Monday, June 11, 2012

അമേരിക്കന്‍ കണ്‍വെന്ഷനും, പിതാക്കന്മാരും പിന്നെ മുത്തുവും.

പ്രീയപ്പെട്ട എന്റെ ക്‌നാനായമക്കളേ,

അമേരിക്കയില്‍ കണ്‍വന്‍ഷന്‍ നടക്കുവാന്‍ ഇനി അധിക നാളുകളില്ലല്ലോ.

ഒരു ബ്ലോഗില്‍, നമ്മുടെ മെത്രാന്‍മാര്‍ ആ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്നും, നമ്മുടെ മെത്രാന്‍മാരില്ലാത്ത ആദ്യത്തെ കണ്‍വന്‍ഷന്‍ ആകാന്‍ പോകുന്നു എന്നും വിലപിച്ച് എഴുതിയിരിക്കുന്നതു കണ്ടു. അവര്‍ പങ്കെടുക്കാത്തതിന് ഭാരവാഹികളെ കളിയാക്കുകയും, പിന്നെയൊരു ലേഖനത്തില്‍ മുത്തുവിന്റെ ക്‌നാനായ തീഷ്ണതയെക്കുറിച്ച് എഴുതിയിരിക്കുന്നതും, ക്‌നാനായേതര വിവാഹ പരിപാടികളില്‍ (ഒന്നില്‍ പങ്കെടുത്തുപോയി, കാരണം കൂട്ടുകാരന്റെ കൊച്ചിന്റെ ആയിരുന്നു എന്നു ജാമ്യമെടുത്തിരിക്കുന്നു) പങ്കെടുത്തിട്ടില്ലെന്നും, ക്‌നാനായേതര കാര്യങ്ങളില്‍ പങ്കെടുത്ത ചരിത്രമില്ലെന്നും, ഉണ്ടെങ്കില്‍ കാണിക്കൂ എന്നു വെല്ലുവിളിച്ചിരിക്കുന്നതും തൊമ്മന്‍ വായിക്കാനിടയായി.

തൊമ്മനു മനസ്‌സിലായതു പറയട്ടേ. നമ്മുടെ മെത്രാന്‍മാരില്ലാത്ത കണ്‍വന്‍ഷന്‍ എന്നു വിലപിക്കുന്ന എന്റെ മകനേ, നീ ഇത്ര മണ്ടനായിപ്പോയല്ലോ. മൂലക്കാടനും പണ്ടാരശേ്ശരിയും നിന്റെ മെത്രാന്‍മാരാണെന്നു കരയാന്‍ നിനക്കു നാണമില്ലേ. അവര്‍തന്നെ പരസ്യമായി പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു അവര്‍ നിന്റെയോ, നിന്നേപ്പോലെ മറ്റു രാജ്യത്തിന്‍െയ മക്കളായിമാറിയ(സിറ്റിസന്‍) ആരുടേയും പിതാക്കന്‍മാരല്ലന്ന്. അവര്‍ തന്നെ പറഞ്ഞു അവര്‍ക്കു നിങ്ങളുടെമേല്‍ അവകാശമില്ലെന്ന്. പിന്നെ നീയൊക്കെ വിലപിച്ചിട്ടെന്തു കാര്യം. പക്ഷെ, നിന്റെ കരച്ചില്‍ നിന്റെ തന്നെയാണോയെന്നീ തൊമ്മനു സംശയവുമുണ്ട്. തങ്ങളുടേതല്ലെന്നു പറഞ്ഞു തങ്ങളെ തള്ളിപ്പറഞ്ഞ ഈ മെത്രാന്‍മാരെ പുറകേ നടന്നു വാലാട്ടിപ്പട്ടികളെപ്പോലെ ക്ഷണിക്കാന്‍ കൂട്ടാക്കാത്ത ഭാരവാഹികളേ, നിങ്ങളെ ഈ തൊമ്മന്‍ അഭിനന്ദിക്കുന്നു. നിങ്ങളാണ് ക്‌നാനായക്കാരുടെ ആത്മാഭിമാനം.

പിന്നെയൊരു കാര്യം കൂടിയുണ്ടു കേട്ടോ. ചൈതന്യയില്‍ കൂക്കുവിളിയാണെങ്കില്‍, അമേരിക്കയില്‍ എന്തായിരിക്കും എന്നുള്ള ഉള്‍ഭയവും അവര്‍ക്കുണ്ട്. പണ്ടു മുത്തു അനുഭവിച്ച ആ കൈക്രീയയെപ്പറ്റി കേട്ടൂ ഊറിച്ചിരിച്ച മെത്രാന്‍മാര്‍ക്ക് തങ്ങളുടെ സ്വയ രക്ഷയെക്കുറിച്ചു നല്ല ബോധ്യമുണ്ടാകാതിരിക്കുമോ. പ്രത്യേകിച്ചും ഒരു ബന്ധവുമില്ലെന്നു പറഞ്ഞുപോയ സ്ഥിതിക്ക്. കൈയ്യേറ്റമെന്ന ബിഗര്‍ ഈവിള്‍ ചെയ്യാതെ കൈക്രീയയെന്ന ലെസര്‍ ഈവിളിലേക്കു അമേരിക്കന്‍ ക്‌നാനായക്കാര്‍ മാറിയാല്‍ ........ ആ ബുദ്ധിയൊക്കെ അവര്‍ക്കില്ലെന്നാണോ.

താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മെത്രാന്‍മാര്‍.

പിന്നെ മുത്തുവിന്റെ കാര്യം. നഷ്ടമായ ഇമേജ് എങ്ങിനെയെങ്കിലും തിരിച്ചു കിട്ടാനും, അമേരിക്കയിലെ ക്‌നാനായ മക്കളെ തെറ്റിധരിപ്പിക്കാനും സ്വന്തമായും, സില്‍ബന്ധികളേക്കൊണ്ടും ഓരോന്നെഴുതി വിട്ടുകൊണ്ടിരിക്കുകയാണിഷ്ഠന്‍. മുത്തു എന്നു മുതലാണ് അമേരിക്കന്‍ ക്‌നാനായത്തിന്റെ സംരക്ഷകനും, വക്താവുമായി മാറിയത്. അങ്ങേര് അന്തസ്‌സും, ആഭിജാത്യവും, സമുദായ സ്‌നേഹിയുമാണെങ്കില്‍ ചങ്കൂറ്റത്തോടെ ക്‌നാനായ മക്കള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വി.ജി. സ്ഥാനം വേണ്ടെന്നു വയ്ക്കട്ടെ. ക്‌നാനായക്കാര്‍ക്കു ലഭിക്കാത്ത അംഗീകാരം തനിക്കും വേണ്ടായെന്ന് തീരുമാനിക്കട്ടെ. അതിനു തയ്യാറാണെങ്കില്‍ ഈ എഴുതുന്നതംഗീകരിക്കുകയും, ഇങ്ങേര് ക്‌നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നവനാണെന്നു പറയുകയും ചെയ്യാം. അതേ സമയം അതിനുള്ള തന്റേടം കാണിക്കാത്തിടത്തോളം കാലം, മുത്തു ഒരു കുലംകുത്തി തന്നെയാണ്. ഡോളറിനും അധികാരത്തിനും വേണ്ടി എന്തു മാമാ പണിചെയ്യാനും മടിയില്ലാത്ത കുലംകുത്തി.

എന്റെ മുത്തുക്കുട്ടാ, കണ്‍വന്‍ഷനു വരുമ്പോള്‍ ഇടം വലം പ്രാഞ്ചി ഗുണ്ടകളെ നിറുത്തിക്കോണം. ഒരു കാരണവശാലും ആരെങ്കിലും തോളിലേറ്റാമെന്നു പറഞ്ഞാല്‍ സമ്മതിക്കരുത് (അനുഭവം ഗുരുവാകണം). മാത്രവുമല്ല, ഏതെങ്കിലും പ്രാഞ്ചി ഇരയെ വിട്ട് സ്ഥിതിഗതികള്‍ മനസ്‌സിലാക്കിയിട്ടേ അങ്ങോട്ടു വരാവൂ. ഇപ്രാവശ്യം യുവജനങ്ങളുള്‍പ്പടെ ലെസര്‍ ഈവിള്‍ എങ്ങിനെ ചെയ്യണം എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി അതല്ല, അവിടെ വരുകയും, എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍, അതു വിധിയാണെന്നു കരുതി സമാധാനിക്കാനുള്ള മനസ്‌സു പാകപ്പെടുത്തി തയ്യാറാകുക. എന്നിട്ടു സംഭവാമി ഹയ്യോ ഹയ്യോ എന്നു മനസ്താപപ്രകരണം ചൊല്ലി താനായി തുടങ്ങിവച്ചതിനെയോര്‍ത്തു വിലപിക്കുക.

എന്റെ മകനേ, മുത്തുവേ, നിന്നെയോര്‍ത്തു കരഞ്ഞുകളയാന്‍ തൊമ്മനു കണ്ണീരില്ല.

നീയൊക്കെ എന്നെങ്കിലും നന്നാവുമെങ്കില്‍ നന്നാകട്ടെ എന്നു പ്രതീക്ഷിച്ചുകൊണ്ടു നിറുത്തട്ടെ,

തൊമ്മന്‍

No comments:

Post a Comment