Sunday, July 22, 2012

പെരുന്നാള്‍വീരന്‍ കല്ലറപ്രാഞ്ചി - രചന: പാപ്പിച്ചി വല്യപ്പന്


ഓട്ടന് തുള്ളല്

പെരുന്നാള്‍വീരന്‍ കല്ലറപ്രാഞ്ചി - 
രചന: പാപ്പിച്ചി വല്യപ്പന്


നെല്പ്പാടങ്ങള് നിറഞ്ഞൊരു ഗ്രാമം
കൃക്ഷിക്കാരുടെ കല്ലറഗ്രാമം
നെല്മണി വിളയും ഗ്രാമം പണ്ട്
ക്നാനായക്കാര് തിങ്ങിവസിച്ചു

ചെറിയൊരു പള്ളി സ്ഥാപിച്ചൊരുനാള്
തോമാശ്ലീഹാ മദ്ധ്യസ്ഥതയില്
വര്ഷം തോറും ഓര്മ്മതിരുനാള്
ഗ്രാമജനത്തിനു സന്തോഷിക്കാന്

പത്താം ക്ലാസ്സും ഗുസ്ത്തിയുമായി
ഫോറിന് പോയി ക്നാനായക്കാര്
ലീവിന് വന്നവര് കെട്ടി ഉയര്ത്തി
ബഹുനില മന്ദിരം ഗ്രാമം മുഴുവന്

താമസമില്ല വീടുകള് പലതും
ഒറ്റപ്പെട്ട് വയസ്സന്മ്മാരും
വയലുകള് ഒന്നും കാണ്മ്മാനില്ല
വള്ളം തുഴയാന് ആള്ക്കാരില്ല

ഫോറിന്പോയതില് ചെറിയൊരുകൂട്ടര്
തരികിട പണിയില് വിരുതന്മ്മാരും
തരികിട പലതും കാട്ടിയവരൊക്കെ
പ്രാഞ്ചിയേട്ടന്റെ  വേഷം കെട്ടി

അതിലൊരു വീരന് ഞെട്ടിച്ചൊരുനാള്‍
കേരളനാടും ഞെട്ടിപ്പോയി
വീടും നാടും ഞെട്ടിച്ചവനൊരു
പള്ളിപ്പെരുനാള് ഏറ്റുനടത്തി

കോടി മുടക്കി നടത്തിയ തിരുനാള്‍
മെത്രാന്മ്മാരും സമ്മതമരുളി
വടക്കന് മെത്രാന് വന്നു ഭവിച്ചു
ഘോഷത്തോടെ റാസ നടത്തി

പള്ളി വികാരി വക്കീലച്ചന്
ഒത്തിരി പുത്തരി സമ്മാനങ്ങള്‍
ലക്ഷങ്ങളുടെ കാറില്‍ യാത്ര
ഇടവക ജനമോ സന്തോഷിച്ചു

സിനിമാക്കാരും ഓടിക്കൂടി
താരപ്പടകള്‍ ചിതറി നടന്നു
മമ്മുക്കായും പൃഥ്വിരാജും
രണ്ജിനിക്കുട്ടി വെഞ്ഞാര്‍മൂടും

ഓസ്ക്കാര്‍ പോലൊരു ഷോ കണ്ടിട്ട്
ഭക്തജനത്തിന്‍ കണ്ണുകള്‍ ചിമ്മി
ഗ്രാമത്തലവന്‍ അന്തം വിട്ടു
ഗ്രാമക്കാരോ ഞെട്ടിപ്പോയി

തൃശൂര്‍ പൂരം തോറ്റു കൊടുത്തു
നായന്മ്മാരവര്‍ ഞെട്ടിപ്പോയി
കുടമാളൂര്‍ ഭഗവതി ഞെട്ടി
ഗുരുവായൂര്‍ അപ്പന്പോലും ഞെട്ടിപ്പോയി

പുഷ്പം കൊണ്ടൊരു മഴ പെയ്യിച്ചു
പറന്നു നടന്നൊരു ഹെലിക്കോപ്ടരുമേ
കാഴ്ചകള്‍ കാണാന്‍ എത്തിപ്പെട്ടു
ലണ്ടന്‍കാരും വന്നു ഭവിച്ചു

തോമാശ്ലീഹാ  കണ്ടൊരു ജനത്തെ
മലയാറ്റുരില് കാണാത്തവരും
തോമാശ്ലീഹാ  ചോദിക്കുന്നു
ശ്ലീഹന്‍ന്മാരേ! കണ്ടോ നിങ്ങള്‍ ?

തരികിട പണിയില് വിരുതന്മാരുടെ
അടിപൊളി തിരുനാള്‍ കണ്ടോ നിങ്ങള്‍
കോടികള്‍ വിതറി പുഷ്പംപോലെ
പള്ളിപ്പെരുനാല്‍ കണ്ടൊരു ഗ്രാമം

റോമില്‍വാഴും പത്രോസ് ശ്ലീഹാ നോക്കി-
ഇരുന്നു വെള്ളമിറക്കി തൊണ്ണ വരണ്ടു
ക്നായി തൊമ്മന് മക്കളെ നോക്കി
കണ്ടു പഠിച്ചു റോമിലിരുന്ന്

കണ്ടു പഠിക്കൂ മെത്രാന്മ്മാരെ
സീറോ മലബാര് മെത്രാന്മ്മാരെ
വിരുതന്മ്മാരെ കൂട്ടിനു കൂട്ടി
തിരുനാള്‍ അങ്ങിനെ പലതു നടത്തി

പൊങ്ങച്ഛന്മ്മാരുടെ ഏറാന്മ്മൂളാന്
വൈദികര് ആയവര് നമ്മുടെ കൂടെ
ഒരു ഗ്രാമത്തെ ഇക്കിളി കൂട്ടി
കൂട്ടിനു കൂടി മെത്രാന്‍മ്മാരും

ധൂര്‍ത്തിതു കണ്ടു ആര്‍ത്തി പിടിച്ചൊരു
കൈപ്പുഴപ്പള്ളീല്‍ കത്തനാരച്ചന്‍
ഇരുനൂറു വര്ഷം മേനി പറഞ്ഞ്‌
മറ്റൊരു ധൂര്‍ത്തിനായി കോപ്പുകള്‍ കൂട്ടി

പുണ്യം കിട്ടാന്‍ സ്വര്‍ഗം കിട്ടാന്‍
വാര്‍ത്ത പരത്തി ജന മദ്ധ്യത്തില്‍
ഗ്രാമത്തിന്റെ മസ്തിഷ്ക്കത്തില്‍
എത്തിച്ചിടുമൊരു ധൂര്‍ത്തുകള്‍ ഏറെ

മെത്രാന്‍മ്മാരെ! പ്രാന്ജേട്ടന്മ്മാരെ!
പാവങ്ങള്‍ ജീവിക്കും നാട്ടില്‍
പിരുനാല്‍ തിരുനാള്‍ എന്നൊരു
ധൂര്‍ത്തിത് വേണ്ടാ നമ്മള്‍ക്കൊന്നും

സഹജീവികളുടെ നന്മക്കായി
കാരുണ്യത്തില്‍ വഴിയേ നീങ്ങാം
നോക്കിടു നമ്മുടെ പൂര്‍വജനത്തെ
ഒര്ത്തിടു വല്ലപ്പോഴും ഓര്‍മ്മക്കായി

പാപ്പിച്ചി വല്യപ്പന്‍

No comments:

Post a Comment