Wednesday, July 4, 2012

ദാ" ന്ന് പോയി കാശ്.. ദാ" ന്ന് വാങ്ങി കറുമ്പക്കുടിയിലൊരു ചില്ലിട്ട തിയേറ്റര്‍


ഏതാനും ദിവസങ്ങളായി ഞങ്ങള്‍ പ്രസധീകരിച്ചു വരുന്ന, “ദേ പോയി......ദാ വന്നു.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി” എന്നാ പരമ്പരയ്ക്ക് നേരിട്ടും അല്ലാതെയും നിരവതി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ന് ഒരു അജ്ഞാതന്‍ അമേരിക്കന്‍ കനാ വഴി സര്‍ക്കുലേറ്റ്‌ ചെയ്ത ഒരു പ്രതികരണം ഞങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

Administrator, Knanaya Viseshangal.

======================================================================

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ഇനിയെങ്കിലും തിരിച്ചറിയുക:

നമ്മുടെ കമ്മ്യുണിറ്റി സെന്‍ററിന്‍റെയും ക്നാനായ ഹോമിന്‍റെയും അടുത്തുതന്നെ പള്ളി വരണമെന്ന് അതിയായി ആഗ്രഹിച്ചും, പള്ളി  പണിയാന്‍ കൊടുത്ത പണം അതിനായ് ഉപയോഗിക്കാതെ Crime History  ധാരാളമുള്ള ഒരു കറുമ്പക്കുടിയില്‍ ദുര്‍വിനിയോഗം നടത്താതിരിക്കുവാനും വേണ്ടി മാത്രം ജോസച്ചനുമായ് അറുപതോളം പേര്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍, ഇന്ന് നമ്മുടെ ഇടയില്‍ നടക്കുന്ന പല സംഭവങ്ങള്‍ക്കും പിന്നിലെ നാണംകെട്ട ചില ആളുകളുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ചിലതൊക്കെ ഈ സമൂഹത്തോട് വിളിച്ചുപറയാതിരിക്കുവാനാകുന്നില്ല. അന്ന് മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവരും എന്തുവിലകൊടുത്തും അച്ചന്‍റെയും, നമ്മെ മുഴുവനും ഒരു കറുമ്പക്കുടിയില്‍ കെട്ടിയിടാന്‍ ശ്രമിച്ച ഏതാനും കുബുദ്ധികളുടെയും തോന്ന്യവാസത്തെ തടയണമെന്നാഗ്രഹിച്ച് ഒരേ സ്വരത്തില്‍ കോടതിയില്‍ നിന്നും Injunction Order  ലഭ്യമാക്കുവാന്‍ തീരുമാനമെടുത്തു. ഇതിന്‍റെ ചിലവിലേക്കായി വിഹിതവും നല്‍കിയ ഞാന്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞത്, ശ്രി. ബേബി മണക്കുന്നേല്‍, അനി, ടോണി, അജിത്‌, ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍, സിറിയക് വെളിമറ്റം തുടങ്ങിയ 11 പേര്‍ മാത്രം യോഗം ചേര്‍ന്ന് Injunction Order-മായ് മുന്‍പോട്ട് പോകേണ്ടായെന്ന് രഹസ്യമായി തീരുമാനമെടുത്തു. Injunction ചിലവിലേക്കായി കൊടുത്ത തുക തിരികെ തന്നപ്പോള്‍ തന്‍റെ  നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയ ജോയി കിഴക്കേല്‍ വക്കീല്‍ നോട്ടീസ് അയച്ച താന്‍ പോലുമറിയാതെയാണ് ഇത് സംഭവിച്ചതെന്നറിയിച്ചു.

