Friday, February 17, 2012

കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഫെറോനാ പള്ളിക്ക് ഒരു പുതിയ പള്ളിമേട


Christians and Knannaite (Part 2) എന്ന ബ്രിട്ടീഷ്‌ ക്നായില്‍ വന്ന പോസ്റ്റിനു ഒരു അജ്ഞാതന്‍ പോസ്റ്റ്‌ ചെയ്ത കമന്റ്‌ ചുവടെ ചേര്‍ക്കുന്നു.

ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കിടങ്ങൂര്‍ എക്സ്പ്രസ്സ്‌ എന്ന സൈറ്റില്‍ “കിടങ്ങൂര്‍ സെന്റ്മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയ പള്ളിമേട” എന്ന പേരില്‍ പ്രസധീകരിച്ചു വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Administrator (British Kna)

മക്കളും പ്രങ്ങണ്ടിയും ഇല്ല എന്ന അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ. എല്ലാവരും ബാലഹീനരല്ലേ? അതുകൊണ്ടല്ലേ പള്ളിമേടയില്‍ പോലും ചിലരെ താമസിപ്പിച്ചത്. വിശ്വാസി പിടികൂടുമ്പോള്‍ ഒരു ധ്യാനത്തിന് വിടും. സ്ഥലവും മാറ്റും. പ്രശ്നം തീര്‍ന്നു. പണത്തോടുള്ള ആര്‍ത്തി കാരണം അല്ലെ പണത്തിന്റെ മുകളില്‍ കയറി കിടന്നതും തട്ടി പോകുമ്പോള്‍ വിശ്വാസി അറിയുന്നതും. ആറാം പ്രമാണം കാറ്റില്‍ പറത്തി തന്മൂലം റ്വില്‍പ്പത്രത്തില്‍ ചിലര്‍ക്ക് വീതം എഴുതി വയ്ക്കുന്നതും ഒക്കെ. ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് കരുതി പോകുക. UK യിലുള്ളവര്‍ 100 വര്ഷം പഴക്കം ചെന്ന വീട്ടില്‍ താമസിക്കുന്നു. അച്ചന്മാര്‍ക്ക് അങ്ങനെയുള്ളതു കാണുമ്പോള്‍ ഇടിച്ചു നിരത്തി പുതിയത് പണിയണം. പിതാവിന്റെ ഓര്‍ഡര്‍ കിട്ടി എന്ന് പറഞ്ഞു വിശ്വാസിയെ പറ്റിക്കും. പണം മുടക്കില്ലാത്ത പിതാവിന് ഓര്‍ഡര്‍ ഇടാന്‍ എന്ത് ചേതം. വിശ്വാസി പിരിക്കുക, പണിയിപ്പിക്കുക നാടമുറിക്കാന്‍ വരുന്ന പിതാവിനെ ശിങ്കാരിമേളം കൊട്ടി സ്വീകരിക്കുക. പിതാവിന്റെ സ്ഥലം, വിശ്വാസി കഴ്ടപ്പെട്ടു പണിയിക്കുന്നു. കിടങ്ങൂര്‍ കാര് ഒരുങ്ങി ഇരിക്കുക. വരുന്നു അടുത്ത പിരിവു - പള്ളി മുറി പണി പിന്നെ സ്കൂള്‍ ബസ്‌.

വാര്‍ത്ത വായിക്കുക, പ്രാഞ്ചിയേട്ടന്മാര്‍ ഓടി അടുക്കുക. ഇന്നു കിടങ്ങൂരിന്റെ ഏറ്റവും വലിയ ആവശ്യം പള്ളിമേടയാണ്. പാവപ്പെട്ടവന് കക്കുസോ കുടിവെള്ളമോ കെട്ടിച്ചുവിടാറായ സഹോദരിമാരുടെ പ്രശ്നമോ അല്ല.

“എഴുപത്തിരണ്ടു വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പള്ളിമേടയുടെ സ്ഥാനത്ത് പുതിയ ഒരു പള്ളിമേട ഉണ്ടാകേണ്ടതു ഇന്നു കിടങ്ങൂരിന്റെ ഒരു ആവശ്യമായിക്കുകയാണെന്ന് വികാരി ഫാ.ജേക്കബ് വാലേല്‍ കിടങ്ങൂര്‍ എക്സ്പ്രസിനോടു പറഞ്ഞു. ഇടവകപൊതുയോഗം ഇത് ഗൌരവമായി എടുക്കുകയും പള്ളിക്കു അഭിമുഖമായി ഒരു പുതിയ പള്ളിമേട പണിയുന്നതിനു തീരുമാനിക്കുകയും ചെയ്തു.”

സൌകര്യങ്ങളുള്ള ഒരു പള്ളിമേട പണിയുന്നതിന് വന്‍ തുകചെലവാകുമെന്നു നമുക്കെല്ലാം അറിയാം. ഇക്കാര്യത്തിനായി ഫണ്ടുശേഖരിക്കുന്നതിനു അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനുവാദം നല്കിയിട്ടുണ്ട്. ഈ സംരംഭം പൂര്‍ത്തിയാക്കുന്നതിനു നാട്ടിലും വിദേശത്തുമുള്ള ഇടവകാംഗംഗളുടെയും നല്ലവരായ എല്ലാ സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവും ക്ഷണക്കുന്നതായി വികാരിയച്ചന്‍ അറിയിച്ചു.

ഒരു ലക്ഷമോ അതിലിധികമോ രൂപ സംഭാവന ചെയ്യുന്നവരുടെ പേര് പള്ളിമേടയില്‍ രേഖപ്പെടുത്തുന്നതാണ്. മൂന്നുലക്ഷമോ അതിലധികമോ സംഭാവനചെയ്യുന്നവര്‍ നല്കുന്ന ഫോട്ടോ മേടയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിക്കുന്നതാണ്. ഇത് ഒരു അംഗീകാരവും പ്രോത്സാഹനവുമാണ്.

No comments:

Post a Comment