവിടുത്തെ പുതു ക്രിസ്ത്യാനികള്‍ക്ക് രൂപതാ സംവിധാനം ഉണ്ടാകുന്നതിനു എത്രയോ മുന്‍പേ ഒരു സംഘടിത ശക്തി ആയിരുന്നു നമ്മള്‍ ക്നാനായക്കാര്‍.കുടിയേറ്റത്തിന്റെ ചരിത്ര വഴികളില്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിഞ്ഞാല്‍ ക്നാനായ്ക്കാരന് എന്നും പ്രാധാന്യമുള്ളത് ആയിരുന്നു ആത്മീയതയും.അതിനുള്ള മാര്‍ഗങ്ങള്‍ അവന്‍ എന്നും തേടുകയും, കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.ക്നായി തോമായുടെ നേത്രത്വത്തില്‍ കൊടുങ്ങല്ലൂര്‍ക്ക് വന്ന സംഘവും കൂടെ അത്മീയ കാര്യങ്ങളുടെ പൂര്തീകരണത്തിന് ഒരു മെത്രാനെ കൂടി കൂട്ടി എന്നതും, അല്‍മായ നേത്രത്വത്തില്‍ നടത്തിയ മലബാര്‍ കുടിയേറ്റ ത്തിലും, അത്മീയ പൂര്തീകരണത്തിന് വേണ്ടി വൈദികരെ കൂടെ കൂട്ടി എന്നതും ചരിത്രത്തിന്റെ ഭാഗം ആണ്.ക്നാനായക്കാരന്‍ അവന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിരവേട്ട്ടിയിട്ടുണ്ട്.ആരുടേയും ഔദാര്യത്തിന് വേണ്ടി കാതിരുന്നിട്ടില്ല.

ഇത് തന്നെ ആണ് അമേരിക്കയിലും ഉള്ള ക്നാനായ ചരിത്രം.ഇതിനാണ് കോട്ടയം രൂപതാ നെത്രത്വവും എക്കാലവും എടുത്തിട്ടുള്ള നിലപാടുകള്‍.പക്ഷെ നമ്മളെ നാം അറിയാതെ തന്നെ സമുദായ ശതുക്കലായ വടക്കുംഭാഗ സഭാ നെത്രത്വത്തിന്റെ മുന്‍പില്‍ ഏതാനും സമുദായ വച്ന്ച്ചകര്‍ അടിയറ വെച്ചപ്പോള്‍ മുതല്‍ ചരിത്രം മാറുക ആയിരുന്നു.ക്നാനായ കാരന്റെ സഭാപരവും, അത്മീയ പരവും, ആയ എല്ലാ കാര്യങ്ങള്‍ക്കും, നമ്മളെ അറിയില്ലാത്ത മറ്റേ കൂട്ടരുടെ തിട്ടൂരം വാങ്ങിക്കേണ്ട ഗതികേടില്‍ നമ്മെ ചിലര്‍ കൊണ്ടെത്തിച്ചു.നമ്മുടെ പണം കൊണ്ട് വാങ്ങിയ പള്ളികളില്‍ നമ്മുടെ പിതാക്കന്മാര്‍ക്കു കയറണം എങ്കില്‍ വടക്കും ഭാഗ മെത്രാന്റെ അനുമതിക്കായി നോക്കി നില്കണം.നമ്മുടെ പിതാക്കന്മാരെയും, നമ്മളെയും മൊത്തമായി വിട്ടതില്‍ ചില വ്യക്തികള്‍ക്ക് വ്യക്തിപരം ആയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കും, പക്ഷെ സമുദായത്തിന്റെ അഭിമാനം നഷ്ടപെടുതാന്‍ ഇവര്‍ ആരാണ്.ഇവിടെ ആണ് സഭയും സമുദായവും തമ്മില്‍ അതിര്‍ വരമ്പുകള്‍ വേണമോ എന്ന് പലരും ചിന്തിച്ചു പോകുന്നത്.സഭക്ക് സഭയുടെ ആയ പരിമതികള്‍ ഉണ്ടാകുമ്പോള്‍ അത് സമുദായത്തിന്റെ വളര്‍ച്ചക്ക് തടസ്സം ആകാതിരിക്കണം എങ്കില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ തീര്‍ച്ച ആയും ഇങ്ങിനെ തന്നെ ആയിരിക്കും ചിന്തിക്കുന്നത്.അമേരിക്കയിലെ സമുദായത്തിന്റെ വളര്‍ച്ച ഇന്ന് ഉപരി തലത്തില്‍ നിന്നും നോക്കുമ്പോള്‍ വടക്കും ഭാഗ രൂപതയുടെ നേട്ടമായി മാറ്റി കളഞ്ഞവര്‍ ആരാണ്.റോമില്‍ നമ്മുടെ നേട്ടങ്ങളുടെയും, സംഭാവനയുടെയും ക്രെഡിറ്റ് അന്ഗാടിയാതിന്റെ അക്കൌണ്ടില്‍ പോകുമ്പോള്‍ അപഹാസ്യരാകുന്നത്, ഇളിഭ്യരാകുന്നത് കോട്ടയം പിതാക്കന്മാരാണ്.അന്ഗാടിയാതിന്റെ കീഴില്‍  പള്ളികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന സമുദായ വന്ച്ചകര്‍ ഈ സമുദായത്തിന്റെ ചര്ത്രത്തിന്റെ കടക്കല്‍ ആണ് കത്തി വെക്കുന്നത്.പൊറുക്കാനാകാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.ചരിത്രത്തിന്റെ ഗതിയില്‍ മാറ്റം ശ്രഷ്ടിക്കാന്‍ നിങ്ങള്‍ക്കാകില്ല, കാരണം 17  നൂറ്റാണ്ടിന്റെ ചരിത്രം തകര്‍ക്കുക എന്നത് സമുദായ ശത്രുക്കളുടെ ആവശ്യം ആണ്.അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും, ഏതു  വേഷം ധരിച്ചവര്‍ ആയാലും, അതിജീവിക്കേണ്ടത് ശക്തമായ പ്രതിഷേധം ആയിരിക്കും, അത്മീയ തലത്തിലും, ബൌധിക തലത്തിലും.കോട്ടയം പിതാക്കന്മാര്‍ സമുദായത്തോട് സ്നേഹം ഉള്ളവര്‍ ആണ് എന്ന് തന്നെ ആണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇങ്ങള്‍ കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

(ചിക്കാഗോ ക്നാ ബ്ലോഗില്‍ വന്ന ഈ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment