Friday, September 21, 2012

മറ്റത്തില്‍ ജോസിന്റെ മരണത്തില്‍ ദൂരൂഹതയെന്ന് ബന്ധുക്കള്‍.

കിടങ്ങൂര്‍: കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍  തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മറ്റത്തില്‍ ജോസിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാലിന് സ്വാധിനമില്ലാത്ത മറ്റത്തില്‍ ജോസ് കിടങ്ങൂര്‍ ടൌണില്‍ പോകുന്നതിനു പോലും ഓട്ടോറിക്ഷയെ ആശ്രയിച്ചിരുന്നതായി ബന്ധുക്കളും അയല്‍ വാസികളും പറഞ്ഞു. ഇങ്ങനെയുള്ള ജോസ് നടന്ന് കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപമൂള്ള കടവില്‍ എത്തിയെതെന്നാണ് ബന്ധുക്കളും അയല്‍വാസികളും ചോദിക്കുന്നത്. 

മൃതദേഹം മീനച്ചിലാറിന്റെ തീരത്ത് തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. നെഞ്ചിനു താഴേക്ക് വെള്ളത്തില്‍ മുങ്ങിയനിലയിലായിരുന്നു മൃതദേഹം.ഒരു കാലിനു സ്വാദീനക്കുരവുള്ള ജോസ് ഏതാണ്ട് മൂന്നു കിലോമീറ്ററോളം നടന്ന് ആറ്റുകരയിലെ മരത്തേല്‍ കയറി അതിന്റെ അറ്റത്തെത്തി തൂങ്ങിയോ ??അതോ വളളത്തേല്‍ പോയി തൂങ്ങിയോ?. അതോ ആരെങ്കിലും കെട്ടി തൂക്കിയതാണോ ?? തുടങ്ങി നിരവധി സംശയങ്ങള്‍ ആണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളത്.

അന്തരിച്ച ജോസിന്റെ ഒരുപുത്രന്‍ മരിച്ചിട്ട് മൂന്നുവര്‍ഷം ആയതും ജോസിന്റെ മരണ ദിവസം ആയിരുന്നു.ജോസിനെ കാണാതായ രാത്രിയില്‍ ജോസിന്റെ മരിച്ച പുത്രന്റെ ഭാര്യയും മക്കളുമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ .അന്നേദിവസം ജോസിന്റെ ഭാര്യ നീണ്ടൂരുള്ള ബന്ധു ഗ്രഹത്തില്‍ ആയിരുന്നു. 

മൃതശരീരം പോസ്റ്റ്‌ മാര്ട്ടതിനു ശേഷം കൊച്ചിക്കുന്നു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ബുധനാഴ്ച 3 മണിക്ക് കൂടല്ലൂര്‍ സെന്റ്മേരീസ് പള്ളിയില്‍ വച്ചു നടക്കും.ഭാര്യ മേരി, മക്കള്‍ ഷൈബി, ജീമോള്‍, മിനി, ബൈജു, പരേതനായ ബിജു,. കിടങ്ങൂര്‍എസ്.ഐ സജീവ് ചെറിയാന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(കിടങ്ങൂര്‍ എക്സ്പ്രസ്സ്‌ വാര്‍ത്ത)

Also Read:

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റത്തില്‍ ജോസിന് കൂടല്ലൂര്‍ ഗ്രാമം വിട നല്കി

No comments:

Post a Comment