11 പേര്‍ മാത്രം കൂടിയ ആ മീറ്റിങ്ങിന്‍റെ പിന്നിലെ ദുരൂഹത ഈ അടുത്ത കാലത്താണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, Injunction Order മായ് മുന്‍പോട്ടുപോയാല്‍ ശ്രി. ബേബിക്ക് സൊസൈറ്റി പ്രസിഡണ്ട്‌ ഒരിക്കലും ആകുവാന്‍ സാധിക്കില്ലായെന്ന് അനിയും, ടോണിയും  തെറ്റിദ്ധരിപ്പിച്ചു. ഇവരുടെ അഭിപ്രായത്തെമാനിച്ച് ജോയിയെ പോലുമറിയിക്കാതെ അളിയന് ലഭിക്കുന്ന കസേരയെ ഓര്‍ത്ത്  ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലും ഈ ചരിത്ര വിഡ്ഢിത്തതിനു കൂട്ടുനിന്നു. ഇതുമൂലം ബേബിക്ക് കിട്ടിയ നേട്ടം കുറഞ്ഞത്‌ 250-ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കേണ്ട ബേബി നാമമാത്ര വോട്ടുകള്‍ നേടി വെറും ഒരു വര്‍ഷത്തേക്ക് മാത്രം സൊസൈറ്റിയുടെ കസേര സ്വന്തമാക്കി. ഐക്യത്തില്‍ കഴിഞ്ഞ നമ്മുടെ കമ്മ്യുണിറ്റിക്കോ, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒന്നര മില്യന്‍ ഡോളറും, മുപ്പതു വര്‍ഷങ്ങളായി നിലനിന്ന ഐക്യവും സ്നേഹവും കെട്ടുറപ്പുമൊക്കെ തകര്‍ത്തെറിഞ്ഞ് കറുമ്പക്കുടിയില്‍ വെറും 540 പേര്‍ക്ക് മാത്രമിരിക്കാവുന്ന തിയേറ്റര്‍ മോഡല്‍ കസേരയിട്ട ഒരു ചില്ലുകെട്ടിടവും. പണ്ടൊരുത്തന്‍ പറഞ്ഞപോലെ കയ്യിലിരുന്ന കാശും പോയി -------ല്‍ ------പറ്റുകേം ചെയ്തു. ആ ബേബിയും  കൂട്ടരുമാണിന്ന് പള്ളിയുടെ ഏറ്റവും അടുത്ത സംരക്ഷകരായി, കൂടെ നിന്ന കുബുദ്ധികള്‍ ഉപേക്ഷിച്ച  അച്ചനേയും കൂട്ടുപിടിച്ച്  ദുഷ്ടലാക്കോടെ ടൌണ്‍ഹാള്‍ മീറ്റിംഗ് നടത്തി, ഇപ്പോള്‍ പള്ളിയില്‍ കസേര മാറ്റി ബഞ്ചിടുവാനുള്ള സംരംഭവുമായി ഇറങ്ങിയിരിക്കുന്നത്.

ബഞ്ചിനായി പലരെയും വിളിച്ച ശ്രീ. ബേബി ഒന്നോര്‍ക്കുക ഈ അനീതിക്കെതിരെ പറഞ്ഞ പലതും മറക്കരുത്. ഫുക്കുവ പള്ളിയിരിക്കുന്ന സ്ഥലം കറുമ്പക്കുടിയാണെന്നും വന്‍ അഴിമതി ഈ പള്ളി വാങ്ങിയതിനു പിന്നിലുണ്ടെന്നും, 1.3 മില്യന് സ്പാനിഷ്‌കാര്‍ ഈപള്ളി കച്ചവട മുറപ്പിച്ചിരുന്നത് ആണെന്നും, ഇന്നിതുവിറ്റാല്‍ പകുതി വില പോലും കിട്ടില്ലായെന്നും പരസ്യമായി പലസ്ഥലത്തുംപലരോടും പറഞ്ഞ ബേബിക്ക് ആണത്തമുണ്ടേല്‍, ഈ കമ്മ്യുണിറ്റിയോട് അല്പമെങ്കിലും ആത്മാര്‍ത്ഥ ഉണ്ടേല്‍ അല്‍മായരുടെ ലീഡര്‍ എന്നനിലയില്‍, Bankruptcy യെക്കുറിച്ച് റിയലേറ്റര്‍ ഒന്നും അറിയിച്ചിട്ടില്ല എന്നുപറയുന്ന അച്ചന്‍റെ സമ്മതത്തോടെ, റിയലേറ്റര്‍ ബാബു ഈ സമൂഹത്തോട് കാണിച്ച അനീതിക്കെതിരെ ഒരു Class Action Law Suit കൊടുക്കുവാനുള്ള തീരുമാനം സൊസൈറ്റിയുടെ അടുത്ത പൊതുയോഗ അജണ്ടയിലുള്‍പ്പെടുത്തി ആണത്തം തെളിയിക്കുക. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഒരു നല്ല ശതമാനം ആള്‍ക്കാര്‍ ഇതിനായി സാമ്പത്തികമായി  സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്. Texas Real Estate Law അനുസരിച്ച് Realator ചെയ്തിരിക്കേണ്ട കര്‍ത്തവ്യങ്ങളെന്തെന്നും എന്തൊക്കെ Violate ചെയ്തുവെന്നും ഒരു വ്യക്തി അമേരിക്കന്‍ ക്നായിലൂടെ അയച്ച ഇമെയില്‍ കണ്ടുകാണുമല്ലോ? അനീതിക്കെതിരെ പ്രതികരിക്കുക അതാണ് യഥാര്‍ദ്ധ നേതൃത്വം.അല്ലാതെ കസേര കളിയല്ല വേണ്ടത്.

കാഥികനെ പോലെ ഉള്ളിലൊതുക്കിയ വികാരത്തിന്‍റെ വക്താവായി മാറാന്‍ ഞാനൊരുക്കമല്ല. ഇതൊരു വെറും ഊമക്കത്തല്ല. സൊസൈറ്റിയുടെ പൊതുയോഗത്തില്‍ ഇങ്ങനെയൊരജണ്ട വയ്ക്കുകയാണേല്‍ ഞാനാരാണെന്ന് അവിടെ വന്ന് വെളിപ്പെടുത്താം. ആയതിനാല്‍ പ്രിയപ്പെട്ട ക്നാനായ സഹോദരരെ വിവേകപൂര്‍വ്വം ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക.

No comments:

Post a Comment